'കളിക്കിടെ തന്നെ കുരങ്ങനെന്നു വിളിച്ചു, അവെൻറ മുഖത്തടിക്കാൻ കഴിയാത്തതിൽ സങ്കടം'

പാരിസ്: ഫ്രഞ്ച് ലീഗിലെ പി.എസ്.ജി -ഒളിമ്പിക് മാഴ്സെ മത്സരത്തെ ഫുട്ബാളിനെക്കാൾ ഗുസ്തിയോ േബാക്സിങ്ങോ എന്ന് വിശേഷിപ്പിക്കുന്നതാവും നല്ലത്. ചാമ്പ്യൻ പി.എസ്.ജിയുടെ സീസണിലെ തുടർച്ചയായ രണ്ടാം തോൽവിയായി മാറിയ കളിക്കു പിന്നാലെ ഏറെയും ചർച്ചയായത് ചുവപ്പു കാർഡുകളും,താരങ്ങൾ തമ്മിലെ കൈയാങ്കളിയും, നെയ്മറിെൻറ വംശീയാധിക്ഷേപ ആരോപണവും.നെയ്മർ ഉൾപ്പെടെ ഇരുടീമിലുമായി അഞ്ചുപേരെയാണ് റഫറി ചുവപ്പുകാർഡ് നൽകി പുറത്താക്കിയത്

കളിക്കു ശേഷമാണ് എതിർ ടീം അൽവാരോ ഗോൺസാലസ് വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയുമായി നെയ്മർ രംഗത്തെത്തിയത്. ഇതുകാരണമാണ് ഗോൺസാലസിെൻറ തലക്കു പിന്നിൽ താൻ ഇടിച്ചതെന്നും നെയ്മർ വ്യക്തമാക്കുന്നു. കളത്തിലെ സംഘർഷത്തിനിടെ ഗോൺസാലസ് തന്നെ കുരങ്ങൻ എന്ന് വിളിെച്ചന്നും ഇതാണ് പ്രകോപിപ്പിച്ചതെന്നുമാണ് നെയ്മറിെൻറ ആരോപണം.


'വാർ' പരിശോധനയിൽ ഞാൻ ചൂടാവുന്നത് മാത്രമാണ് കണ്ടത്. അൽവാരസ് വിളിച്ചത് േകട്ടില്ല' -നെയ്മർ പറയുന്നു.കളിക്കു പിന്നാലെ ട്വിറ്ററിലായി കൊമ്പുകോർക്കൽ. 'അവെൻറ മുഖത്തടിക്കാൻ കഴിയാത്തതിലാണ് എെൻറ സങ്കടം' എന്ന ട്വീറ്റുമായി നെയ്മർ വീണ്ടുമെത്തി.

മറുപടിയുമായി ഗോൺസാലസും വന്നു. വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണം നിഷേധിച്ച ഗോൺസാലസ് പരാജയം ഉൾക്കൊള്ളാൻ കഴിയാത്തതിെൻറ പ്രശ്നമാണ് നെയ്മറുടേതെന്നും, കളിയിലെ കാര്യം അവിടെ തീർക്കണമെന്നുമായിരുന്നു ട്വീറ്റ്.

കോവിഡ് മുക്തമായ നെയ്മറും ഏഞ്ചൽ ഡി മരിയയും കളത്തിൽ തിരിച്ചെത്തിയ മത്സരം വിവാദങ്ങളുടേതായി മാറി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.