ന്യൂഡൽഹി: 23ാം സി.പി.െഎ പാർട്ടി കോൺഗ്രസ് 2018ൽ കേരളത്തിൽ ചേരും. ഞായറാഴ്ച അവസാനിക്കുന്ന രണ്ടു ദിവസത്തെ സി.പി.െഎ ദേശീയ കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും. മേയ് മാസത്തോടെ നടത്താനാണ് ദേശീയ നേതൃത്വത്തിെൻറ ആലോചന. അന്തിമ തീരുമാനം സി.പി.െഎ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായുള്ള കൂടിയാലോചനക്കുശേഷം കേരളത്തിൽ കൈക്കൊള്ളും. ഇതിനുമുമ്പ് മൂന്നു തവണയാണ് കേരളത്തിൽ പാർട്ടി കോൺഗ്രസ് ചേർന്നത്.
18ാം പാർട്ടി കോൺഗ്രസ് തിരുവനന്തപുരത്തും അതിനുമുമ്പ് കൊച്ചിയിലും അവിഭക്ത സി.പി.െഎയുടെ പാർട്ടി കോൺഗ്രസ് പാലക്കാട് ചേർന്നിരുന്നു. പാർട്ടി സംഘടന സമ്മേളനങ്ങളുടെ തീയതിയിലും ധാരണയായി. ഇത് പ്രകാരം വരുന്ന സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനവും ഒക്ടോബർ-നവംബർ മാസങ്ങളിൽ മണ്ഡലം സമ്മേളനങ്ങളും പൂർത്തീകരിക്കും. ഡിസംബർ 31ന് മുമ്പ് ജില്ല സമ്മേളനം അവസാനിക്കണമെന്നാണ് നിർദേശം.
മാർച്ചിൽ സംസ്ഥാന സമ്മേളനങ്ങളും പൂർത്തിയാക്കണം. കേരളത്തിൽ പാർട്ടി കോൺഗ്രസ് ചേരുന്നതിനാൽ സമ്മേളനങ്ങൾ നേരത്തെയാവും നടക്കുക. സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ നടത്താനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. വരുന്ന സംസ്ഥാന നിർവാഹക, കൗൺസിൽ യോഗങ്ങളിൽ ഇതു സംബന്ധിച്ച ചർച്ച ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.