ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ തിരിച്ചടി താൽക്കാല ിക പ്രതിഭാസം മാത്രമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ കേരള ഘടകം. പാർട്ടിക്ക് സംഘട ന തലത്തിൽ പാളിച്ചകളുണ്ടായിട്ടില്ല. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ശക്തിയോടെ തിരിച്ചു വരുമെന്നും ചർച്ചയിൽ കേരള പ്രതിനിധികൾ വ്യക്തമാക്കി. തിരിച്ചടി വിലയിരുത്തുന്നതിനായി മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റിക്കാണ് വെള്ളിയാഴ്ച്ച ഡൽഹിയിൽ തുടക്കമിട്ടത്.
കേന്ദ്ര കമ്മിറ്റിയിൽ പരിഗണിക്കേണ്ട കരട് റിപ്പോർട്ട് യോഗത്തിന് തൊട്ടുമുമ്പ് പോളിറ്റ് ബ്യൂറോ ചേർന്ന് തയാറാക്കി. കേരളത്തിൽ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാതിരുന്നതും വിശ്വാസിസമൂഹം പാർട്ടിയുമായി അകന്നതും പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടായതുമടക്കമുള്ള കാര്യങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ കൂടുതൽ ചർച്ചയാകും. സംസ്ഥാനത്ത് അനുകൂല സാഹചര്യമുണ്ടായിട്ടും കനത്ത തിരിച്ചടിയേറ്റത് കേന്ദ്ര കമ്മിറ്റി ഗൗരവത്തോടെയാണ് കാണുന്നത്.
തോൽവി സംബന്ധിച്ച് സംസ്ഥാന സമിതികൾ വിലയിരുത്തി തയാറാക്കിയ റിപ്പോർട്ടും കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി പരിഗണനക്കെടുത്തു. സംസ്ഥാന, പി.ബി റിപ്പോർട്ടുകൾ വിലയിരുത്തി തിരുത്തൽ നടപടികളുണ്ടാവുമെന്ന് നേരത്തേ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.
ത്രിപുരയിലും ബംഗാളിലും പാർട്ടി വോട്ട് ബി.ജെ.പിക്ക് േപായതായി നേതൃത്വം പരസ്യമായിതന്നെ സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.