കോട്ടയം: പ്രസിഡൻറ് തെരഞ്ഞെടുപ്പിനെച്ചൊല്ലി കോൺഗ്രസ്-കേരള കോൺഗ്രസ് എം പോർവിളി തുടരുന്നതിനിെട കോട്ടയം ജില്ല പഞ്ചായത്തിൽ വീണ്ടും ബലപരീക്ഷണം. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ ഒഴിവിലേക്ക് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും. ഒഴിവുള്ള സ്ഥാനത്തേക്ക് േകരള കോൺഗ്രസ്-എമ്മിലെ സെബാസ്റ്റ്യൻ കുളത്തിങ്കലും കോൺഗ്രസിലെ ലിസമ്മ ബേബിയും നാമനിർദേശപത്രിക നൽകി. ഇതോടെ സി.പി.എം നിലപാട് നിർണായകമായി. ചെയര്‍മാനായിരുന്ന കേരള കോൺഗ്രസ്-എമ്മിലെ സഖറിയാസ് കുതിരവേലി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കമ്മിറ്റിയിൽ ഒരംഗത്തിെൻറ ഒഴിവുവന്നത്. നിലവിൽ കമ്മിറ്റിയിൽ കോൺഗ്രസിനും കേരള കോൺഗ്രസിനും സി.പി.എമ്മിനും ഒരോ അംഗം വീതമാണുള്ളത്. വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് ചെയർമാൻ സ്ഥാനവും ലഭിക്കും. പിന്നീട് അംഗങ്ങൾ ചേർന്നാണ് ചെയർമാനെ തെരഞ്ഞെടുക്കുന്നത്.
കോൺഗ്രസും മത്സരരംഗത്തേക്ക് എത്തിയതോടെ തെരഞ്ഞെടുപ്പിന് കേരള കോൺഗ്രസ് സി.പി.എമ്മിെൻറ പിന്തുണ തേടിയിട്ടുണ്ട്. നേരേത്ത നടന്ന ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥി സഖറിയാസ് കുതിരവേലി വിജയിച്ചിരുന്നു. കോൺഗ്രസ്-എട്ട്, കേരള കോൺഗ്രസ് -ആറ്, എൽ.ഡി.എഫ്-ഏഴ്, ജനപക്ഷം-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും സി.പി.എം കേരള കോൺഗ്രസിനെ പിന്തുണച്ചേക്കും. എന്നാൽ, സി.പി.െഎ, ജനപക്ഷം പ്രതിനിധികൾ വിട്ടുനിൽക്കാനാണ് സാധ്യത. സെബാസ്റ്റ്യൻ കുളത്തുങ്കൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലും ലിസമ്മ ക്ഷേമകാര്യസമിതിയിലും അംഗങ്ങളായിരുന്നു. ഇരുവരും ഇൗ പദവികൾ രാജിവെച്ചാണ് മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.