മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ നഗരസഭകളിൽ ഏറ്റവും വലിയ ഭൂരിപക്ഷം മുസ്ലിം ലീഗ് സ്ഥാനാർഥിക്ക്. തിരൂരങ്ങാടി നഗരസഭയിലെ വെഞ്ചാലി വാർഡിൽ മത്സരിച്ച ലീഗ് സ്ഥാനാർഥി സൈതലവി കരിപ്പറമ്പത്തിനാണ് ഏറ്റവും വലിയ ഭൂരിപക്ഷം. എതിർ സ്ഥാനാർഥിയെക്കാൾ 800 വോട്ടാണ് ഇദ്ദേഹത്തിന് കൂടുതലായി ലഭിച്ചത്.
954 വോട്ടാണ് സൈതലവിക്ക് കിട്ടിയത്. 12 നഗരസഭകളിലായി വിവിധ മുന്നണികളുടെ സ്ഥാനാർഥികളിൽ ആയിരത്തിന് മുകളിൽ വോട്ടുനേടി ജയിച്ച ആറുപേരുണ്ട്. മലപ്പുറം നഗരസഭയിലെ കൈനോട് വാർഡിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച വി.കെ. റിറ്റുവിന് 1112 വോട്ട് കിട്ടി. ജില്ലയിൽ ഒരു സ്ഥാനാർഥിക്ക് കിട്ടുന്ന ഏറ്റവും കൂടിയ വോട്ടും ഇതാണ്. മലപ്പുറം നഗരസഭയിലെ പൊടിയാട് വാർഡിൽ ലീഗ് ടിക്കറ്റിൽ ജനവിധിതേടിയ നൂറേങ്ങൽ സിദ്ദീഖ് (1037), പെരുമ്പറമ്പ് വാർഡിൽ മത്സരിച്ച നാണത്ത് സമീറ (1026), മഞ്ചേരി ചെരണിയിലെ ലീഗ് സ്ഥാനാർഥി അശ്റഫ് കാക്കേങ്ങൽ (1019), വടക്കാങ്ങര വാർഡിലെ സി.പി.എം സ്ഥാനാർഥി സാജിത് ബാബു (1061), ആമയംകോട് വാർഡിലെ ലീഗ് പ്രതിനിധി അബ്ദുറഹീം (1053) എന്നിവരാണ് ആയിരത്തിന് മുകളിൽ വോട്ടുനേടി മിന്നുംജയം നേടിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.