എരുമാട് (ഗൂഡല്ലൂർ): ‘‘രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ചി ല സംസ്ഥാനങ്ങളിൽ അവിടത്തെ പ്രാദേശികപ്രശ്നങ്ങളുടെ ഭാഗമായി അതിൽ അഭിപ്രായവ്യത്യാസമുണ്ടായേക്കാം. അതൊന്നും നമ ്മൾ ഗൗനിക്കുന്നേയില്ല’’ -തമിഴ്നാട്ടിലെ നീലഗിരി ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന മതേതര പുരോഗമന മുന്നണി സ് ഥാനാർഥിയായ ഡി.എം.കെ നേതാവ് എ. രാജയുടെ പ്രചാരണാർഥം എരുമാട് ടൗണിൽ സി.പി.എം സംഘടിപ്പിച്ച പൊതുയോഗത്തിൽ കോൺ ഗ്രസ് ജില്ല സെക്രട്ടറി ഷാജി ചെളിവയൽ ആവേശപൂർവം സംസാരിക്കുന്നതിന് കൈയടിക്കുകയാണ് സദസ്സിലെ സി.പി.എം അണികൾ.
നാലു കിലോമീറ്റർ അകലെ അതിർത്തിക്കിപ്പുറത്ത് വയനാട്ടിൽ രാഹുൽ ഗാന്ധിയെ സി.പി.എം കടന്നാക്രമിക്കുേമ്പാൾ, തമിഴ്നാട്ടിലെ വേദിയിൽ സ്ഥാപിച്ച ബാനറിൽ രാഹുലും സീതാറാം യെച്ചൂരിയും ചേർന്നുനിൽക്കുന്നു. വൃന്ദ കാരാട്ട് വർഗീയ പാർട്ടിയെന്ന് കടുത്ത രീതിയിൽ വിമർശിക്കുന്ന മുസ്ലിം ലീഗിെൻറ പച്ചപ്പതാക, ടൗണിലെ ജങ്ഷനരികെ സി.പി.എം പ്രവർത്തകർ കെട്ടിയുണ്ടാക്കിയ പന്തലിൽ സി.പി.എം, ഡി.എം.കെ, കോൺഗ്രസ് കൊടികൾക്കൊപ്പം തന്നെയുണ്ട്.
സമ്മേളനം ഉദ്ഘാടനം ചെയ്തത് സി.പി.എം പോളിറ്റ് ബ്യൂേറാ മുൻ അംഗവും ഇപ്പോൾ കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. പത്മനാഭൻ. ജില്ല സെക്രട്ടറി വി.എ. ഭാസ്കരൻ അടക്കം സി.പി.എം നേതാക്കൾക്കു പുറമെ ഡി.എം.കെ, കോൺഗ്രസ്, മനിതനേയ മക്കൾ കക്ഷി, മുസ്ലിം ലീഗ് പാർട്ടികളുടെ നേതാക്കളും ആവേശപൂർവം സംസാരിക്കുന്നു.
കേന്ദ്രത്തിലെ മോദി സർക്കാറിെൻറ ദുർഭരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് എല്ലാവരുടെയും ഉൗന്നൽ. ചിലർ മലയാളത്തിലും മറ്റുള്ളവർ തമിഴിലുമാണ് പ്രസംഗിച്ചത്. ‘‘വേദിയിൽ കൂട്ടിക്കെട്ടിയ കൊടികൾ വേറിട്ടുനിൽക്കുന്നവരുടേതല്ല. 30 വർഷമായി ഗൂഡല്ലൂരിൽ ഇൗ കൊടികൾ ഒന്നിച്ചുനിൽക്കുകയാണ്.
ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള ഇൗ പോരാട്ടത്തിൽ ജനാധിപത്യചേരികൾ ഒരുമിച്ചുനിന്നേ പറ്റൂ’’ -ഷാജി പറയുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് നീലഗിരിയിൽ മതേതര ജനാധിപത്യ മുന്നണിക്ക് ആവേശംപകരുന്നുവെന്നാണ് സി.പി.എം പ്രവർത്തകരിൽ പലരുടെയും അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.