ലണ്ടൻ: പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം ശക്തമാക്കി ആഴ്സണലിന് ജയം. ബ്രൈറ്റണെ 3-0ന് തകർത്താണ് ആഴ്സണൽ പോയിന്‍റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തിയത്. രണ്ടും മൂന്നും സ്ഥാനത്തുള്ള ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്‍റ് മാത്രം വ്യത്യാസമാണ് ആഴ്സണലിനുള്ളത്.
33ാം മിനിറ്റിൽ ബുകായോ സാക്കയാണ് പെനാൽറ്റിയിലൂടെ ആഴ്സണലിന്‍റെ ആദ്യ ഗോൾ നേടിയത്. ഗബ്രിയേൽ ജീസസിനെ താരിഖ് ലാംപ്റ്റി വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. 1-0ന് ആദ്യ പകുതി അവസാനിച്ചു. 62ാം മിനിറ്റിൽ ഹാവേർട്സ് ആഴ്സണലിന്‍റെ രണ്ടാം ഗോൾ നേടി. 86ാം മിനിറ്റിൽ മുൻ ബ്രൈറ്റൺ താരം ലിയാൻഡ്രോ ട്രൊസ്സാഡും വലകുലുക്കി ആഴ്സണൽ ജയം പൂർത്തിയാക്കി. സ്കോർ 3-0.
ജയത്തോടെ ആഴ്സണൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയപ്പോൾ ബ്രൈറ്റൺ 10ാം സ്ഥാനത്തേക്ക് ഇറങ്ങി. 31 മത്സരത്തിൽ നിന്ന് 22 വിജയവുമായി 71 പോയിന്‍റ് നേടിയാണ് ആഴ്സണൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. 30 കളിയിൽ നിന്ന് 70 പോയിന്‍റുമായാണ് ലിവർപൂൾ രണ്ടാമത്. 31 കളിയിൽ നിന്ന് 70 പോയിന്‍റുള്ള സിറ്റി മൂന്നാമതാണ്. നാളെ ലിവർപൂളിന് മാഞ്ചസ്റ്റർ യുണൈറ്റഡുമായി സുപ്രധാന മത്സരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.