തേഞ്ഞിപ്പലം: 13ാമത് സർ അശുതോഷ് മുഖർജി ട്രോഫിയിൽ മുത്തമിടാനൊരുങ്ങി കാലിക്കറ്റിന്റെ ചുണക്കുട്ടികൾ. കാൺപുരിലെ സാഹുജി മഹാരാജ് യൂനിവേഴ്സിറ്റിയിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല ഫൈനലിൽ കടന്നു.
കരുത്തരായ ജി.എൻ.ഡി.യു അമൃത്സറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിന്റെ അധിക സമയത്തിൽ പി. അർജുൻ കാലിക്കറ്റിനുവേണ്ടി അതിമനോഹരമായ ഗോൾ നേടി. ഇത് കാലിക്കറ്റിന്റെ 13ാമത് അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ ഫൈനൽ മത്സരമാണ്. 2021-22 ൽ കോട്ടയം എം.ജി യൂനിവേഴ്സിറ്റിയിൽ നടന്നപ്പോഴാണ് കാലിക്കറ്റ് അവസാനമായി ചാമ്പ്യന്മാരായത്.
കഴിഞ്ഞ വർഷം മിസോറമിലെ ഐസോളിൽ നടന്ന ഖേലോ ഇന്ത്യ ഇന്റർ യൂനിവേഴ്സിറ്റി പുരുഷ ഫുട്ബാളിൽ കാലിക്കറ്റായിരുന്നു ചാമ്പ്യന്മാർ. ഈ വർഷത്തെ ഖേലോ ഇന്ത്യ ഫുട്ബാൾ മത്സരങ്ങൾക്കും കാലിക്കറ്റ് യോഗ്യത നേടി. വെള്ളിയാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ കാലിക്കറ്റ് സർവകലാശാല അടമാസ് സർവകലാശാല കൊൽക്കത്തയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.