അണ്ടർ 19 വനിത ട്വന്‍റി20 ലോകകപ്പ് ഫൈനൽ: ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ്; ഇന്ത്യയുടെ ലക്ഷ്യം രണ്ടാം കിരീടം

ക്വാലാലംപുർ: അണ്ടർ 19 വനിത ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇരുടീമുകളിലും മാറ്റമില്ല. രണ്ടുവർഷം മുമ്പ് മാറോടു ചേർത്ത കന്നിക്കിരീടം ഇത്തവണയും കൈവിടാതെ കാക്കാൻ ലക്ഷ്യമിട്ടാണ് ക്വാലാലംപുർ മൈതാനത്ത് ഇന്ത്യൻ ടീം ഇറങ്ങുന്നത്.

ടൂർണമെന്റിൽ ഇതുവരെ കളിച്ച ആറ് അങ്കങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യൻ പെൺകൊടികളുടെ ഫൈനൽ പ്രവേശം. വിൻഡീസിനെയും ഇംഗ്ലണ്ടിനെയും ഒമ്പത് വിക്കറ്റിനും മലേഷ്യയെ 10 വിക്കറ്റിനും തകർത്തുവിട്ട ടീം ലങ്കക്കാരെ 60 റൺസിനും സ്കോട്‍ലൻഡിനെ 150 റൺസിനുമാണ് വീഴ്ത്തിയിരുന്നത്.

അയൽക്കാരായ ബംഗ്ലാദേശിനെതിരെ എട്ടുവിക്കറ്റിനായിരുന്നു ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ മികവോടെ കളി നയിക്കുന്ന ടീമിൽ ഗൊംഗഡി തൃഷയാണ് ഒന്നാം നമ്പർ ബാറ്റർ. 265 റൺസാണ് താരത്തിന്റെ സമ്പാദ്യം. കമാലിനിയും മികച്ച ഫോമിലാണ്. ബൗളിങ്ങിൽ വൈഷ്ണവി ശർമ, ആയുഷി ശുക്ല എന്നിവരാണ് വലിയ വിക്കറ്റ് വേട്ടക്കാർ.

ഇന്ത്യൻ ടീം: നിക്കി (ക്യാപ്റ്റൻ), ത്രിഷ, കമാലിനി, ചാക്കെ, അവ്സാരെ, മിഥില, ശുക്ല, ശബ്നം, വൈഷ്ണവി, ജോഷിത, സിസോദിയ.

Tags:    
News Summary - India vs South Africa U19 Women's T20 World Cup 2025 Final: India Eye 2nd Title As South Africa Opt To Bat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.