അരങ്ങേറ്റത്തിൽ അർധസെഞ്ച്വറിയുമായി ദേവ്ദത്ത്, അതിവേഗം റൺസടിച്ച് സർഫറാസ്; ഇന്ത്യ മികച്ച ലീഡിലേക്ക്

ധരംശാല: ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും സെഞ്ച്വറിയുമായും യശസ്വി ജയ്സ്വാൾ അർധസെഞ്ച്വറിയുമായും അടിത്തറയിട്ട ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ച്വറി കുറിച്ച് മലയാളി താരം ദേവ്ദത്ത് പടിക്കലും സർഫറാസ് ഖാനും. ഇതോടെ ഇന്ത്യൻ നിരയിൽ ബാറ്റിങ്ങിനിറങ്ങിയ ആദ്യ അഞ്ചുപേരും അർധസെഞ്ച്വറി കട​ന്നു.

അരങ്ങേറ്റത്തിനിറങ്ങി 103 പന്തിൽ ഒരു സിക്സും 10 ഫോറും സഹിതം 65 റൺസെടുത്ത ദേവ്ദത്തിനെ ശുഐബ് ബഷീർ ബൗൾഡാക്കിയപ്പോൾ 60 പന്തിൽ ഒരു സിക്സും എട്ട് ഫോറുമടക്കം 56 റൺസെടുത്ത സർഫറാസിനെ ശുഐബ് ബഷീറിന്റെ തന്നെ പന്തിൽ ജോ റൂട്ട് പിടികൂടുകയായിരുന്നു.

ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 218ന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 93 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 406 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 188 റൺസിന്റെ ലീഡായി. ഏഴ് റൺസുമായി രവീന്ദ്ര ജദേജയും രണ്ട് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ.  

രോഹിത്-ഗിൽ ഷോ

162 പന്തിൽ മൂന്ന് സിക്സും 13 ഫോറുമടക്കം 103 റൺസെടുത്ത രോഹിതിനെ ബെൻ സ്റ്റോക്സും 141 പന്തിൽ അഞ്ച് സിക്സും പത്ത് ഫോറുമടക്കം 100 റൺസെടുത്ത ഗില്ലിനെ ജെയിംസ് ആൻഡേഴ്സണും ബൗൾഡാക്കുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ത്തിൽ 135 റൺസെന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്കായി രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 171 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. ശേഷം ​ഒന്നിച്ച ദേവ്ദത്ത്-സർഫറാസ് സഖ്യവും ഇംഗ്ലീഷ് ബൗളർമാരെ നിർഭയം നേരിടുകയായിരുന്നു.

ഇന്ത്യയുടെ സ്പിൻ ആക്രമണത്തിൽ അടിതെറ്റിയ ഇംഗ്ലീഷ് ബാറ്റിങ് നിര 218 റൺസിന് പുറത്തായിരുന്നു. കുൽദീപ് യാദവ് അഞ്ചും രവിചന്ദ്രൻ അശ്വിൻ നാലും വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ട് ബാറ്റർമാരിൽ പിടിച്ചുനിന്നത് 79 റൺസെടുത്ത ഓപണർ സാക് ക്രോളി മാത്രമായിരുന്നു.

Tags:    
News Summary - Devdutt with a half-century on debut, Sarfaras with quick runs; India to a huge lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.