മഡ്രിഡ്: റയൽ മഡ്രിഡും സെവിയ്യയും സമനില വഴങ്ങിയതോടെ സ്പാനിഷ് ലാ ലിഗ പോയൻറ് പട്ടികയിൽ നാലു ടീമുകൾ തുല്യനിലയിൽ. റയലിനും സെവിയ്യക്കും റയൽ ബെറ്റിസിനും റയൽ സോസിഡാഡിനുമാണ് 21 പോയൻറുള്ളത്. ബെറ്റിസ് 11 കളികളും മറ്റു മൂന്നു ടീമുകൾ 10 മത്സരങ്ങളുമാണ് കളിച്ചത്.
മോശം ഫോം തുടരുന്ന ബാഴ്സലോണ വീണ്ടും തോൽവി വഴങ്ങി. റയ്യോ വയ്യെകാനോയോടാണ് ബാഴ്സ 1-0ത്തിന് തോറ്റത്. വെറ്ററൻ സ്ട്രൈക്കർ റഡമൽ ഫാൽകാവോയാണ് നിർണായക ഗോൾ സ്കോർ ചെയ്തത്. 15 പോയൻറുമായി ഒമ്പതാം സ്ഥാനത്താണ് ബാഴ്സ.
ജയിച്ചാൽ ഒറ്റക്ക് മുന്നിലെത്താമായിരുന്ന കളിയിൽ ഒസാസുനയോട് ഗോൾരഹിത സമനില വഴങ്ങിയതാണ് റയലിന് തിരിച്ചടിയായത്. മികച്ച ഫോമിലുള്ള കരീം ബെൻസേമക്കും വിനീഷ്യസ് ജൂനിയറിനും പകരക്കാരനായി ഇറങ്ങിയ മാഴ്സലോക്കുമൊക്കെ അവസരങ്ങൾ ലഭിച്ചെങ്കിലും എൽക്ലാസികോ ജയത്തിെൻറ ആവേശത്തിലെത്തിയ റയലിന് മുതലാക്കാനായില്ല. പ്രത്യാക്രമണങ്ങളിലൂടെ ഒസാസുനയും അവസരങ്ങൾ തുറന്നെടുത്തു. 19 പോയൻറുള്ള ഒസാസുനക്കും ജയിച്ചാൽ 21 പോയൻറാവുമായിരുന്നു. വലൻസിയയെ 4-1ന് തകർത്താണ് റയൽ ബെറ്റിസ് 21ലെത്തിയത്. വിയ്യാറയൽ-കാഡിസ് (3-3), മയ്യോർക-സെവിയ്യ (1-1), എസ്പാന്യോൾ-അത്ലറ്റികോ ബിൽബാവോ (1-1) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.