സോസിഡാഡിനെതിരെ ഇരട്ടഗോൾ നേടിയ അത്ലറ്റികോ മഡ്രിഡ് സ്ട്രൈക്കർ ലൂയി സുവാരസിെൻറ ആവേശം

ലാ ലിഗയിൽ അത്‌ലറ്റിക്കോയെ തളച്ച് സോസിഡാഡ് മുന്നിൽ

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ സ്വപ്നക്കുതിപ്പ് തുടരുന്ന റയൽ സോസിഡാഡ് പോയൻറ് പട്ടികയിൽ തലപ്പത്ത്. പത്താം റൗണ്ടിൽ കരുത്തരായ അത്‌ലറ്റികോ മഡ്രിഡിനെ 2-2ന് സമനിലയിൽ തളച്ച സോസിഡാഡിന് 21 പോയൻറായി.

ഒമ്പതു മത്സരങ്ങളിൽ 20 പോയന്‍റ് വീതമുള്ള റയൽ മഡ്രിഡും സെവിയ്യയുമാണ് തുടർ സ്ഥാനങ്ങളിൽ. ഒമ്പതു കളികളിൽ 18 പോയന്‍റുള്ള അത്‌ലറ്റികോ നാലാമതാണ്.

സ്വന്തം മൈതാനമായ വാൻഡ മെട്രപൊളിറ്റാനോയിൽ തോൽവിയുടെ വക്കത്ത് നിന്ന് തിരിച്ചടിച്ച അത്‌ലറ്റികോ സമനില നേടുകയായിരുന്നു.

അലക്സാണ്ടർ സർലോത് (7), അലക്സാണ്ടർ ഐസക് (48) എന്നിവരുടെ ഗോളിൽ ജയത്തിലേക്ക് നീങ്ങുകയായിരുന്ന സോസിഡാഡിനെ സൂപ്പർ സ്ട്രൈക്കർ ലൂയി സുവാരസി‍െൻറ (61,77) ഇരട്ട ഗോൾ മികവിലാണ് അത്‌ലറ്റികോ തളച്ചത്.

റയൽ ബെറ്റിസ് 3 - 2 ന് റയോ വയ്യെകാനോയെയും സെൽറ്റവിഗോ 3-0 ത്തിന് ഗെറ്റാഫെയെയും തോൽപിച്ചു.

Tags:    
News Summary - laliga update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.