കോൺഗ്രസാണോ ബി.ജെ.പിയാണോ കർണാടക ഭരിക്കേണ്ടതെന്നും കുമാരസ്വാമിയുടെ റോൾ എന്തായിരിക്കണമെന്നും ജനം വിധിയെഴുതിക്കഴിഞ്ഞു. യഥാർഥത്തിൽ അതിനെക്കാൾ വലിയ വിധിയെഴുത്താണ് കർണാടക ചൊവ്വാഴ്ച വിളിച്ചുപറയാൻ പോകുന്നത്. 2019 പകുതിയാകുേമ്പാൾ ഡൽഹിയിലെ ലോക് കല്യാൺ മാർഗ് ഏഴാം നമ്പർ വസതി ആരുടേതായിരിക്കും എന്നതിെൻറ ആ സൂചനക്ക് കാതോർക്കുകയാണ് രാജ്യം.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിക്ക് മൻമോഹൻ സിങ്ങിെൻറ കാലം വരെ 7-റേസ് കോഴ്സ് എന്നായിരുന്നു പേര്. നരേന്ദ്ര മോദി വന്നപ്പോൾ റോഡിെൻറ ഇംഗ്ലീഷ് ചുവ ഹിന്ദിയായി മാറി. അങ്ങനെ വേറെയും റോഡുകൾ മാത്രമല്ല, ചരിത്രവും കറൻസിയുമൊക്കെ തിരുത്തിവരുകയാണ്. തിരുത്തും എന്ന് വാഗ്ദാനം ചെയ്തതൊന്നും അധികാരത്തിലെത്തിയ മോദി തിരുത്തിയില്ല എന്നു മാത്രം. റേസ് കോഴ്സ് റോഡിെൻറ പേര് തിരുത്തിയെന്നല്ലാതെ, പുതിയ പേര് അർഥമാക്കുന്ന ‘ജനക്ഷേമ പാത’യായി അത് മാറിയില്ല. മോദി ‘ദ ലൈ ലാമ’യെന്ന നുണയനായി സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത് അതുകൊണ്ടാണ്. മാറ്റം പ്രതീക്ഷിച്ച ജനത്തിന്, വേണ്ടാത്ത കുറെ മാറ്റങ്ങളാണ് ബി.ജെ.പി ഭരണം സംഭാവന ചെയ്തത്. മാന്ദ്യവും മുരടിപ്പും പ്രാരബ്ധവും നിരാശയും വർധിച്ചുവന്നതേയുള്ളൂ. മിണ്ടാമൗനിയായി കഴിഞ്ഞ ഒരു പ്രധാനമന്ത്രിയുടെ 10 കൊല്ലത്തിനു ശേഷം വായടക്കാത്ത ഒരു പ്രധാനമന്ത്രിയുടെ അഞ്ചുവർഷം കടന്നുപോകുേമ്പാൾ ‘തമ്മിൽ തൊമ്മൻ എത്ര ഭേദം!’ എന്നു പറയുന്നവരുടെ എണ്ണം പല മടങ്ങായി. അസഹിഷ്ണുതയുടെ അന്തരീക്ഷത്തിൽനിന്ന് സമാധാനത്തിെൻറ കാലാവസ്ഥയിലേക്ക് മടങ്ങാൻ ബഹുഭൂരിപക്ഷം വെമ്പൽകൊള്ളുന്നു. ജനാധിപത്യ ഇന്ത്യ അങ്ങനെയാണ്. വർത്തമാനകാലം ജനത്തെ നിരാശപ്പെടുത്തുകയും മാറ്റത്തിന് കൊതിപ്പിക്കുകയും ചെയ്യും. മാറ്റത്തിനു വേണ്ടിയുള്ള ദാഹം മുെമ്പന്നത്തേക്കാൾ ഇന്ന് വളരെയേറെ പെരുകി എന്നു മാത്രം.
അതുകൊണ്ടാണ് മുെമ്പാരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം കർണാടകയിലേക്ക് ജനം കണ്ണും കാതും കൂർപ്പിക്കുന്നത്. അവിടെ കോൺഗ്രസ് വീണ്ടും നേടുന്ന വിജയം നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിക്ക് കടുത്ത ആപത്സൂചനയാണ്. കോൺഗ്രസിെൻറ പരാജയം ബി.ജെ.പി വിരുദ്ധ ചേരിയുടെ വീര്യം ചോർത്തും; കണക്കുകൂട്ടലുകൾ തെറ്റിക്കും. അതുകൊണ്ടെല്ലാം 2019ലേക്കുള്ള ദിശ നിർണയിക്കുന്നതിൽ കർണാടക സുപ്രധാന പങ്കു വഹിക്കും. ബി.ജെ.പി തോറ്റാൽ, എൻ.ഡി.എ സഖ്യം മുങ്ങുന്ന കപ്പലാണെന്ന് സഖ്യകക്ഷികളും മറ്റു ചങ്ങാത്തക്കാരും ഉറപ്പിക്കും. ബി.ജെ.പിയിലെ മോദിവിരുദ്ധർ തലപൊക്കും.
കോൺഗ്രസോ പ്രാദേശിക കക്ഷികളോ?
എന്നാൽ, പ്രതിപക്ഷ നിരയിലെ സ്ഥിതി എന്തായിരിക്കും? കഥ തിരിയുന്നത് അവിടെയാണ്. മോദിയെ നേരിടാനുള്ള ദൗത്യം നയിക്കാൻ കോൺഗ്രസിനും പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിക്കും കഴിയുമോ? കളം കോൺഗ്രസിന് വിട്ടുകൊടുക്കാതെ, ദേശീയ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാൻ ഇറങ്ങിപ്പുറപ്പെടാൻ പോകുന്നത് എത്ര പ്രാദേശിക കക്ഷി നേതാക്കളായിരിക്കും? ഏതായാലും, കോൺഗ്രസ് ഒരു വഴിക്കും പ്രാദേശിക കക്ഷികൾ മറുവഴിക്കും ബി.െജ.പിയെ നേരിടുന്ന ചിത്രമാണ് ഇനിയുള്ള മാസങ്ങളിൽ കാണാനിരിക്കുന്നത്. നായകസ്ഥാനം രാഹുൽ ഗാന്ധിക്കാണോ, പ്രാദേശിക കക്ഷി നേതാക്കളിൽ ഒരാൾക്കാണോ എന്ന് ഉറപ്പിക്കുന്നത് തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങളായിരിക്കും.
കർണാടകയിൽ ബി.ജെ.പി ജയിച്ചാൽ 2019ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ചേരിയെ മുന്നിൽ നിന്നു നയിക്കാൻ കോൺഗ്രസിനുള്ള അവകാശവും അവസരവും മങ്ങും. കോൺഗ്രസും ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന സംസ്ഥാനങ്ങളിൽ പക്ഷേ, പോരാട്ടത്തിന് ശക്തി കുറയില്ല. അതുപോലെത്തന്നെയാണ് പ്രാദേശിക കക്ഷികൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ കാര്യവും. കർണാടകയിലെ ഫലം എന്തുമാകെട്ട, ബി.ജെ.പിയെ നേരിടാനുറച്ചിരിക്കുന്ന പ്രാദേശിക കക്ഷികളുടെ തന്ത്രപരമായ െഎക്യനീക്കങ്ങൾ ശക്തിപ്പെടുകതന്നെ ചെയ്യും. യു.പിയിൽ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ഒന്നിച്ചുനീങ്ങുന്നത് 2019െൻറ വിധിയെഴുത്തിൽ ഏറ്റവുമേറെ നിർണായകമായി മാറുകയും ചെയ്യും. പശ്ചിമ ബംഗാളിൽ മമത ബാനർജിയോ, ഒഡിഷയിൽ നവീൻ പട്നായികോ ഒന്നും കളം വിട്ടുകൊടുക്കാൻ പോവുന്നില്ല. ബി.ജെ.പിക്കാകെട്ട, അവരോടെല്ലാമുള്ള പ്രതിരോധ ശേഷി ആർജിക്കാൻ കർണാടക ജയം കിട്ടിയേ മതിയാവൂ.
തോറ്റാലും ജയിച്ചാലും, ഗുജറാത്തിൽ നടത്തിയതിെൻറ രണ്ടിരട്ടി പോരാട്ടവീര്യം പ്രകടമാക്കാൻ കർണാടകയിൽ കോൺഗ്രസിനു സാധിച്ചു. ഗുജറാത്തിൽനിന്ന് ഭിന്നമായി, അതിെൻറ ആദ്യത്തെ ക്രെഡിറ്റ് രാഹുൽ ഗാന്ധിക്കല്ല, മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അവകാശപ്പെട്ടതാണ്. മോദിയെ നേരിടാനുള്ള കരുത്തും പക്വതയും അർഹതയും തനിക്കുണ്ടെന്ന് ബി.ജെ.പി ഇതര പ്രതിപക്ഷ ചേരിയിലെ നേതാക്കളെ ബോധ്യപ്പെടുത്താനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്. രാഹുലിെന അംഗീകരിച്ച് കോൺഗ്രസിെൻറ കുടക്കീഴിൽ നിൽക്കാൻ താൽപര്യപ്പെടുന്നവരല്ല പ്രമുഖ പ്രാദേശിക കക്ഷി നേതാക്കൾ എന്നതാണ് രാഹുൽ നേരിടുന്ന വെല്ലുവിളി. 2019ൽ മോദി പരാജയപ്പെടുമെങ്കിൽ, അവർക്കെല്ലാം വേണ്ടത് പ്രധാനമന്ത്രിക്കസേരയാണ്; കോൺഗ്രസിെൻറ പിന്തുണയും.
ദേവഗൗഡ, ഗുജ്റാൾ മന്ത്രിസഭകൾ രൂപവത്കരിക്കപ്പെട്ട മുൻകാല ചരിത്രത്തിെൻറ ആവർത്തനത്തിനു വേണ്ടിയാണ് പ്രമുഖ പ്രാദേശിക കക്ഷികൾ ശ്രമിക്കുന്നത്. അവരുടെയെല്ലാം മുന്നിൽ നിൽക്കുകയാണ് മമത ബാനർജി. പ്രാദേശിക കക്ഷികളുടെ തട്ടിക്കൂട്ടു സംവിധാനങ്ങൾക്ക് ആയുസ്സ് കുറയുമെന്ന യാഥാർഥ്യം തങ്ങൾക്ക് കൂടുതൽ സാധ്യത തുറന്നിടുന്നുവെന്ന് കോൺഗ്രസ് കണക്കുകൂട്ടുകയും ചെയ്യുന്നു.
മൂന്നാം മുന്നണിയും കോൺഗ്രസും നയിക്കുന്ന പ്രതിപക്ഷ ചേരികൾക്കിടയിൽ സ്വന്തം അജണ്ടകളിലൂടെ വീണ്ടും ഭരണം കൈയടക്കാമെന്നാണ് മോദി -അമിത് ഷാമാരുടെ കണക്കുകൂട്ടൽ. അതിന് ഏറ്റവുമേറെ വെല്ലുവിളി ഉയർത്തുന്നത് 80 സീറ്റുള്ള യു.പിയിലെ മായാവതി -അഖിലേഷ് സഖ്യതീരുമാനംതന്നെ. ബി.എസ്.പിയും സമാജ്വാദി പാർട്ടിയുമായി സീറ്റ് പങ്കിടാൻ ഏറെ ക്ലേശിക്കേണ്ടിവരുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്. എന്നാൽ, 1993ൽ അത്തരമൊരു സഖ്യം നടപ്പാക്കി വിജയിപ്പിച്ചവരാണ് മായാവതിയുടെയും അഖിലേഷിെൻറയും മുൻതലമുറക്കാരായ കാൻഷിറാമും മുലായം സിങ്ങും. ബാബരി മസ്ജിദ് തകർത്തതിനു പിന്നാലെ, കാവിതരംഗത്തിൽ വീണ്ടും യു.പി പിടിക്കാനുള്ള ബി.ജെ.പിയുടെ പദ്ധതി പൊളിച്ചത്, ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്ന കാഴ്ചപ്പാടിൽനിന്ന് മാറിച്ചിന്തിച്ച മുലായമും കാൻഷിറാമും ചേർന്നാണ്. അതിെൻറ തനിയാവർത്തനത്തിനാണ് മായാവതിയും അഖിലേഷും ഒരുങ്ങുന്നത്. യു.പിയിൽ മുസ്ലിംകൾ 19 ശതമാനവും ദലിതുകൾ 21 ശതമാനവും യാദവർ ഏഴു ശതമാനവുമുണ്ട്. യാദവേതര ഒ.ബി.സിക്കാർ 32 ശതമാനം.
ഹിന്ദു വികാരം ഒന്നിപ്പിച്ച 2014ലെ തെരഞ്ഞെടുപ്പിെൻറ അന്തരീക്ഷം മാറി. മായാവതി -അഖിലേഷ് സഖ്യത്തിനൊപ്പം, ദലിത് മുന്നേറ്റത്തിേൻറതാണ് കാലം. 50 ശതമാനം വോട്ട് എന്ന ലക്ഷ്യത്തോടെ ബി.ജെ.പി യു.പിയിൽ ജനസമ്പർക്കം വിപുലമാക്കിയിട്ടുണ്ടെങ്കിലും, മോദിയും യോഗിയും യു.പിയിലെ വോട്ടർമാർക്ക് പലവിധ നിരാശയാണ് നൽകുന്നത് എന്നതും ശ്രദ്ധേയം. ബിഹാറിൽ ലാലുവിനും നിതീഷിനും ഒന്നിക്കാൻ കഴിയില്ലെന്ന ധാരണയാണ് മഹാസഖ്യത്തിലൂടെ മുമ്പ് പൊളിഞ്ഞത്. ആ സഖ്യം പൊളിച്ചതാകെട്ട, ആദ്യം പ്രകോപിതനാകുമെന്ന് പ്രതീക്ഷിച്ച ലാലുവല്ല, അവസരവാദ രാഷ്ട്രീയം പുറത്തെടുത്ത നിതീഷാണ്. അഖിലേഷും മായാവതിയുമായുള്ള സഖ്യത്തിെൻറ ആയുസ്സിലും സംശയങ്ങളുണ്ട്. എന്നാൽ, മോദി പരാജയപ്പെടുന്നതുവരെയെങ്കിലും അത്തരമൊരു സഖ്യം തുടരുമെന്നതാണ് പ്രായോഗിക രാഷ്ട്രീയ യാഥാർഥ്യം.
മമതയുടെ കണ്ണും പ്രധാനമന്ത്രിപദത്തിൽ
പ്രധാനമന്ത്രിയാകാൻ തയാറാണെന്ന രാഹുൽ ഗാന്ധിയുടെ കർണാടക വിളംബരം ഏറ്റവുമേറെ അസ്വസ്ഥമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ. എന്നാൽ, ഫെഡറൽ മുന്നണിയെ നയിച്ച് ബംഗാളിനൊരു പ്രഥമ പ്രധാനമന്ത്രിയെ സംഭാവന ചെയ്യണമെന്ന് ഉദ്ദേശിക്കുന്ന മമത ബാനർജിയും പ്രകോപിതയായി. രാഹുൽ ഗാന്ധി സ്വന്തം ആഗ്രഹം പറഞ്ഞുവെന്നും രാഷ്ട്രീയത്തിൽ മറ്റു പല സാധ്യതകളും തുറന്നുകിടക്കുന്നുവെന്നും മമത തുറന്നടിച്ചു. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ബി.ജെ.പി വിരുദ്ധ പോരാട്ടത്തിെൻറ മുന്നിൽ നിർത്താൻ തയാറല്ലെന്ന ഫെഡറൽ മുന്നണിയുടെ വ്യക്തമായ മുന്നറിയിപ്പാണ് മമത നൽകിയത്.
ഇത്തരം സാഹചര്യങ്ങളിലാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജീവന്മരണ പോരാട്ടമായി മാറിയത്. സ്വന്തംനിലക്ക് കോൺഗ്രസ് കേവലഭൂരിപക്ഷം നേടാതെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതുകൊണ്ടു മാത്രം കാര്യമില്ല. ബി.ജെ.പിക്ക് ജനതാദൾ-എസിനെ ചാക്കിട്ടുപിടിക്കാൻ അവസരമുണ്ട്. ദേവഗൗഡയോ കുമാരസ്വാമിയോ വളയില്ലെന്ന് ഒരു ഉറപ്പുമില്ല. സമാനമായ സാഹചര്യം ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസിനെ തുറിച്ചുനോക്കുന്നു. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതുകൊണ്ടായില്ല. കേവല ഭൂരിപക്ഷം നേടാൻ സാധ്യതയുള്ള മികച്ച സഖ്യം തെരഞ്ഞെടുപ്പിനു മുമ്പ് ഉണ്ടാക്കാൻ സാധിക്കണം.
അതല്ലെങ്കിൽ ‘ബി.ജെ.പി വിരുദ്ധ’ പ്രതിപക്ഷ നിരയിൽനിന്ന് ബി.ജെ.പിക്ക് റാഞ്ചാൻ പാകത്തിൽ പല കക്ഷികളും ഉണ്ടായെന്നു വരും. തെരഞ്ഞെടുപ്പാനന്തരം, ബി.ജെ.പിക്ക് തിരിച്ചടിയാണെങ്കിൽ, പ്രധാനമന്ത്രിക്കസേരയിൽ കോൺഗ്രസിനും മുേമ്പ പ്രാദേശിക കക്ഷി നേതാക്കൾ അവകാശവാദം ഉന്നയിച്ചെന്നു വരും. വിശ്വാസ്യതയുള്ള സഖ്യമായി മൂന്നാം ചേരിക്ക് നിലനിൽക്കാനായാൽ, ലോക് കല്യാൺ മാർഗ് കോൺഗ്രസിന് പിന്നെയും അപ്രാപ്യമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.