ജയ്പൂർ: ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശിന് കന്നി കിരീടം. റൺമഴ പെയ്ത കലാശക്കളിയിൽ കരുത്തരായ തമിഴ്നാടിനെ 11 റൺസിന് മലർത്തിയടിച്ചാണ് ഹിമാചൽ ജേതാക്കളായത്.
315 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹിമാചൽ 47.3 ഓവറിൽ നാലിന് 299ലെത്തിയപ്പോൾ കാഴ്ചക്കുറവിനെ തുടർന്ന് കളി നിർത്തുകയായിരുന്നു. 15 പന്തിൽ 16 റൺസ് മാത്രം വേണ്ടിയിരിക്കെ വി.ജെ.ഡി രീതിയിലൂടെ ഹിമാചൽ ജേതാക്കളാവുകയായിരുന്നു.
136 റൺസുമായി പുറത്താവാതെ നിന്ന ഓപണർ ശുഭം അറോറയാണ് ഹിമാചലിനെ വിജയത്തിലേക്ക് നയിച്ചത്. അമിത് കുമാറും (74) നായകൻ ഋഷി ധവാനും (42 നോട്ടൗട്ട്) പിന്തുണ നൽകി.
നേരത്തേ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ദിനേശ് കാർത്തിക് (116), ബാബ ഇന്ദ്രജിത് (80), ഷാറൂഖ് ഖാൻ (42) എന്നിവരാണ് തമിഴ്നാടിന് വമ്പൻ സ്കോർ നൽകിയത്. ഹിമാചൽ ബൗളർമാരിൽ പങ്കജ് ജയ്സ്വാൾ നാലും ധവാൻ മൂന്നും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.