ഷാർജ: ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി പാകിസ്താൻ അഫ്ഗാനിസ്താനെ തോൽപിച്ചു. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ വിജയത്തിന്‍റെ വക്കിലെത്തിയ ശേഷമാണ് അഫ്ഗാൻ തോൽവി വഴങ്ങിയത്. ചെറിയ ടോട്ടലിലേക്ക് ബാറ്റ് വീശിയ പാകിസ്താൻ ഒരു വിക്കറ്റും നാല് പന്തും ശേഷിക്കെയാണ് വിജയിച്ചത്. സ്കോർ: അഫ്ഗാനിസ്താൻ: 129/6. പാകിസ്താൻ: 131/9. ഇതോടെ ഇന്ത്യ ഏഷ്യകപ്പിന്‍റെ ഫൈനൽ കാണാതെ പുറത്തായി. ശ്രീലങ്കയും പാകിസ്താനും ഫൈനലിലെത്തി.
11 റൺസ് വേണ്ട അവസാന ഓവറിലെ ആദ്യ രണ്ട് പന്തിൽ പത്താം നമ്പർ ബാറ്റ്സ്മാൻ നസീം ഷായുടെ ഇരട്ട സിക്സറാണ് പാക് വിജയമൊരുക്കിയത്. പാകിസ്താന് വേണ്ടി ഷദബ് ഖാൻ (36), ഇഫ്തിഖാർ അഹ്മദ് (30), മുഹമ്മദ് റിസ്വാൻ (20), അഫ്ഗാൻ നിരയിൽ ഇബ്രാഹിം സെദ്രാൻ (35), ഹസ്റത്തുല്ല സസായ് (21) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.