ദുബായ്: സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനത്ത് രണ്ട് പേര് മാത്രമായിരുന്നു കാണപ്പെട്ടത്. തിങ്കളാഴ്ച പുറത്തുവന്ന റാങ്ക് പട്ടികയിൽ സ്റ്റീവൻ സ്മിത്തിനും വിരാട് കോഹ്ലിക്കും കനത്ത വെല്ലുവിളി ഉയർത്തി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ മികച്ച നേട്ടമുണ്ടാക്കി.
ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയോടൊപ്പം രണ്ടാം സ്ഥാനത്താണ് വില്യംസണിപ്പോൾ. 911 പോയൻറുമായി ആസ്ട്രേലിയൻ താരം സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ഹാമിൽട്ടണിൽ വെസ്റ്റിൻഡീസിനെതിരെ മാച്ച്വിന്നിങ് ഡബിൾ സെഞ്ച്വറി (251) കുറിച്ചതാണ് വില്യംസണ് തുണയായത്. കിവി ബാറ്റ്സ്മാൻമാരുടെ ഏറ്റവും ഉയർന്ന ഒമ്പതാമത്തെ സ്കോർ കുറിച്ച വില്യംസൺ രണ്ട് റാങ്ക് കയറിയാണ് കോഹ്ലിക്കൊപ്പമെത്തിയത്.
ഏഴാം റാങ്കിലുള്ള ചേേതശ്വർ പുജാരയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാൻ. മറ്റൊരു കിവി ബാറ്റ്സ്മാനായ ടോം ലഥാം പത്താമനായി ടോപ് 10ൽ കയറി. ഒരോ സ്ഥാനങ്ങൾ വീതം നഷ്ടെപട്ട് അജിൻക്യ രഹാനെ 11ലും മായങ്ക് അഗർവാൾ 12ലും എത്തി.
ആസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസാണ് (904) ബൗളർമാരിൽ ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡിൻെറ നീൽ വാഗ്നറും (849) ഇംഗ്ലണ്ടിൻെറ സ്റ്റുവർട്ട് ബ്രോഡും (845) രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നു. ഒമ്പതാം റാങ്കിലുള്ള ജസ്പ്രീത് ബുംറ മാത്രമാണ് ഇന്ത്യൻ പ്രതിനിധി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജദേജ മൂന്നാമതെത്തി. ഇംഗ്ലണ്ടിൻെറ ബെൻ സ്റ്റോക്സും വിൻഡീസ് താരം ജേസൺ ഹോൾഡറുമാണ് ആദ്യ രണ്ട് റാങ്കുകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.