കോട്ടയം: തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനത്തെച്ചൊല്ലി എൻ.സി.പി സംസ്ഥാനനേതൃത്വത്തിൽ ഉടലെടുത്ത അസ്വസ്ഥതകൾ രൂക്ഷമാകുന്നു. ഭിന്നത പരസ്യമാക്കി സംസ്ഥാന ട്രഷറർ മാണി സി. കാപ്പൻ രംഗത്തെത്തി. ഉഴവൂര്‍ വിജയനെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇക്കാര്യം കേന്ദ്രനേതൃത്വത്തെയും അറിയിച്ചു.
എന്നാല്‍, പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും മാണി സി. കാപ്പെൻറ പ്രസ്താവന തമാശയായി കണ്ടാല്‍ മതിയെന്നും ഉഴവൂര്‍ വിജയന് തിരിച്ചടിച്ചു. എ.കെ. ശശീന്ദ്രെൻറ രാജിെയത്തുടർന്ന് തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നത് തടയാൻ ഉഴവൂർ വിജയൻ ചരടുവലി നടത്തിയെന്ന സംശയം മന്ത്രിക്കൊപ്പമുള്ളവർക്കുണ്ട്. ഇതിനെച്ചൊല്ലി ഭിന്നത നിലനിൽക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിെലയും ഹൈേകാടതിയിെലയും കെ.എസ്.ആര്.ടി.സിയുടെ കേസുകള്‍ വാദിക്കുന്ന അഭിഭാഷകരെ മാറ്റിയത് ഗതാഗതമന്ത്രി അറിയാതെയാണെന്ന പ്രസ്താവനയുമായി ഉഴവൂർ വിജയൻ രംഗത്തെത്തിയത്. ഇത് എതിർ വിഭാഗത്തെ ചൊടിപ്പിച്ചു. ഇതോെടയാണ് തോമസ് ചാണ്ടിയെ അനുകൂലിക്കുന്ന മാണി സി. കാപ്പൻ പ്രസിഡൻറിനെതിെര പരസ്യമായി പ്രതികരിച്ചത്.
ഉഴവൂരിെൻറ പ്രസ്താവന പാര്‍ട്ടിയും മന്ത്രിയും തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് മാണി സി. കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു. തോമസ് ചാണ്ടി മന്ത്രിയായശേഷം വകുപ്പില്‍ ഇടപെടാന്‍ സാധിക്കാത്തതാണ് ഉഴവൂരിെൻറ വിമർശനത്തിന ്കാരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഹൈകോടതിയിലെ ഗവ.പ്ലീഡര്‍ നിയമനത്തിലും ഉഴവൂര്‍ വിജയന് ഏകപക്ഷീയമായി തീരുമാനമെടുത്തതായും മാണി സി. കാപ്പന് ആരോപിച്ചു.
എന്നാല്‍, മാണി സി. കാപ്പെൻറ ആരോപണങ്ങളെ പരിഹാസരൂപേണയാണ് ഉഴവൂര്‍ വിജയന് നേരിട്ടത്. തമാശപറയുമെങ്കിലും ഉചിതസമയത്ത് വേണ്ടേപാലെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പുതിയ മന്ത്രിയുടെ കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ തീരുമാനം എടുപ്പിക്കാനായതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.