തിരുവനന്തപുരം: ജന.സെക്രട്ടറി ശോഭ സുരേന്ദ്രെൻറ ഗവർണർക്കെതിരായ പ്രസ്താവനയും തുടർന്നുള്ള പ്രതികരണങ്ങളും ബി.ജെ.പിയിലെ ഭിന്നത രൂക്ഷമാക്കുന്നു. ചെറിയൊരു ഇടവേളക്കുശേഷം ശക്തിയാർജിച്ച സംസ്ഥാന ബി.ജെ.പിയിലെ വിഭാഗീയതക്ക് കൂടുതൽ ശക്തിപകരുകയാണ് ഇൗ സംഭവങ്ങൾ. നേരത്തേ ചേരിപ്പോര് രൂക്ഷമായപ്പോൾ കേന്ദ്രനേതൃത്വം ഇടപെടുകയും പാർട്ടി പുനഃസംഘടന നടത്തുകയും ചെയ്തിരുന്നു. കണ്ണൂരിലെ ആർ.എസ്.എസ് പ്രവർത്തകെൻറ മരണവുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികമാധ്യമത്തിലെ പോസ്റ്റ് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ‘പാര’യായിരിക്കുകയാണ്.
ഗവർണർ പി. സദാശിവത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ജന.സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രനും എം.ടി. രമേശും നടത്തിയത്. ഗവർണർ രാജിവെക്കണമെന്ന് പരസ്യമായി പ്രതികരിച്ച ശോഭ തെൻറ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആവർത്തിച്ചിട്ടുണ്ട്. ഗവർണർ േപാസ്റ്റ്മാെൻറ ജോലി ചെയ്യേണ്ടെന്നായിരുന്നു എം.ടി. രമേശിെൻറ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ, ഇരു നേതാക്കളുടെയും പ്രസ്താവനകളെ തള്ളി മുതിർന്ന നേതാവ് ഒ. രാജഗോപാലും കേരളത്തിലെ പാർട്ടി ചുമതലയുള്ള കേന്ദ്ര നേതാവ് രാജീവ് പ്രതാപ് റൂഡിയും രംഗത്തെത്തി.
ഗവർണറുടെ രാജി ആവശ്യം യുവാക്കളുടെ വികാരപ്രകടനമായി മാത്രം കണ്ടാൽ മതിയെന്ന് ഒ. രാജഗോപാൽ നിയമസഭയിൽ പറഞ്ഞേപ്പാൾ ചട്ടപ്രകാരമുള്ള നടപടിതന്നെയാണ് ഗവർണർ കൈക്കൊണ്ടതെന്നായിരുന്നു റൂഡിയുടെ പ്രതികരണം. ബി.ജെ.പി സംസ്ഥാന പ്രസിഡൻറും പാർട്ടിയിലെ മറ്റൊരു വിഭാഗവും ഇൗ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെത്തും. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചേർന്ന ബി.ജെ.പി കോർകമ്മിറ്റി യോഗങ്ങളിലെ തീരുമാനങ്ങൾ ചില മാധ്യമങ്ങളിൽ വാർത്തയായതും പാർട്ടിയിലെ ഭിന്നതയാണ് കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.