ലണ്ടൻ: പ്രഖ്യാപിത സ്ട്രൈക്കർമാരില്ലെങ്കിലെന്താ, ഞങ്ങളിതാ പതിവിൽ കൂടുതൽ ഗോളടിക്കുന്നു... ഇതായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശനിയാഴ്ച ചെൽസിയുടെ സ്റ്റൈൽ. റൊമേലു ലുകാകുവും തിമോ വെർണറും പരിക്കേറ്റ് പുറത്തായതോടെ സെൻട്രൽ സ്ട്രൈക്കർമാരില്ലാതെയാണ് തോമസ് ടൂഹൽ നോർവിച് സിറ്റിക്കെതിരെ ടീമിനെയിറക്കിയത്.
എന്നാൽ, അവസരം മുതലെടുത്ത് മറ്റുള്ളവർ ഗോളടിച്ച് ആഘോഷിച്ചതോടെ മത്സരം ചെൽസി ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് ജയിച്ചു. ഇതോടെ ഒമ്പത് കളികളിൽ 22 പോയൻറുമായി ചെൽസി ഒന്നാം സ്ഥാനം നിലനിർത്തി. ആസ്റ്റൺവില്ലയെ 3-1ന് തോൽപിച്ച ആഴ്സനൽ 14 പോയൻറുമായി ഒമ്പതാം സ്ഥാനത്തേക്കുയർന്നു.
മേസൺ മൗണ്ടിെൻറ ഹാട്രിക്കാണ് നോർവിചിനെതിരെ ചെൽസിക്ക് കരുത്തായത്. കാലം ഹഡ്സൺ ഒഡോയി, റീസ് ജെയിംസ്, ബെൻ ചിൽവെൽ എന്നിവരും സ്കോർ ചെയ്തു. മാക്സ് ആരോൺസ് വക ദാനഗോളും കിട്ടി. ആസ്റ്റൺവില്ലക്കെതിരെ ആഴ്സനലിനായി തോമസ് പാർതെ, പിയറി എംറിക് ഔബമയാങ്, എമിൽ സ്മിത്ത് റോവ് എന്നിവർ ആഴ്സനലിെൻറ ഗോളുകൾ നേടി. ജേക്കബ് റാംസിയുടെ വകയായിരുന്നു ആസ്റ്റൺവില്ലയുടെ ആശ്വാസഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.