ന്യൂഡൽഹി: മുത്തലാഖ് ബില്ലിന്മേലുള്ള ചർച്ചയിൽ വൈകിയെത്തിയ ഇന്ത്യൻ യൂനിയൻ മുസ്ല ിം ലീഗിെൻറ ഏക എം.പി പി.വി. അബ്ദുൽ വഹാബിന് രാജ്യസഭയിൽ പ്രസംഗിക്കാനായില്ല. പ്രസം ഗിക്കാൻ പേര് വിളിച്ചപ്പോൾ ഹാജരില്ലാതിരുന്ന വഹാബ് ചർച്ച അവസാനിപ്പിച്ച് നിയമമ ന്ത്രി മറുപടി പറഞ്ഞുതീർക്കുന്ന സമയത്ത് വന്നതുകൊണ്ടാണ് സംസാരിക്കാൻ കഴിയാതെ പോയത്.
ഉച്ചക്ക് 12 മണിക്ക് രാജ്യസഭയിൽ തുടങ്ങിയ മുത്തലാഖ് ബിൽ ചർച്ചക്ക് നാല് മണിക്കൂർ സമയമാണ് അനുവദിച്ചിരുന്നത്. ഇതനുസരിച്ച് അഞ്ച് മണിക്ക് ചർച്ച അവസാനിച്ച് ബിൽ വോട്ടിനിടേണ്ടതായിരുന്നു. എന്നാൽ, വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചർച്ച തുടർന്നുവെങ്കിലും വഹാബ് സഭയിലെത്തിയില്ല. പേര് നൽകിയിരുന്ന വഹാബിനെ ഉപാധ്യക്ഷൻ സംസാരിക്കാൻ വിളിച്ചുവെങ്കിലും ഹാജരില്ലാത്തതിനാൽ അടുത്തയാളെ വിളിച്ചു.
തുടർന്ന് ചർച്ചയിലുള്ള എല്ലാവരുടെയും പ്രസംഗം അവസാനിച്ചിട്ടും നിയമമന്ത്രി രവി ശങ്കർ പ്രസാദ് മറുപടി പ്രസംഗം തുടങ്ങിയിട്ടും വഹാബ് എത്തിയില്ല. വോട്ടിനിടുന്നതിന് തൊട്ടുമുമ്പ് നിയമമന്ത്രിയുടെ പ്രസംഗം അവസാനിക്കാറായപ്പോൾ കയറിവന്ന വഹാബ് നേരെ ചെയറിലുണ്ടായിരുന്ന വെങ്കയ്യ നായിഡുവിെന സമീപിച്ചുവെങ്കിലും അദ്ദേഹം അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.