ലണ്ടൻ: ക്വാർട്ടർ രണ്ടാം പാദം അനായാസം കടന്ന് ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റർ യൂനൈറ്റഡും ഗണ്ണേഴ്സും യൂറോപ ലീഗ് സെമിയിൽ. ഇറ്റാലിയൻ ടീമായ റോമയും ലാ ലിഗ കരുത്തരായ വിയ്യാ റയലുമാണ് അവസാന നാലിലെത്തിയ മറ്റു ടീമുകൾ.
സ്ലാവിയ പ്രാഗിനെതിരെ ഏകപക്ഷീയമായ നാലു ഗോളിനായിരുന്നു ആഴ്സണൽ ജയം. ഇതോടെ ഗോൾ ശരാശരി 5-1. ആദ്യ കളി സമനില പിടിച്ച പ്രാഗ് ടീമിന് പക്ഷേ, ഒരവസരവും നൽകാതെ അതിവേഗം ഗോളടിച്ചുകൂട്ടിയ സന്ദർശകരായ ഗണ്ണേഴ്സ് വിജയവും സെമിപ്രവേശവും ഉറപ്പാക്കി.18ാം മിനിറ്റിൽ പെപെയായിരുന്നു ഗോൾവേട്ട തുടങ്ങിയത്. ആദ്യപകുതിയിൽ മൂന്നു ഗോൾ എതിർ വലയിലെത്തിച്ച് ആഴ്സണൽ ആധിപത്യമറിയിച്ചു. ലകാസെറ്റ് രണ്ടുവട്ടം വലകുലുക്കിയപ്പോൾ സാക നാലാം ഗോൾ നേടി. വിയ്യാ റയലാണ് സെമിയിൽ ഗണ്ണേഴ്സിന് എതിരാളികൾ.
ആദ്യ പാദം രണ്ടു ഗോളിന് ജയിച്ച യുനൈറ്റഡ് വ്യാഴാഴ്ചയും അതേ മാർജിനിൽ ഗ്രനഡയെ വീഴ്ത്തിയാണ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. കളി തുടങ്ങി ആറാം മിനിറ്റിൽ കവാനി വല കുലുക്കിയതോെട ലീഡ് പിടിച്ച യുനൈറ്റഡ് അവസാന മിനിറ്റിൽ ഗ്രനഡ പോസ്റ്റിൽ വീണ സെൽഫ് ഗോളിലൂടെ വിജയ മാർജിൻ കൂട്ടി. അയാക്സ് ആംസ്റ്റർഡാമിനെ 3-2ന് വീഴ്ത്തിയ റോമയാണ് യുനൈറ്റഡിനെതിരെ സെമിയിൽ മാറ്റുരക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.