ബെൻ ഷെൽട്ടൻ, ദ്യോകോവിച് , മെദ് വദേവ്, അൽകാരസ്

യു.എസ് ഓപൺ സെമി ഇന്ന്

ന്യൂയോർക്: യു.എസ് ഓപൺ പുരുഷ സിംഗ്ൾസ് സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. ഇന്ത്യൻ സമയം ശനിയാഴ്ച വെളുപ്പിന് ആരംഭിക്കുന്ന പോരാട്ടങ്ങളിൽ സെർബിയൻ സൂപ്പർ താരം നൊവാക് ദ്യോകോവിച് യു.എസിന്റെ ബെൻ ഷെൽട്ടനെയും നിലവിലെ ചാമ്പ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസ് റഷ്യയുടെ ഡാനീൽ മെദ് വദേവിനെയും നേരിടും. 47ാം ഗ്രാൻഡ് സ്ലാം സെമി ഫൈനലിന് യോഗ്യത നേടി ലോക റെക്കോഡിട്ടാണ് ദ്യോകോവിച് ആതിഥേയ താരമായ 20കാരനുമായി ഏറ്റുമുട്ടാനെത്തുന്നത്.

ബുധനാഴ്ച ക്വാർട്ടർ ഫൈനലിൽ റഷ്യക്കാരൻ തന്നെയായ ആന്ദ്രെ റബ് ലേവിനെ 6-4, 6-3, 6-4 സ്കോറിന് പരാജയപ്പെടുത്തിയാണ് മെദ് വദേവ് സെമിയിൽ കടന്നത്. ജർമൻ സൂപ്പർതാരമായ അലക്സാണ്ടർ സ്വരേവിനെ അൽകാരസും തോൽപിച്ചുവിട്ടു. സ്കോർ: 6-3, 6-2, 6-4. കിരീടം നിലനിർത്താനുള്ള യാത്രയിൽ ലോക ഒന്നാം നമ്പർ താരം അൽകാരസിന് മെദ് വദേവുമായി കാര്യങ്ങൾ എളുപ്പമാവില്ലെന്നാണ് കരുതുന്നത്. ദ്യോകോവിചും അൽകാരസും ജയിച്ചാൽ മറ്റൊരു ക്ലാസിക് ഫൈനലിന് ഫ്ലഷിങ് മെഡോസ് വേദിയാവും.

Tags:    
News Summary - US Open semis today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.