കൊച്ചി: സചിൻ ടെണ്ടുൽക്കറുടെ ഷാർജയിലെ 'ഡെസേർട്ട് സ്റ്റോം' ഇന്നിങ്സിനെ വാനോളം പുകഴ്ത്തി നടൻ പൃഥ്വിരാജ്. ലോക പ്രശസ്ത ക്രിക്കറ്റ് മാഗസിനായ വിസ്ഡൺ 1990കളിലെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്സായി സചിെൻറ ഷാർജയിലെ പ്രകടനം തെരഞ്ഞെടുത്ത വാർത്തക്കൊപ്പമാണ് പൃഥ്വിരാജ് തെൻറ അഭിപ്രായം പങ്കുവെച്ചത്.
''90കളിലെ ഏറ്റവും മികച്ച ഇന്നിങ്സോ?. ഇത് ഏകദിനത്തിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി പരിഗണിക്കാവുന്നതാണ്. ട്വൻറി 20 കാലത്ത് ജനിച്ച 'മില്ലേനിയൽസിന്' ഈ ഇന്നിങ്സ് ആശ്ചര്യമായി തോന്നിയേക്കില്ല. പക്ഷേ അല്ലാത്തവർക്ക് ഞാൻ പറയുന്നത് മനസ്സിലാകും''- പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
ആസ്ട്രേലിയൻ ക്രിക്കറ്റിെൻറ പ്രതാപകാലത്ത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച സചിെൻറ ഇന്നിങ്സ് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇന്നുമുണ്ട്. 1998 ൽ കൊക്കക്കോള കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസിനെ നേരിടാനിറങ്ങുേമ്പാൾ വിജയമോ ന്യൂസിലൻഡിനേക്കാൾ മികച്ച റൺറേറ്റോ വേണമായിരുന്നു ഇന്ത്യക്ക് ഫൈനലിലെത്താൻ. മത്സരത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ആസ്ട്രേലിയ 284 റൺസെടുത്തു. മരുക്കാറ്റ് മൂലം മത്സരം തടസ്സപ്പെട്ടതോടെ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത് 46 ഓവറിൽ 276 റൺസ്. റൺനിരക്കിൽ ന്യൂസിലൻഡിനെ മറികടക്കാൻ വേണ്ടത് 237 റൺസും. 131 പന്തുകളിൽ നിന്നും 143 റൺസെടുത്ത സചിെൻറ മികവിൽ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 26 റൺസിന് ഇന്ത്യ തോറ്റെങ്കിലും മികച്ച റൺറേറ്റാണ് ഇന്ത്യക്ക് തുണയായത്.
തുടർന്ന് ഫൈനലിലെത്തിയ ഇന്ത്യ ആസ്ട്രേലിയ ഉയർത്തിയ 272 റൺസ് മറികടന്ന് കിരീടം ചൂടി. 134 റൺസെടുത്ത സചിൻ തന്നെയായിരുന്നു അന്നും താരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.