തിരുവനന്തപുരം: പുതിയ കായിക നയം മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിച്ചു. കായികം സ്കൂളുകളിലെ കരിക്കുലത്തിന്റെ ഭാഗമാക്കുമ്പോൾ പരീക്ഷ നടത്തിപ്പിലെ ചില നിർദേശങ്ങളോട് വിദ്യാഭ്യാസ വകുപ്പ് വിയോജിച്ചു. മന്ത്രിസഭ യോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കി.
എല്ലാവർക്കും കായിക വിദ്യാഭ്യാസമെന്ന പേരിലാണ് കായിക വകുപ്പ് പുതിയ നയം തയാറാക്കുന്നത്. സ്കൂളുകളിൽ കായിക പഠനം നിർബന്ധമാക്കും. ഇതിൽ മൂല്യനിർണയവുമുണ്ടാകും. പരീക്ഷ നടത്തിപ്പ് കായിക വകുപ്പ് ഏറ്റെടുക്കാനുള്ള നീക്കത്തോടാണ് വിദ്യാഭ്യാസ വകുപ്പിന് വിയോജിപ്പ്. ഇത് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണെന്നാണ് അവരുടെ നിലപാട്. കായിക വകുപ്പാണ് നയം തയാറാക്കിയത്. ഇതിൽ പൊതുവിദ്യാഭ്യാസ വകുപ്പുമായി ആശയവിനിമയം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.