സഞ്ജു കളിക്കുമോ? ഇന്ത്യ-അഫ്ഗാനിസ്താൻ രണ്ടാം ട്വന്റി20 ഇന്ന്

ന്യൂഡൽഹി: ഇന്ത്യ-അഫ്ഗാനിസ്താൻ ഫ്രണ്ട്ഷിപ് ട്രോഫി ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം അരുൺ ജെയ്റ്റ്ലി (ഫിറോസ് ഷാ കോട്‌ല) സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടക്കും. ആദ്യ കളിയിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ ശ്രേയസ് അയ്യരും സംഘവും മൂന്ന് മത്സര പരമ്പര സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതീക്ഷ തുടരാൻ അഫ്ഗാനെ സംബന്ധിച്ച് ജയിച്ചേ തീരൂ. വ്യാഴാഴ്ച ഇതേ വേദിയിലാണ് മൂന്നാമത്തെയും അവസാനത്തെയും പോരാട്ടം.

32 പന്തിൽ 82 റൺസ് അടിച്ച ഓപണർ അഭിഷേക് ശർമയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ആദ്യ മത്സരം സ്വന്തമാക്കിയത്. എന്നാൽ, ഓപണറായിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന് (10 റൺസ്) തിളങ്ങാൻ സാധിക്കാത്തത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. കൗമാര ബാറ്റർ വൈഭവ് സൂര്യവംശി അവസരം കാത്ത് ബെഞ്ചിലിരിക്കുമ്പോഴാണ് സഞ്ജു തുടർച്ചയായ മൂന്നാം പരമ്പരയിലും നിറംമങ്ങിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ അഞ്ചാം ബൗളറുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് ശ്രേയസിനും പരിശീലകൻ ഗൗതം ഗംഭീറിനും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇബ്രാഹിം സദ്രാൻ നയിക്കുന്ന അഫ്ഗാൻ നിര അസ്മത്തുല്ല ഉമർസായി, റഹ്മാനുല്ല ഗുർബാസ്, റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയവരുടെ പ്രകടനത്തിലാണ് പ്രതീക്ഷ വെക്കുന്നത്.

ടീം ഇവരിൽനിന്ന്

ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് താക്കൂർ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്.

അഫ്ഗാനിസ്താൻ: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, നൂർ റഹ്മാൻ, സദീഖുല്ല അതാൽ, ദർവിഷ് റസൂലി, അസ്മത്തുല്ല ഉമർസായി, ഗുലാബ്ദിൻ നാഇബ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, നങ്ങേലിയ ഖരോട്ടെ, നൂർ അഹമ്മദ്, മുജീബുറഹ്മാൻ, ഫസൽഹഖ് ഫാറൂഖി, അബ്ദുല്ല അഹമ്മദ്‌സായി, നവീനുൽഹഖ്.

പരിക്ക്: വരുൺ പുറത്ത്

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി പരിക്ക് കാരണം പുറത്തായി. പരിക്കിന്റെ പിടിയിൽ നിന്ന് മോചിതനായി ടീമിലേക്ക് തിരിച്ചെത്തിയതായിരുന്നു വരുൺ. ഒന്നാം ട്വന്റി20 മത്സരത്തിൽ നാല് ഓവറിൽ വെറും 16 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഞായറാഴ്ചത്തെ കളിക്ക് ശേഷം പരിക്കേറ്റതായി ബി.സി.സി.ഐ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും കൃത്യമായ സ്വഭാവമോ തീവ്രതയോ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഏഷ്യൻ ഗെയിംസ് ആരംഭിക്കാനിരിക്കെ മിന്നും ഫോമിലുള്ള സ്പിന്നറുടെ അപ്രതീക്ഷിത മടക്കം ഇന്ത്യയുടെ ബൗളിങ് നിരയെ ബാധിച്ചേക്കാം.

Tags:    
News Summary - India vs Afghanistan 2nd T20I Live: Sanju Samson's Place in Doubt as Varun Chakravarthy Ruled Out Due to Injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.