വായ്പയായി നൽകിയ നാലു കോടി തിരിച്ചു നൽകിയില്ല; ചെന്നൈ വ്യവസായിക്കെതിരെ പരാതിയുമായി ഹർഭജൻ

ചെന്നൈ: വായ്പയായി നൽകിയ നാലുകോടി തിരിച്ചു നൽകാതെ കബളിപ്പിച്ച വ്യവസായിക്കെതിരെ ക്രിക്കറ്റ് താരം ഹർഭജൻസിങ് ചെന്നൈ സിറ്റി പൊലീസിൽ പരാതി നൽകി.

അഞ്ച് വർഷം മുൻപ് ചെന്നൈ ഉത്തണ്ടി സ്വദേശിയായ ജി.മഹേഷിനാണ് താളമ്പൂരിലെ വസ്തു ഇൗടിന്മേൽ നാല് കോടി രൂപ വായ്പയായി നൽകിയത്. തിരുപ്പോരൂർ സബ് രജിസ്ട്രാർ ഒാഫിസിലാണ് ഇതുസംബന്ധിച്ച രേഖകൾ രജിസ്റ്റർ ചെയ്തത്. പിന്നീട് പണം തിരിച്ച് ചോദിച്ചുവെങ്കിലും കിട്ടിയില്ല.

ആഗസ്റ്റ് 18ന് 25 ലക്ഷം രൂപയുടെ വണ്ടിചെക്ക് ലഭിച്ചിരുന്നു. ഇതേതുടർന്നാണ് ഹർഭജൻസിങ് ചെന്നൈയിൽ നേരിെട്ടത്തി നീലാങ്കര പൊലീസ് സ്റ്റേഷനിൽ പരാതി സമർപിച്ചത്. മഹേഷിനെ ചോദ്യംചെയ്യലിനായി നോട്ടീസ് നൽകിയിട്ടുണ്ട്. അതിനിടെ ഇയാൾ മുൻകൂർ ജാമ്യത്തിനായി മദ്രാസ് ഹൈകോടതിയിൽ അപേക്ഷ നൽകി. ഹർഭജൻസിങ്ങിെൻറ ചില സുഹൃത്തുക്കളാണ് മഹേഷിനെ പരിചയപ്പെടുത്തിയത്. െഎ.പി.എല്ലിൽനിന്ന് ഹർഭജൻസിങ് പിൻമാറിയിരുന്നു.

Tags:    
News Summary - Harbajan complaint against chennai Businessman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.