ആലപ്പുഴ/ഹരിപ്പാട്: ശ്രീവത്സം കേസിൽ ചെന്നിത്തലെക്കതിരായ സി.പി.െഎ നീക്കം കൃത്യമായ കണക്കുകൂട്ടലോടെ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.െഎയുടെ കരുത്തനായ സ്ഥാനാർഥി പി.പ്രസാദിനെയാണ് രമേശ് ചെന്നിത്തല പരാജയപ്പെടുത്തിയത്.
ഇതിന് ചില പ്രാദേശിക സി.പി.എം നേതാക്കളുടെ സഹായമുണ്ടായിരുന്നെന്ന അഭിപ്രായം വളരെ ശക്തമായി സി.പി.െഎക്കുണ്ട്. ശ്രീവത്സം ഗ്രൂപ്പിെൻറ ഭൂമിയിടപാടിൽ പ്രാദേശികമായി വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത സി.പി.എം പ്രാദേശികനേതാവടക്കം ചിലർ രമേശ് ചെന്നിത്തലക്കും പ്രിയപ്പെട്ടവരാെണന്ന് നാട്ടുകാരും പറയുന്നു. തങ്ങളുടെ സ്ഥാനാർഥിയുടെ തോൽവിക്കുവരെ ഇത്തരം ബന്ധങ്ങൾ കാരണമായെന്ന് സി.പി.െഎയുടെ വേദികളിൽ അണികൾ തെളിവുകൾ നിരത്തി നേതൃത്വത്തെ ബോധിപ്പിച്ചിട്ടുണ്ട്. ഇതിെൻറയൊക്കെ പരിണിതഫലമാണ് കഴിഞ്ഞ ദിവസം ജില്ല സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നടത്തിയ വെടിപൊട്ടിക്കൽ.
കൃത്യമായ ഒളിയമ്പാണ് ആഞ്ചലോസിെൻറ ഭാഗത്തു നിന്നുണ്ടായത്. ചെന്നിത്തലയെ ലക്ഷ്യമിട്ടുള്ള ആക്രമണം തങ്ങളെക്കൂടി ബാധിക്കുമെന്ന് സി.പി.എം തിരിച്ചറിയുന്നു. പ്രത്യക്ഷത്തിൽ സി.പി.െഎയുടെ ആരോപണം തങ്ങളെ ബാധിക്കില്ലെന്ന് ന്യായീകരിക്കാമെങ്കിലും ഒരിക്കൽ തങ്ങളോടൊപ്പമുണ്ടായിരുന്ന ആഞ്ചലോസ് കൃത്യമായി ഇത്തരമൊരു നീക്കം നടത്തിയ സാഹചര്യത്തിൽ പ്രതിരോധശ്രമങ്ങൾ നടത്താതെ സി.പി.എമ്മിന് തരമില്ല.
ശ്രീവത്സം ഗ്രൂപ്പുമായി ചില പ്രാദേശിക നേതാക്കൾക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കാൻ തിങ്കളാഴ്ച ചേർന്ന അടിയന്തര സി.പി.എം ജില്ല സെക്രേട്ടറിയറ്റ് തീരുമാനമെടുത്തത് ഇതിെൻറ ഭാഗമാണ്. ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന തന്ത്രം തന്നെയാണ് സി.പി.െഎ പയറ്റിയതെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.