ഐ.പി.എൽ ചരിത്രത്തിലെ വേഗമേറിയ പന്ത്; ബട്ലർക്ക് നേരെ തീ തുപ്പി നോർകിയ

ദുബൈ: ബുധനാഴ്ചത്തെ ഡൽഹി കാപ്പിറ്റൽസ്-രാജസ്ഥാൻസ് റോയൽസ് മത്സരം പേസർമാരുടെ പ്രകടനത്തിെൻറ പേരിൽകൂടിയായിരിക്കും ഓർമിക്കപ്പെടുക. 156.22 കിലോമീറ്റർ വേഗതയുള്ള പന്തെറിഞ്ഞ് ഡൽഹിയുടെ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർകിയ ഐ.പി.എൽ ചരിത്രത്തിലേക്ക് തെൻറ പേരെഴുതിച്ചേർത്തു.

ഡൽഹി ഉയർത്തിയ 161 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാനെതിരെ മൂന്നാം ഓവറിലായിരുന്നു നോർകിയയുടെ വേഗതയേറിയ പന്ത്. പക്ഷേ ക്രീസിലുണ്ടായിരുന്ന ജോസ് ബട്ലർ വേഗം ഉപയോഗിച്ച് പന്തിനെ ബൗണ്ടറിയിലേക്ക് തിരിച്ചുവിട്ടു. തുടരെ രണ്ട് ബൗണ്ടറികൾ വഴങ്ങിയ നോർകിയ ഓവറിലെ അവസാന പന്തിൽ ബട്ലറുടെ മിഡിൽ സ്റ്റംപ് പിഴുത് തിരിച്ചടിച്ചു. ബട്ലറുടെ സ്റ്റംപ് പിഴുത പന്തിന് മണിക്കുറിൽ 155 കിലോമീറ്റർ വേഗതയുണ്ടായിരുന്നു. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പന്തായിരുന്നു അത്.

ഐ.പി.എൽ ചരിത്രത്തിലെ വേഗതയേറിയ ആദ്യ മൂന്നുപന്തുകളും നോർകിയയുടെ പേരിൽ തന്നെയാണ്. 154.40 കിലോമീറ്റർ വേഗമുള്ള പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിനാണ് നാലാമാത്. 153.91 വേഗതയുള്ള പന്തുമായി അഞ്ചാമതുള്ളതും ദക്ഷിണാഫ്രിക്കയുടെ തന്നെ കാഗിസോ റബാദ.

നോർകിയയും റബാദയും നയിച്ച ബൗളിങ് നിരയുടെ കരുത്തിൽ ഡൽഹി രാജസ്ഥാനെ 13 റൺസിന് തോൽപ്പിച്ചിരുന്നു. താൻ എറിഞ്ഞത് ഐ.പി.എൽ ചരിത്രത്തിലെ വേഗമുള്ള പന്തായിരുന്നുവെന്ന് അറയില്ലായിരുന്നു എന്നായിരുന്നു മത്സരശേഷം നോർകിയയുടെ പ്രതികരണം. മത്സരത്തിൽ രാജസ്ഥാെൻറ ഇംഗ്ലീഷ് പേസർ  ജോഫ്ര ആർച്ചർ 19 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയിരുന്നു. 


മണിക്കൂറിൽ 161.3 കിലോമീറ്റർ വേഗതയുള്ള പന്തെറിഞ്ഞ ശുൈഅബ് അക്തറിെൻറ പേരിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിെൻറ പന്തിെൻറ റെക്കോർഡുള്ളത്. 161.1km വേഗതയുള്ള പന്തെറിഞ്ഞ ഓസ്ട്രേലിയയുടെ ഷോൺ ടെയിറ്റും ബ്രറ്റ്ലീയും തൊട്ടുപിന്നിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.