കളി ആഫ്രിക്കയുടേതായിരുന്നെങ്കിലും മൈതാനം നിറഞ്ഞത് യൂറോപ്പിെൻറ എൻജിനുകളായിര ുന്നു. ടൂർണമെൻറിൽ മാറ്റുരച്ച 24 ടീമുകളിൽ 60-75 ശതമാനവും വിവിധ യൂറോപ്യൻ ക്ലബുകളുടെ താ രങ്ങൾ. ആതിഥേയരായ ഇൗജിപ്തിെൻറ പടയണിയിൽ നിറഞ്ഞുനിന്ന ലിവർപൂളിെൻറ സ്റ്റാർ സ് ട്രൈക്കർ മുഹമ്മദ് സലാഹിനായിരുന്നു താരമൂല്യം കൂടുതൽ. ആഴ്സനലിെൻറ മുഹമ്മദ് എൽ നെനിയും ടീമിലുണ്ടായിരുന്നു. എന്നിട്ടും ഇൗജിപ്ത് പ്രീക്വാർട്ടറിൽ ദക്ഷിണാഫ്രിക്കയോട് തോറ്റു പുറത്തായി.
മൂന്നുതവണ ചാമ്പ്യന്മാരായ നൈജീരിയൻ നിരയിൽ വിൽഫ്രഡ് എൻഡിഡി (ലെസ്റ്റർ), ജോൺ ഒബി മൈകൽ (മിഡ്ൽസ്ബ്രോ), അലക്സ് ഇവോബി (ആഴ്സനൽ) എന്നിവർ. പക്ഷേ, ടീം സെമിയിൽ വീണു. ലിവർപൂൾ താരം നബി കീറ്റയായിരുന്നു ഗിനിയുടെ നായകൻ. പ്രീക്വാർട്ടറിൽ തോറ്റു. കെനിയയെ നയിച്ചത് ടോട്ടൻഹാമിെൻറ വിക്ടർ വന്യാമ. പക്ഷേ, ഗ്രൂപ് റൗണ്ട് കടന്നില്ല. അഷ്റഫ് ഹകിമി (ബൊറൂസിയ), ഹകിം സിയെക് (അയാക്സ്), നുസൈർ മസ്റൗ (അയാക്സ്) എന്നിവർ കളിച്ച മൊറോകോ പ്രീക്വാർട്ടർ വരെ എത്തിയുള്ളൂ.
വിൽഫ്രഡ് സാഹ (ക്രിസ്റ്റൽപാലസ്), സെർജി ഒറിയർ (ടോട്ടൻഹാം) എന്നിവർ കളിച്ച െഎവറി കോസ്റ്റ് ക്വാർട്ടറിൽ വീണു. എറിക് മാക്സിം മോടിങ് (പി.എസ്.ജി), ആന്ദ്രെ ഒനാന (അയാക്സ്) എന്നിവരുടെ കാമറൂൺ പ്രതാപത്തിെൻറ നിഴൽ മാത്രമായി ഒതുങ്ങി പ്രീക്വാർട്ടറിൽ മടങ്ങി. വിരമിക്കൽ തീരുമാനം മാറ്റി ഇറങ്ങിയ അസമാവോ ഗ്യാൻ (കൈസറിസ്പർ), ക്രിസ്റ്റ്യൻ അറ്റ്സു (ന്യൂകാസിൽ), ജോർദൻ അയേവ് (ക്രിസ്റ്റൽ), ആന്ദ്രെ അയേവ് (ഫെനർബാഷെ) എന്നിവരുടെ ഘാന പ്രീക്വാർട്ടറിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.