ഗോളടിച്ച് സുഹൈർ; നോർത്ത് ഈസ്റ്റ് നാലാമത്

പനാജി: മലയാളിതാരം വി.പി. സുഹൈർ ഗോളുമായി തിളങ്ങിയപ്പോൾ, ഈസ്റ്റ് ബംഗാളിനെ 2-1ന് തോൽപിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇതോടെ വിലപ്പെട്ട മൂന്നു പോയൻറ് നേടി നോർത്ത് ഈസ്റ്റ് ഹൈദരാബാദിനെ മറികടന്ന് നാലാം സ്ഥാനത്തേക്കു കയറി. 30 പോയൻറുമായാണ് വടക്കൻ സംഘം നാലാം സ്ഥാനം പിടിച്ചെടുത്തത്.

എട്ടാം തോൽവി ഏറ്റുവാങ്ങിയ ഇൗസ്റ്റ് ബംഗാൾ നേരേത്തതന്നെ പ്ലേഓഫ് സാധ്യതകളിൽനിന്നു പുറത്തായിരുന്നു. ഗോൾരഹിത ആദ്യ പകുതിക്കുശേഷം 48ാം മിനിറ്റിലാണ് മലയാളി താരം സുഹൈർ നോർത്ത് ഈസ്റ്റി‍െൻറ രക്ഷകനാവുന്നത്. ഇതിനു തൊട്ടുപിന്നാലെ ഒരു സെൽഫ് ഗോളും ലഭിച്ചത് വടക്കുകിഴക്കൻ പോരാളികൾക്ക് തുണയായി. ഗൊലുയ് സാർതകാണ് എതിരാളികളുടെ ആശ്വാസഗോൾ നേടിയത്. പ്രതിരോധതാരം രാജു ഗെയ്ക്വാദിന് ചുവപ്പുകാർഡ് ലഭിച്ചത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി.

Tags:    
News Summary - North east united-East bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT