ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിക്ക് വമ്പൻ തോൽവി. മിനസോട്ട യൂനൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മയാമി വീണത്.
വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ടീമിന്‍റെ നാലാം തോൽവിയാണിത്. പരിക്കേറ്റതിനാൽ ലൂയിസ് സുവാരസില്ലാതെയാണ് മയാമി കളിക്കാനിറങ്ങിയത്. ബോംഗോകുഹ്ലെ ഹോങ്‌വാനെയിലൂടെ 32ാം മിനിറ്റിൽ മിനസോട്ടയാണ് ആദ്യം ലീഡെടുത്തത്. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ ആന്റണി മാർക്കനിച്ചിലൂടെ ലീഡ് വർധിപ്പിച്ചു.
ഇടവേളക്കുശേഷം മെസ്സി ഒരു ഗോൾ (48ാം മിനിറ്റിൽ) മടക്കി ടീമിന് പ്രതീക്ഷ നൽകി. 68ാം മിനിറ്റിൽ മാർസലോ വെഗാൻഡോ സെൽഫ് ഗോൾ വഴങ്ങിയത് മയാമിക്ക് തിരിച്ചടിയായി. അധികം വൈകാതെ റോബിൻ ലോഡ് മയാമിക്കായി വീണ്ടും വലകുലുക്കി.
നിലവിൽ മയാമി ലീഗിൽ നാലാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽനിന്ന് 21 പോയന്‍റ്. 12 മത്സരങ്ങളിൽനിന്ന് 25 പോയന്റുള്ള സിൻസിനാറ്റിയും കൊളംബസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.