ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ ആവശ്യമെങ്കിൽ കോൺ ഗ്രസിന് തന്നെ പിന്തുണക്കാമെന്ന് നടൻ പ്രകാശ്രാജ്. വരാനിരിക്കുന്ന ലോക്സഭ തെരഞ ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനത്തിനായി ബംഗളൂരുവിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ പ്രകാശ് രാജിെൻറ സ്ഥാനാർഥിത്വം കോൺഗ്രസിെൻറ വോട്ടുകൾ ചിതറാനിടയാക്കില്ലേ എന്ന ചോദ്യമുയർന്നപ്പോഴായിരുന്നു അങ്ങനെ ആശങ്കയുണ്ടെങ്കിൽ കോൺഗ്രസിന് തന്നെ പിന്തുണക്കാമെന്ന പ്രകാശ്രാജിെൻറ മറുപടി.
വർഗീയ ശക്തികൾക്കെതിരെ വിശാലസഖ്യം പോരാടുകയാണെങ്കിൽ താനും അതിെൻറ ഭാഗമായിരിക്കും. ഒരിക്കലും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാവില്ല. മൂന്നുമാസത്തിൽ കൂടുതൽ തനിക്ക് ഒരു പാർട്ടിയിലും നിൽക്കാനാവില്ല. ഒാരോ രാഷ്ട്രീയ പാർട്ടിയും ഏതെങ്കിലും മതവുമായോ സമുദായവുമായോ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇത് അവയെ വീണ്ടും വർഗീയവത്കരിക്കുകയാണ്. തെരഞ്ഞെടുപ്പ് പോലും ജാതിയുടെയും സമ്പത്തിെൻറയും അടിസ്ഥാനത്തിലാണ്.
ഞാനേതെങ്കിലും സമുദായത്തിന് എതിരല്ല. വർഗീയ ശക്തികളെയാണ് എതിർക്കുന്നത്. താൻ ജനിച്ചതും പഠിച്ചതും നാടകത്തിലേക്കും സിനിമയിലേക്കും കാൽവെച്ചതും ബംഗളൂരുവിലാണ്. എെൻറ മണ്ഡലത്തിൽത്തന്നെ മത്സരിക്കാനാണ് തീരുമാനം. ജനങ്ങൾ ആവശ്യപ്പെടുന്നത് അവർക്ക് തിരിച്ചുകൊടുക്കേണ്ട സമയമാണിത്. അവർക്ക് വേണ്ടി പോരാടണം. പാർലമെൻറിൽ ജനങ്ങളുടെ ശബ്ദമായി മാറണം. ജനങ്ങൾക്കു വേണ്ടതെന്താണോ അതാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുക.’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.