ബാഴ്‌സലോണ: ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ കനക്കുന്നതിനിടെ പ്രീസീസൺ വൈദ്യപരിശോധന ബഹിഷ്കരിച്ച് ലയണൽ മെസ്സി. പുതിയ പരിശീലകൻ റെണാൾഡ് കോമാന് കീഴിൽ നാളെ തുടങ്ങുന്ന പരിശീലന ക്യാമ്പിനും മെസ്സി എത്തില്ലെന്നാണ് റിേപാർട്ട്.
സീസണിൽ ബാഴ്സ ഒഴിവാക്കാൻ സാധ്യത കൽപിക്കപ്പെടുന്ന ലൂയി സുവാരസും അർതുറോ വിദാലും പരിശോധനക്ക് എത്തിയിരുന്നു. ടീം വിടാന്‍ തന്നെയാണ് മെസി തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത്.
ടീം മാനേജ്മെൻറിനോട് മാത്രമല്ല, പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാനുമായും ഒത്തുപോകാനാകില്ലെന്നാണ് സ്ഥിതി. ക്ലബ് വിടാനുള്ള ഔദ്യോഗിക നടപടി ക്രമങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനാണ് മെസ്സി താൽപര്യപ്പെടുന്നത്.
സീസൺ അവസാനിച്ചതോടെ ക്ലബ് വിടാൻ അനുമതിയുണ്ടെന്ന വ്യവസഥ നിലനിൽക്കുന്നുവെന്ന് മെസ്സി പറയുേമ്പാൾ, ഇതിെൻറ കാലാവധി ജൂൺ 10ന് അവസാനിച്ചെന്നാണ് ബാഴ്സലോണയുടെ നിലപാട്. ഇൗ നിബന്ധനയുടെ പേരിലാണ് ക്ലബും താരവും തമ്മിൽ തർക്കം നിലനിൽക്കുന്നത്.
എന്നാല്‍ ബാഴ്‌സലോണ മാനേജ്‌മെൻറ് മെസ്സിയുടെ ആവശ്യം അംഗീകരിക്കുന്നില്ല. ക്ലബ്ബ് വിടുന്നതൊഴികെയുള്ള എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്നാണ് മാനേജ്‌മെൻറ് അറിയിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കരാറിലുള്ള വ്യവസ്ഥകൾക്ക് ആഗസ്റ്റ് അവസാനം വരെ സാധുതയുണ്ടെന്നാണ് മെസ്സിയുടെ അഭിഭാഷകർ വാദിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെസ്സി ടീം വിടാൻ താൽപര്യം മാനേജ്മെൻറിനെ അറിയിച്ചത്. മുൻ ബാഴ്‌സലോണ കോച്ചായ പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്കാകും അർജൻറീന ഇതിഹാസം ചേക്കേറുകയെന്നാണ് പ്രബലമായ റിപ്പോർട്ടുകൾ. ഇതിൻെറ ഭാഗമായാണ് മെസ്സിയുടെ പിതാവ് ഇംഗ്ലണ്ടിൽ എത്തിയതെന്നാണ് സൂചന.
ഇതിനിടെ സിറ്റിയെ കൂടാതെ മെസ്സിയെ സ്വന്തമാക്കാനായി പി.എസ്.ജി, യുവൻറസ്, ഇൻറർ മിലാൻ, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നീ ടീമുകളും വലവിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.