അർധനഗ്നരായ മോഡലുകൾക്കൊപ്പമുള്ള വെയ്ൻ റൂണിയുടെ ചിത്രങ്ങൾ വൈറലായി; ബ്ലാക്ക്മെയിലിങ്ങെന്ന് താരം

മാഞ്ചസ്റ്റർ: കളിക്കളത്തിന് പുറത്ത് മുൻ ഇംഗ്ലണ്ട് ഫുട്ബാൾ താരം വെയ്ൻ റൂണി നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോൾ കളിക്കാരന്‍റെ കുപ്പായം അഴിച്ച് വെച്ച് പരിശീലകത്തൊപ്പി അണിഞ്ഞിട്ടും റൂണിക്ക് മാറ്റമൊന്നുമില്ലെന്ന് വേണം കരുതാൻ. കൂട്ടുകാർക്കൊപ്പം നൈറ്റ് പാർട്ടിയും മറ്റുമായി അടിച്ചുപൊളിച്ച് നടക്കുകയാണ് റൂണി ഇപ്പോഴും. കൂട്ടുകാരുടെ പിറന്നാളിന് മാഞ്ചസ്റ്ററിൽ പാർട്ടി നടത്തുന്നതിനിടെ അർധനഗ്നരായ മോഡലുകൾക്കൊപ്പമുള്ള റൂണിയുടെ ചില ചിത്രങ്ങളാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്.

സ്നാപ് ചാറ്റ് മോഡലായ ടെയ്ലർ റയാനും കൂട്ടുകാർക്കും ഒപ്പമുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്. ടെയ്ലർ റയാനൊപ്പം എലീസ് മെൽവിൻ ബ്രൂക്ലിൻ മോർഗൻ എന്നിവരാണ് ചിത്രങ്ങളിലുള്ളത്. ചിത്രങ്ങൾ തന്‍റെ സമ്മതത്തോടെ എടുത്തതല്ലെന്നും ബ്ലാക്ക്മെയിലിങ്ങാണെന്നും കാണിച്ച് മാഞ്ചസ്റ്റർ പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ് താരമിപ്പോൾ.

ശനിയാഴ്ച ചൈനാൈ്വറ്റ് ക്ലബിലായിരുന്നു റൂണിയുടെ ആഘോഷമെന്ന് 'ദ സൺ' റിപ്പോർട്ട് ചെയ്തു. സ്നാപ്പ്ചാറ്റ് മോഡലുകളെ റൂണി സ്വന്തം മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്ത് പറഞ്ഞു. റൂണിയെ കണ്ട പെൺകുട്ടികൾ ഭയങ്കര ത്രില്ലിലായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. എന്നാൽ ഹോട്ടൽ റൂമിൽ കസേരയിൽ റൂണി മയങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമെടുത്ത യുവതികളിൽ ഒരാൾ അതെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫോേട്ടാ എടുക്കുന്ന കാര്യം റൂണി അറിഞ്ഞിരുന്നോ എന്ന കാര്യം ഇതുവരേ വ്യക്തമല്ല.

ചിത്രങ്ങൾ വിവാദമായതോടെ റൂണിയുടെ ഡെർബി കൗണ്ടി പരിശീലക സ്ഥാനം ത്രിശങ്കുവിലായി. 2010ൽ ജെനി തോംപ്‌സണ്‍ എന്ന യുവതി റൂണിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. ഭാര്യ കോളീന്‍ ഗര്‍ഭിണിയായിരുന്ന കാലത്താണ് റൂണി മറ്റു പെണ്ണുങ്ങളെ തേടിപ്പോയതെന്നായിരുന്നു ജെനി പറഞ്ഞത്.

Tags:    
News Summary - pictured with semi-naked women in a hotel Wayne Rooney Claims He Was Blackmailed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.