അന്താരാഷ്ട്ര വിമാനത്താവള റൺവേക്ക് നീളം 3050 മീറ്ററെങ്കിലും വേണം. കേരളത്തിലെ മറ്റു മൂ ന്ന് വിമാനത്താവളങ്ങളിലെയും റൺവേ നീളം 3000 മീറ്ററിന് മുകളിലാണ്. കരിപ്പൂരിൽ നേരത്തേ 2850 മീറ്ററായിരുന്നു. വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള സുരക്ഷ ക്രമീകരണങ്ങള ുടെ ഭാഗമായി റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വർധിപ്പിക്കാൻ റൺവേ 2700 മീറ്ററായി കുറച്ചു. ‘റിസ’യുടെ നീളം 90 മീറ്ററിൽനിന്ന് 240 മീറ്ററാക്കി വർധിപ്പിച്ചു. ഇതോടെ റൺവേ നീളം കുറഞ്ഞു. നേരത്തേയുള്ള മാസ്റ്റർ പ്ലാൻ പ്രകാരം 485 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ 2016 ഒക്ടോബർ 30ന് ഉത്തരവിറക്കിയിരുന്നു. ഇതിൽ 385 ഏക്കർ വിമാനത്താവള വികസനത്തിനും ബാക്കി കുടിയൊഴിപ്പിക്കുന്നവരെ പുനരവധിവസിപ്പിക്കാനുമാണ്. 198 ഏക്കർ ഭൂമി റൺവേ 3627 മീറ്ററാക്കാനും 12.5 ഏക്കർ ഭൂമി സമാന്തര ടാക്സി വേക്കും രണ്ടര ഏക്കർ ‘റിസ’ക്കും ഉൾപ്പെടെ റൺവേ വികസനത്തിന് മാത്രമായി 248 ഏക്കറാണ് ആവശ്യപ്പെട്ടത്. പുതിയ ടെർമിനലിനായി 137 ഏക്കറും.
ഇപ്രകാരം വികസനം പൂർത്തിയാക്കണമെങ്കിൽ രണ്ടു വിമാനത്താവളം നിർമിക്കുന്നതിെൻറ ചെലവും കാലതാമസവുമുണ്ടാകുമെന്നായിരുന്നു അതോറിറ്റി വാദം. ഇതോടെ പദ്ധതി ഉപേക്ഷിച്ചു. തുടക്കം മുതൽ ഇൗ പദ്ധതി നടപ്പാക്കാൻ സാധിക്കില്ലെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. പകരം കൃത്യമായ പഠനം നടത്തി ഭൂമി ഏറ്റെടുക്കൽ പരമാവധി കുറച്ചുള്ള വികസനം നടപ്പാക്കണമെന്നായിരുന്നു ആവശ്യം. ഇതിനുപകരം മാസ്റ്റർ പ്ലാൻ പൂർണമായി അട്ടിമറിക്കാനാണ് വിമാനത്താവള നടത്തിപ്പുകാരായ അതോറിറ്റിയുടെ ശ്രമം.
വിമാനത്താവളത്തിെൻറ ഭാവി പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി മുന്നോട്ടു പോകാനാണ് ഇപ്പോഴത്തെ നീക്കം.
നിലവിൽ പുതിയ ടെർമിനലിന് 137 ഏക്കറും കാർ പാർക്കിങ്ങിന് 15.25 ഏക്കറും ഉൾപ്പെടെ 152.25 ഏക്കർ ഏറ്റെടുക്കാനാണ് അതോറിറ്റി ആവശ്യപ്പെട്ടത്. ഇത്രയും കാലം വലിയ വിമാനങ്ങൾക്ക് തടസ്സമായി ഉന്നയിച്ച റൺവേ നീളവും സ്ട്രിപ്പിെൻറ വീതിയുമൊന്നും ഇപ്പോൾ പ്രശ്നമല്ല. ഇതിനിടെ വിവിധ പദ്ധതികൾ ചർച്ച ചെയ്തെങ്കിലും എല്ലാം വെള്ളത്തിലെ വര പോലെയായി. ഫണ്ടിെൻറ കുറവും കാലതാമസവുമാണ് വികസനം വൈകുന്നതിന് പറയുന്ന പ്രധാന കാരണങ്ങൾ.
സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച ജയ്പൂർ, ലഖ്നോ വിമാനത്താവളങ്ങളുടെ വികസനത്തിന് കേന്ദ്രസർക്കാർ വൻതുകയാണ് അനുവദിച്ചത്.
(റൺവേയുടെ നീളം കുറച്ചത് കോഴിക്കോട് വിമാനത്താവളത്തിെൻറ ഭാവി ആശങ്കയിലാക്കുന്നതിനെ കുറിച്ച് നാെള)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.