കണ്ണൂർ: മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിെൻറ സമുന്നത നേതാവുമായിരുന്ന ഇ. കെ. നായനാരുടെ ചരമവാർഷികദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പുമായി നായനാരുടെ മകൻ കൃഷ്ണകുമാർ. കൃഷ്ണകുമാർ മനോരമയിലെഴുതിയ അനുസ്മരണക്കുറിപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് സർക്കാറിനുമെതിെരയുള്ള വിമർശനങ്ങളുള്ളത്. ‘‘നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രിയുണ്ടായിരുന്നു’’ എന്ന തലവാചകത്തോടെയുള്ള കുറിപ്പിൽ വിവാദങ്ങൾ പിന്തുടരുന്ന എൽ.ഡി.എഫ് സർക്കാറിനെയും മുഖ്യമന്ത്രിെയയും മുന്നിൽകണ്ടുള്ള വിമർശനങ്ങൾതന്നെയാണ് കൃഷ്ണകുമാർ ഉദ്ദേശിച്ചതെന്ന് വ്യക്തമാകുന്നു.
െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥരെ അവരുടെ പെർഫോമൻസ് അനുസരിച്ചാണ് നായനാർ വിലയിരുത്തിയതെന്നും യു.ഡി.എഫിെൻറ ആൾ, എൽ.ഡി.എഫിെൻറ ആൾ എന്ന വേർതിരിവ് കാണിച്ചിട്ടില്ലെന്നും സൂചിപ്പിക്കുന്നത് സെൻകുമാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെതിരെ നേരിട്ടുള്ള വിമർശനമാണ്. വിവാദങ്ങളെ ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകുന്നതും ചെറുകാര്യങ്ങളെ ഇന്ന് പർവതീകരിച്ച് വഷളാക്കുന്നതും ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സർക്കാറിനെതിരെയും കൃഷ്ണകുമാർ വിമർശനമേൽപിക്കുന്നുണ്ട്. സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കുന്നത് കാണുേമ്പാൾ അച്ഛൻ പ്രശ്നങ്ങൾ ഒറ്റദിവസംകൊണ്ട് പരിഹരിക്കുന്നതായി പറയുന്നതും പിണറായി വിജയനെ തന്നെ ലക്ഷ്യമിട്ടാണെന്നും ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ നായനാരുടെ പത്നി ശാരദടീച്ചർ മകൻ കൃഷ്ണകുമാറിന് നിയമസഭ സ്ഥാനാർഥിത്വം നൽകണമെന്നാവശ്യെപ്പട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശാരദടീച്ചർ ഇൗ ആവശ്യവുമായി രംഗത്തെത്തിയത്. ഇത് വിവാദമായതോടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പാർട്ടി പരിഗണന ലഭിക്കാത്തതിെൻറ അതൃപ്തിയും ശാരദടീച്ചർ പ്രകടിപ്പിച്ചിരുന്നു.
മകെൻറ സ്ഥാനാർഥിത്വം സംബന്ധിച്ച ശാരദടീച്ചറുടെ ആവശ്യം കണ്ണൂർ ജില്ല നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനുമിടയിൽ അതൃപ്തിയുണ്ടാക്കാൻ മാത്രമാണ് ഉപകരിച്ചത്. കൃഷ്ണകുമാറിന് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് മറുപടിപോലും നൽകാൻ സി.പി.എം സംസ്ഥാന നേതൃത്വമോ ജില്ല നേതൃത്വമോ അന്ന് തയാറായില്ല. പാർട്ടി അംഗത്വമുള്ള കൃഷ്ണകുമാർ ശാസ്തമംഗലത്താണ് കുടുംബസമേതം താമസിക്കുന്നത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽനിന്ന് നായനാരുടെ മകളും കൃഷ്ണകുമാറിെൻറ സഹോദരിയുമായ ഉഷ പ്രദീപ് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.