ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിൻറ് പട്ടികയിൽ മുന്നിലുള്ള ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾ വിജയ കുതിപ്പ് തുടരുന്നു. ലിവർപൂൾ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് എവർട്ടനെ തകർത്തത്. ചെൽസി വാറ്റ്ഫോർഡിനെയും സിറ്റി ആസ്റ്റൺ വില്ലയെയും പരാജയപ്പെടുത്തി.
എവർട്ടന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലിവർപൂർ താരം മുഹമ്മദ് സല ഇരട്ടഗോളുകൾ നേടി. ജോർദാൻ ഹെൻഡേഴ്സൺ, ഡിയാഗോ ജോട്ട എന്നിവരും വലകുലുക്കി. ഡെമറായ് ഗ്രെ എവർട്ടണുവേണ്ടി ആശ്വാസ ഗോൾ നേടി. സിറ്റിയുടെ വിജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു.
സിറ്റിക്കുവേണ്ടി റൂബൻ ഡയും ബെർണാഡോ സിൽവയും ലക്ഷ്യം കണ്ടപ്പോൾ ഓലി വാറ്റ്കിൻസാണ് ആസ്റ്റൺ വില്ലക്കായി ഗോൾ നേടിയത്. ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വാറ്റ്ഫോർഡിനെ പരാജയപ്പെടുത്തിയത്. മേസണ്‍ മൗണ്ട്, ഹക്കിം സിയെച്ച് എന്നിവര്‍ ചെല്‍സിക്കു വേണ്ടി വലകുലുക്കിയപ്പോള്‍ ഇമ്മാനുവേല്‍ ബോണാവെന്‍ച്വര്‍ വാറ്റ്‌ഫോര്‍ഡിന് വേണ്ടി ആശ്വാസ ഗോള്‍ നേടി.
മറ്റ് മത്സരങ്ങളില്‍ ലെസ്റ്ററിനെ സതാംപ്ടണും (2-2), വെസ്റ്റ് ഹാമിനെ ബ്രൈട്ടണും (1-1), വോള്‍വ്‌സിനെ ബേണ്‍ലിയും (0-0) ന്യൂകാസില്‍ യുണൈറ്റഡിനെ നോർവിച്ച് സിറ്റിയും (1-1) സമനിലയില്‍ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.