‘കുമ്പളങ്ങ കറി മടുത്തോ, ഞങ്ങളുടെ 1 +1 കോമ്പോ നിങ്ങളിഷ്ടപ്പെടും’ –ഈ നവംബർ ആദ്യത്തിൽ ഉത്തരേന്ത്യയിൽ പല പത്രങ്ങളിലും വന്ന മാക് ഡൊണാൾഡിെൻറ പരസ്യത്തിലെ വാചകമാണിത്. ഈ പരസ്യത്തിനെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എ സ്.എ.ഐ) കമ്പനിക്ക് നവംബർ 21ന് നോട്ടീസ് അയക്കുകയുണ്ടായി. ഭക്ഷ്യ വസ്തുക്കളുടെ പരസ് യവുമായി ബന്ധപ്പെട്ട് എഫ്.എസ്.എസ്.എ.ഐ 2018ൽ പുറത്തിറക്കിയ ഉത്തരവുകളുടെ ലംഘനം ഈ പര സ്യത്തിലുണ്ടെന്ന അടിസ്ഥാനത്തിലാണ് നോട്ടീസ്. ആരോഗ്യപ്രദമായ ഭക്ഷണത്തെയും ഭക്ഷണ ശ ീലങ്ങളെയും അവമതിക്കുന്ന പ്രചാരണങ്ങൾ പാടില്ല എന്നത് എഫ്.എസ്.എസ്.എ.ഐ ഉത്തരവി
െ ൻറ ഭാഗമാണ്. ഇന്ത്യയിലെ കുതിച്ചുയരുന്ന ഇ–കൊമേഴ്സ് മേഖലയിലെ ഏറ്റവും സജീവമായ വിപണിയാണ് ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖല. അതിനാൽതന്നെ എഫ്.എസ്.എസ്.എ.ഐയുടെ നോട്ടീസ് ബന്ധപ്പെട്ട വൃത്തങ്ങളിൽ വലിയ കൗതുകമുണ്ടാക്കിയിട്ടുണ്ട്. ഓൺലൈൻ റസ്റ്റാറൻറ്/ഭക്ഷണ വിപണിയുമായി ബന്ധപ്പെട്ട പുതിയ ആലോചനകളിലേക്കും സംവാദങ്ങളിലേക്കും ഈ ചർച്ചകൾ വഴി തുറന്നിട്ടുമുണ്ട്.
1954ലെ ഭക്ഷണത്തിലെ മായം ചേർക്കൽ തടയൽ നിയമമാണ് ഭക്ഷണപദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ ആദ്യ നിയമം. പിന്നീട് ഫ്രൂട് േപ്രാഡക്ട്സ് ഓർഡർ (1955), മീറ്റ് േപ്രാഡക്ട്സ് ഓർഡർ (1973), ദ്രാവകരസ എണ്ണ നിയന്ത്രണ ഉത്തരവ് (1967), പാചക എണ്ണ പാക്കിങ് നിയന്ത്രണ ഉത്തരവ് (1988), പാലും പാലുൽപന്നങ്ങളും സംബന്ധിച്ച ഉത്തരവ് (1992) എന്നിങ്ങനെ നിരവധി ഉത്തരവുകൾ കേന്ദ്ര സർക്കാർ ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനവും വിപണനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചു. ഈ നിയങ്ങളെയും ഉത്തരവുകളെയുമെല്ലാം ആവശ്യമായ ഭേദഗതികളോടെ ഒരു കുടക്കീഴിലാക്കിയാണ് 2006ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് ആക്ട് പാർലമെൻറ് പാസാക്കുന്നത്. ഈ നിയമത്തിെൻറ ചുവടു പിടിച്ച് 2011ൽ എഫ്.എസ്.എസ്.എ.ഐയും സ്ഥാപിക്കപ്പെട്ടു. ഭക്ഷ്യ മേഖലയിലെ സാമാന്യമായ വിഷയങ്ങളെയെല്ലാം പരിഗണിക്കുന്ന നിയമയമാണ് 2006ലെ ഭക്ഷ്യ സുരക്ഷ/ഗുണനിലവാര നിയമം. എഫ്.എസ്.എസ്.എ.ഐ ആകട്ടെ ഭക്ഷ്യ മേഖലയിലെ ആധികാരിക സ്ഥാപനമെന്ന നിലക്ക് അതിെൻറ മുദ്ര പതിപ്പിക്കുയും ചെയ്തിട്ടുണ്ട്. അതായത്, ഭക്ഷ്യ വസ്തുക്കളുടെ നിലവാരം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് വികസിതമായ നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണ സംവിധാനങ്ങളും നമുക്കുണ്ട്. രാജ്യത്തിെൻറ അഭിമാന സ്ഥാപനമായി എഫ്.എസ്.എസ്.എ.ഐ ഇതിനകം മാറിയിട്ടുണ്ട്.
2006ൽ ഭക്ഷ്യ സുരക്ഷ/ഗുണനിലവാര നിയമം രൂപപ്പെടുത്തുമ്പോഴില്ലാത്ത വിധം ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകൾ ഇന്നു വ്യാപകമായിട്ടുണ്ട്. അതിനാൽ തന്നെ, ഇത്തരം ശൃംഖലകളുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ സാധിക്കുന്ന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അസാന്നിധ്യം പുതിയൊരു പ്രശ്നമായി ഉയർന്നു വരുകയാണ്. 10,000 കോടിയിലേറെ രൂപ വിറ്റുവരവുള്ള വലിയൊരു ബിസിനസ് മേഖലയായി ഓൺലൈൻ റസ്റ്റാറൻറുകൾ ഇതിനകം വളർന്നു കഴിഞ്ഞിട്ടുണ്ട്. ഇതാകട്ടെ അധികം വൈകാതെ മൂന്നിരട്ടിയായി വർധിക്കുമെന്നാണ് പഠനങ്ങൾ. അങ്ങനെയിരിക്കെ, ഓൺലൈൻ ഭക്ഷണ ശൃംഖലകളെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളുടെ പരിധിയിലും നിയന്ത്രണത്തിലും കൊണ്ടുവരാനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടി വരും.
ഇ–കോമേഴ്സുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇന്ത്യയിലുണ്ട്. ഇൻഫർമേഷൻ ടെക്നോളജി ആക്ടിെൻറ പരിധിയിലാണ് അവ വരുന്നത്. അതേസമയം, ഭക്ഷണ വസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും സാധാരണ ഇ–കോമേഴ്സ് നിയമങ്ങളിലൂടെ മാത്രം നിർവഹിക്കപ്പെടില്ല. അതിനാൽ രണ്ടിനെയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഭേദഗതികളോ പുതിയ ഉത്തരവുകളോ ഈ വിഷയത്തിൽ ഉണ്ടാവേണ്ടതുണ്ട്. 2018 ഡിസംബറിൽ ഇതു സംബന്ധമായ ഒരു മാർഗരേഖ എഫ്.എസ്.എസ്.എ.ഐ പുറത്തിറക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. വിതരണം ചെയ്യുന്ന ഭക്ഷണത്തിന് 30 ശതമാനം ഷെൽഫ് ലൈഫ് (സൂക്ഷിപ്പ് കാലാവധി) വിതരണം ചെയ്യപ്പെടുന്ന സമയത്ത് ഉണ്ടായിരിക്കണം എന്നതാണ് അതിൽ പ്രധാനം. ഏതു സമയത്തും പരിശോധനക്ക് വിധേയമായിരിക്കും, അകത്തുള്ള ഭക്ഷണത്തിെൻറ സൂചനാ ചിത്രം പാക്കറ്റിൽ ഉണ്ടായിരിക്കണം, ഫുഡ് സേഫ്റ്റി ആക്ടിൽ പറയുന്ന ഭക്ഷണ വസ്തുവിനെ കുറിച്ച നിയമപരമായ വിവരങ്ങൾ പാക്കറ്റിലുണ്ടായിരിക്കണം എന്നിവയും ഈ മാർഗ നിർദേശത്തിൽ പറയുന്നുണ്ട്.
ഒരു റസ്റ്റാറൻറിൽ തയാറാക്കിയ ഭക്ഷണം മറ്റൊരു വിതരണ ഏജൻസി ഓൺലൈൻ ഉപഭോക്താവിന് എത്തിച്ചു കൊടുക്കുന്നതാണല്ലോ ഈ ബിസിനസിൽ സംഭവിക്കുന്നത്. വിതരണ ഏജൻസികളും റസ്റ്റാറൻറുകളും തമ്മിെല പരസ്പര ബന്ധത്തിലൂടെയാണ് ഈ ബിസിനസ് പ്രവർത്തിക്കുന്നത്. വിതരണം ചെയ്യപ്പെടുന്ന ഭക്ഷണത്തിെൻറ സുരക്ഷയും ഗുണമേന്മയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം വിതരണ ഏജൻസിയുടെതാണോ റസ്റ്റാറൻറിേൻറതാണോ എന്ന കാര്യത്തിൽ നിയമപരമായ കൃത്യത ഇനിയുമുണ്ടാവണം. പലപ്പോഴും പരാതികൾ ഉയരുമ്പോൾ ഇരുകൂട്ടരും കൈയൊഴിയുന്ന പ്രവണത വ്യാപകമാണ്. ഭക്ഷണത്തിെൻറ ഷെൽഫ് ലൈഫ് നിശ്ചയിക്കുന്നതിെൻറ മാനദണ്ഡമെന്താണ് എന്നതിലും വ്യക്തതയില്ല. കേന്ദ്ര സർക്കാറാണ് ഓൺലൈൻ വിതരണ ശൃംഖലകൾക്ക് ലൈസൻസ് നൽകുന്നത്. എന്നാൽ, ഒരു സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകളെ കുറിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് വിവരങ്ങളില്ല. വിതരണക്കാരൻ പോയതിനു ശേഷമായിരിക്കും ആകർഷകമായി പാക്കറ്റിൽ മോശം ഭക്ഷണമാണ് പൊതിഞ്ഞ് വെച്ചിരിക്കുന്നത് എന്ന് ഉപഭോക്താവ് അറിയുന്നത്. വിതരണക്കാരൻ റസ്റ്റാറൻറുകാരനു മേൽ കുറ്റം ചുമത്തി രക്ഷപ്പെടും. പലപ്പോഴും ഓർഡർ ചെയ്ത റസ്റ്റാറൻറുകാരെൻറ ഭക്ഷണം പോലുമായിരിക്കില്ല വിതരണം ചെയ്തിട്ടുണ്ടാവുക.
ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകൾ നമ്മുടെ സംസ്ഥാനത്തും വ്യാപകമാവുന്നതിനനുസരിച്ച് ഇത്തരം പരാതികളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന ഭക്ഷ്യ സുരക്ഷ വിഭാഗം പലപ്പോഴും വിഷയത്തിൽ ഇരുട്ടിൽ തപ്പുന്നതും കാണാം. ഉപഭോക്താക്കൾക്ക് ആശ്വാസദായകമായതും അതേസമയം, വലിയ വളർച്ച സാധ്യതയുള്ളതുമായ മേഖലയാണ് ഓൺലൈൻ തീറ്റ എന്നതിൽ തർക്കമില്ല. അത്തരമൊരു വ്യവസായത്തെ ചെവിക്കു പിടിച്ച് ഞെരുക്കണമെന്നല്ല പറയുന്നത്. മറിച്ച്, നമ്മുടെ മഹത്തായ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ ആ മേഖലയിലും നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് ആലോചിക്കണം. അതിനു ചട്ടങ്ങളുടെയും നിയമങ്ങളുടെയും കുറവുണ്ടെങ്കിൽ അതുണ്ടാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.