ദീർഘകാലമായി സംഘ്പരിവാർ ശക്തികളുടെ പണിപ്പുരയിൽ വെട്ടിയും തിരുത്തിയും മാറ്റിയ ും എഴുതിക്കൊണ്ടിരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയത്തിെൻറ കരടുരേഖക്ക് ഐ.എസ്.ആർ.ഒയുടെ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗെൻറ കൈയൊപ്പോടെ അന്തിമരൂപമായിരിക്കുന്നു. ഒമ്പതംഗ ദേശീയ വിദ്യാഭ്യാസ നയരൂപവത്കരണ സമിതിയിൽ നിർഭാഗ്യവശാൽ തലയെടുപ്പുള്ള ഒരു വിദ്യാഭ്യാസ വിദഗ്ധനുമില്ലായിരുന്നു. ഒരു വൈസ് ചാൻസലർ സമിതിയിൽ അംഗമാണെങ്കിലും സംഘ്പരിവാർ പ്രത്യയശാസ്ത്രത്തിെൻറ മൂശയിൽ വാർെത്തടുക്കപ്പെട്ട ഒരു ആഗോള കോർപറേറ്റ് വിദ്യാഭ്യാസ നയരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് ഒറ്റവായനയിൽ പറയാനാകും.
സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ സമൂലമായ മാറ്റം വരുത്തുന്ന ഏതോ കരടുരേഖയെന്ന തെറ്റിദ്ധാരണയോടെയാണ് ചില മാധ്യമങ്ങൾ വിഷയം റിപ്പോർട്ട് ചെയ്തത്. യഥാർഥത്തിൽ 2018ൽ ടി.എസ്.ആർ. സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോർട്ടിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് പുതിയ ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്താൻ കസ്തൂരിരംഗനെ ചുമതലപ്പെടുത്തുകയായിരുന്നു. ഘടനയും ഉള്ളടക്കവും ഒരേപോലെ പൊളിച്ചെഴുതുന്ന സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയുടെ രൂപരേഖയാണ് ഇപ്പോൾ തയാറായിരിക്കുന്നത്.
5+3+3 അഥവാ നിതാന്ത ശൈശവം
പുതിയ നയപ്രകാരം ഘടനയിൽ അടിമുടി മാറ്റങ്ങൾ നിർദേശിക്കപ്പെട്ടിരിക്കുന്നു. 1966ലെ കോത്താരി കമീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിൽ 1968ൽ രൂപംനൽകിയ വിദ്യാഭ്യാസ നയപ്രകാരം നിലവിൽവന്ന 10+2+3 സമ്പ്രദായത്തെ കാറ്റിൽപറത്തി വിപത്കരമായ മറ്റൊരു പാറ്റേൺ കസ്തൂരിരംഗൻ കമ്മിറ്റി നിർദേശിക്കുന്നു. 5+3+3+4 എന്ന വിചിത്രമായ ഘടനയാണ് പിന്തുടരേണ്ടതത്രെ! അതനുസരിച്ച് ആദ്യത്തെ അഞ്ചു വർഷക്കാലം പ്രീസ്കൂളിങ് ഘട്ടമാണ് -മൂന്നു വയസ്സു മുതൽ എട്ടു വയസ്സു വരെ. ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കേണ്ട ആറാം വയസ്സിലും ഏഴാം വയസ്സിലും എട്ടാം വയസ്സിലും കുട്ടികൾ പ്രീൈപ്രമറിയിലായിരിക്കും. ഒന്ന്, രണ്ട് ക്ലാസുകൾകൂടി പ്രീൈപ്രമറി വിദ്യാഭ്യാസ തട്ടിലാവുന്നതോടെ ഔപചാരിക വിദ്യാഭ്യാസം ഒമ്പതാം വയസ്സിൽ മാത്രമേ ആരംഭിക്കാനാവൂ എന്നു സാരം. ഈ യുഗത്തിൽ എട്ടു വർഷക്കാലം കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം വേണ്ടെന്നുവെക്കുന്നത് എത്രത്തോളം വിനാശകരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ൈപ്രമറിവിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന നിർദേശമാണത്. നിതാന്ത ശൈശവമായിരിക്കും അതിെൻറ ഫലം.
രണ്ടാമത്തെ ഘട്ടം എട്ടു മുതൽ 11 വയസ്സുവരെയുള്ളവരുടെ ലേറ്റർ ൈപ്രമറി ഘട്ടമാണ്. മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലാണ് പ്രായോഗിക ൈപ്രമറി വിദ്യാഭ്യാസാരംഭം നടക്കുക. മൂന്നാമത്തേത് അപ്പർ ൈപ്രമറിഘട്ടം. ആറ്, ഏഴ്, എട്ട് ക്ലാസുകൾ അതിൽ ഉൾപ്പെടുന്നു. എട്ടാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കണമെന്ന് ലോകബാങ്ക് സർവശിക്ഷ അഭിയാെൻറ കരാറിൽ ആവശ്യപ്പെട്ടത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്.
അതിനുശേഷമുള്ള ഒമ്പത്,10, 11, 12 ക്ലാസുകളെ ഉൾപ്പെടുത്തി സെക്കൻഡറി ഘട്ടത്തിന് രൂപംനൽകണമെന്ന നിർദേശമാണ് കസ്തൂരിരംഗൻ കമീഷൻ മുന്നോട്ടുവെക്കുന്നത്. അതായത്, ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനും ചരമഗീതം രചിക്കണമെന്നർഥം. അവശേഷിക്കുന്ന സെക്കൻഡറി വിദ്യാഭ്യാസഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കാനും പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകാനും നിർദേശിക്കപ്പെട്ടിരിക്കുന്നു. എസ്.എസ്.എൽ.സി എന്ന സങ്കൽപവും ഇതോടെ അവസാനിക്കും.
സെക്കൻഡറിയിലെ സെമസ്റ്റർ പഠനം നിർബന്ധിത വിദ്യാഭ്യാസമല്ല. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുമുമ്പ്, തൊഴിൽ മേഖലകളിലേക്ക് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന കോഴ്സുകൾ വ്യാപകമായി ആരംഭിച്ച് അവയിൽ ഏതെങ്കിലുമൊക്കെ തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ േപ്രരിപ്പിക്കുന്നതിനും ബൗദ്ധിക വിഷയ പഠനങ്ങളിൽനിന്ന് അവരെ വഴിതിരിച്ചുവിടാനുമുള്ള ഗൂഢാലോചന മറനീക്കി പുറത്തുവന്നിരിക്കുന്നു. അടിസ്ഥാന ശാസ്ത്രമോ ഗണിതമോ ചരിത്രമോ സാഹിത്യമോ വിദ്യാർഥികൾ പഠിച്ച് മനുഷ്യരായി വളരാനുള്ള സാധ്യതകളെ സ്കൂൾ ക്ലാസുകളിൽവെച്ചുതന്നെ നുള്ളിക്കളയാനുള്ള ഫാഷിസ്റ്റ് തന്ത്രമാണിത്.
ഭാഷ-മാനവിക വിഷയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സമീപനം വളരെ നാളുകളായി എൻ.സി.ഇ.ആർ.ടി പിന്തുടർന്നുവരുന്നുണ്ട്. കാർഷികവൃത്തിയിലേക്കും പ്രാദേശിക ഭാഷാഭേദങ്ങളിലേക്കും വിദ്യാർഥികളെ വഴിതിരിക്കാനുള്ള ശ്രമങ്ങൾ പാഠ്യപദ്ധതി പരിഷ്കാരങ്ങളിൽ വ്യക്തവുമായിരുന്നു. എന്നാൽ, ഇത്തവണ ചിന്താശേഷി വളരാതിരിക്കാൻ മുളയിലേ നുള്ളിക്കളയുകയെന്ന നികൃഷ്ടമായ അജണ്ട ഘടനാപരിഷ്കാരങ്ങളെന്ന പേരിൽ നടപ്പാക്കാനാണ് നീക്കം.
വിഷയങ്ങൾ തിരഞ്ഞെടുക്കാമെന്ന് പറയുമ്പോൾ ഭാഷയും ഐച്ഛികമാവും. മാതൃഭാഷയോ ഇംഗ്ലീഷോ പഠിക്കാൻ േപ്രരണ നൽകില്ല. പകരം സംസ്കൃതം കഴിയുന്നത്ര വിദ്യാർഥികളെ പഠിപ്പിക്കാൻ അവസരം ഉണ്ടാക്കണമെന്ന് റിപ്പോർട്ടുതന്നെ ആഹ്വാനം ചെയ്യുന്ന വിചിത്രമായ സ്ഥിതിയുമുണ്ട്. ഒരു മൃതഭാഷയായ സംസ്കൃതത്തെ എന്തിന് പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു? വേദങ്ങളിലേക്കു മടങ്ങണമെന്ന ത്രിശൂല സിദ്ധാന്തം തോളേറ്റി നടക്കുന്ന ചരിത്രവിരുദ്ധർക്ക് മാത്രം സ്വീകാര്യമായ സംസ്കൃതവിദ്യ ജനാധിപത്യ ഇന്ത്യയിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിെൻറ ബൗദ്ധിക വളർച്ചയെ തടയാനുള്ള നീക്കമായേ കാണാനാവൂ.
മഹാഭൂരിപക്ഷം സാധാരണക്കാരായ ഇന്ത്യക്കാർക്ക് നൽകാനുള്ള സാമാന്യ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിർദേശങ്ങളാണ് മേൽപറഞ്ഞവ. ലോകബാങ്കിെൻറ ബുദ്ധിരാക്ഷസന്മാർ അവരുടെ ഫാഷിസ്റ്റ് ആലയിൽ ഉരുക്കിയെടുത്ത മറ്റനേകം നിർദേശങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങിയത് പിന്നീടുള്ള അധ്യായങ്ങളിൽ കാണാം. സാങ്കേതിക-തൊഴിൽ നൈപുണികൾ ആർജിക്കൽ, പ്രാദേശികഭാഷയിലെ പഠനം, പരിസരപഠനം, വികലമായ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, പ്രാദേശിക ഉള്ളടക്കമടങ്ങിയ ദേശീയ പാഠപുസ്തകങ്ങൾ തുടങ്ങിയ വികല കാഴ്ചപ്പാടുകൾകൊണ്ട് നിറഞ്ഞ ദേശീയ നയരേഖയുടെ കരടാണിത്. ഉന്നത വിദ്യാഭ്യാസ മേഖലയാകട്ടെ, സമ്പന്നർക്കായി നീക്കിവെക്കണമെന്ന സമീപനത്തോടെയാണ് തയാറാക്കപ്പെട്ടിരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും കമ്പോളത്തിലെ ഉന്നതവിദ്യാഭ്യാസ സാധ്യതയെക്കുറിച്ചും നിരവധി നിർദേശങ്ങളുണ്ട്.
സ്പെഷൽ എജുക്കേഷൻ സോൺ
എന്തായാലും സർവകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലോകബാങ്കിെൻറതന്നെ ‘റൂസ’ പദ്ധതിപ്രകാരം ഉടച്ചുവാർക്കാനുള്ള നീക്കങ്ങൾക്ക് ഗതിവേഗം പകരുന്ന വിധത്തിലാണ് പുതിയതെന്ന പേരിലുള്ള ദേശീയ വിദ്യാഭ്യാസ നയരേഖ ഓരോ നിർദേശവും രൂപപ്പെടുത്തിയിട്ടുള്ളത്. സ്െപഷൽ ഇക്കണോമിക് സോണുകളുടെ മാതൃകയിൽ സ്പെഷൽ എജുക്കേഷൻ സോണുകൾ ആരംഭിക്കാനുള്ള നിർദേശമാണ് അതിൽ ഏറ്റവും വിപത്കരമായത്. വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഗോള മൂലധനപ്രവാഹത്തോടെ ആരംഭിക്കുക, ലക്ഷങ്ങൾ ഫീസ് വാങ്ങാൻ അനുമതി നൽകുക, എല്ലാ ജനാധിപത്യാവകാശങ്ങളും അടിച്ചമർത്തുക, ഉദ്യോഗസ്ഥപ്രഭുക്കളെ വാർത്തെടുക്കുക തുടങ്ങിയ നിരവധി ഗൂഢലക്ഷ്യങ്ങളോടെയാണ് സ്പെഷൽ എജുക്കേഷൻ സോണുകൾ പ്രത്യക്ഷപ്പെടുക.
രാഷ്ട്രീയ ശിക്ഷ ആയോഗ്
വിദ്യാഭ്യാസത്തെ കേന്ദ്ര സർക്കാറിെൻറ കാൽക്കീഴിൽ കൊണ്ടുവരുന്നതിനായി ഒരു ദേശീയ സൂപ്പർസമിതിയെ നിയോഗിക്കാനും കമീഷൻ നിർദേശിക്കുന്നുണ്ട്. രാഷ്ട്രീയ ശിക്ഷ ആയോഗ് എന്നാണ് അതിെൻറ പേര്. ഫെഡറൽ സമ്പ്രദായത്തെ ചവിട്ടിമെതിക്കാൻ ശിക്ഷ ആയോഗിന് കഴിയും. വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽനിന്ന് കേന്ദ്രലിസ്റ്റിലേക്കു മാറ്റാനുള്ള നീക്കങ്ങളുടെ മുന്നോടിയാണ് രാഷ്ട്രീയ ശിക്ഷ ആയോഗ്.
ചുരുക്കത്തിൽ, നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 48 മണിക്കൂറുകൾക്കകം ഇന്ത്യയുടെ ജനാധിപത്യ-മതേതര-വിദ്യാഭ്യാസ ഘടനയെ ഉന്മൂലനം ചെയ്യാനുള്ള ആദ്യ ചുവടുവെപ്പ് നടത്തി വെല്ലുവിളി ഉയർത്തിയിരിക്കുന്നുവെന്ന് പറയാം. വരാനിരിക്കുന്ന വിപത്തുകളുടെ ആഴം എത്രയെന്ന് ഇതിൽനിന്ന് ഉൗഹിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.