സംസ്ഥാന കോൺഗ്രസിൽ 33.79 ലക്ഷം അംഗങ്ങള്‍ 

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് അംഗത്വവിതരണം പൂര്‍ത്തിയായി. കെ.പി.സി.സി പ്രതിനിധികള്‍ സീൽ ചെയ്ത പ്രാഥമിക മെംബര്‍ഷിപ് പട്ടികകള്‍ ഡി.സി.സികളില്‍ പ്രസിദ്ധീകരിച്ചു. ഇത്തവണ സംസ്ഥാനത്ത് 33.79 ലക്ഷം അംഗങ്ങള്‍ പാർട്ടിയിൽ അംഗത്വമെടുത്തു. അവസാനകണക്ക് പ്രകാരം എല്ലാ ജില്ലകളിലുമായി 33,79,894 പേർ അംഗങ്ങളായി. ഏറ്റവുംകൂടുതൽ അംഗത്വമുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. എറണാകുളം, കൊല്ലം ജില്ലകളാണ് യഥാക്രമം തൊട്ടുപിന്നിൽ. 25 ലക്ഷം അംഗങ്ങളെ ചേർക്കാനാണ് കെ.പി.സി.സി ലക്ഷ്യമിട്ടത്. കഴിഞ്ഞതവണ 14.88 ലക്ഷം പേരാണ് സംസ്ഥാനത്ത്  കോണ്‍ഗ്രസ് അംഗത്വമെടുത്തിരുന്നത്. വിവിധ ജില്ലകളിലെ മെംബര്‍ഷിപ്പിെൻറ കണക്കുകള്‍: തിരുവനന്തപുരം -4,76,675, കൊല്ലം -3,27,150, പത്തനംതിട്ട -1,37,550, ആലപ്പുഴ -2,22,437, ഇടുക്കി -1,12,075, കോട്ടയം -2,25,125, എറണാകുളം -4,55,040, തൃശൂര്‍ -3,48,503, പാലക്കാട് -2,56,425, മലപ്പുറം -2,38,350, കോഴിക്കോട് -2,61,458, വയനാട് -78,235, കണ്ണൂര്‍ -1,67,207, കാസര്‍കോട് -73,664.
 

Tags:    
News Summary - inc membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.