റിപ്പബ്ലിക്കിെൻറ പരമോന്നത പദവിയിലേക്ക് ഇദംപ്രഥമമായി നടന്ന രണ്ട് ദലിതർ തമ്മിലുള്ള പോരാട്ടത്തിൽ എൻ.ഡി.എയുടെ സ്ഥാനാർഥി രാംനാഥ് കോവിന്ദ് വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത് അപ്രതീക്ഷിതമല്ല. പാർലമെൻറിൽ മൃഗീയ ഭൂരിപക്ഷവും ഭൂരിപക്ഷം നിയമസഭകളിലും വ്യക്തമായ ആധിപത്യവുമുള്ള ബി.ജെ.പിയുടെ നോമിനിക്ക് ഒഡിഷയിലെയും ആന്ധ്രയിലെയും തമിഴ്നാട്ടിലെയും ബി.ജെ.പി ഇതര ഭരണകക്ഷികളുടെ പിന്തുണകൂടി ലഭിച്ചിരിക്കെ കോവിന്ദ് രാഷ്ട്രപതിയാവുമെന്ന് സുനിശ്ചിതമായിരുന്നു. ബിഹാറിലെ മഹാഘട്ബന്ധൻ ശിൽപിയും ജനതാദൾ^യു നേതാവുമായ നിതീഷ്കുമാർ അപ്രതീക്ഷിതമായി കളം മാറിച്ചവിട്ടിയപ്പോൾ അവശേഷിച്ച പ്രതിപക്ഷ കക്ഷികൾ ഒന്നായൊത്തുപിടിച്ചാലും കോവിന്ദിെൻറ ഭൂരിപക്ഷം കുറക്കാൻപോലുമാവില്ലെന്നും തീർച്ചപ്പെട്ടു. ഫലം പുറത്തുവന്നപ്പോൾ റെയ്സിനാ ഹിൽസിൽ പ്രഥമ സംഘ്പരിവാർ സേവകെൻറ സ്ഥാനാരോഹണം യാഥാർഥ്യമായി പുലർന്നിരിക്കുന്നു. നാലുവർഷക്കാലം ബി.ജെ.പി ദലിത് മോർച്ചയുടെ അധ്യക്ഷനും രണ്ടുതവണ ബി.ജെ.പിയുടെ രാജ്യസഭാംഗവും രണ്ടുവർഷേത്താളം ബിഹാർ ഗവർണറുമായിരുന്ന കോവിന്ദ് കഴിഞ്ഞകാലമത്രയും സംഘ്പരിവാറിനോട് ആത്മാർഥമായ പ്രതിബദ്ധത തെളിയിച്ചിട്ടുള്ളതാണ്. സിവിൽ സർവിസ് പരീക്ഷയിൽ മൂന്നാംതവണ ജയിച്ചുകയറിയ സാധാരണ നെയ്ത്തുതൊഴിലാളിയുടെ പുത്രൻ അലഹബാദ് ഹൈകോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിക്കാനാണ് താൽപര്യപ്പെട്ടത്. പാർലമെൻറംഗമായിരുന്നപ്പോഴൊക്കെ സ്വജാതിയുടെയും മറ്റു ദലിത് വിഭാഗങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിലും വികസനത്തിലും സജീവതൽപരനായിരുന്നുെവന്നത് കോവിന്ദിന് സ്വീകാര്യത നേടിക്കൊടുത്ത ഘടകമാണ്. എന്നാൽ, തീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്നതുകൊണ്ട് പിന്നാക്ക ന്യൂനപക്ഷ സമുദായക്കാർതന്നെയായ മുസ്ലിംകൾക്കും ക്രൈസ്തവർക്കും സംവരണാനുകൂല്യങ്ങൾ നൽകുന്നതിനെ അദ്ദേഹം പരസ്യമായെതിർത്തു. ഇൗ രണ്ട് സമുദായങ്ങളുടെയും മതങ്ങൾ ഇന്ത്യക്കന്യമാണെന്ന ആർ.എസ്.എസ് വിചാരധാരയാണ് കോവിന്ദ് കാരണമായി ചൂണ്ടിക്കാട്ടിയത്. തങ്ങൾേക്കറ്റവും സ്വീകാര്യനും ഏറ്റെടുത്ത ദൗത്യത്തോട് നൂറു ശതമാനവും നീതിചെയ്യുമെന്ന് ബോധ്യപ്പെട്ടവനുമായ ഒരാെളത്തന്നെ, കിട്ടിയ ഒന്നാമത്തെ സന്ദർഭത്തിൽ രാഷ്ട്രപതി പദവിയിൽ അവരോധിക്കാൻ നരേന്ദ്ര മോദി^അമിത് ഷാ കൂട്ടുകെട്ട് തയാറായതിെൻറ പശ്ചാത്തലം വ്യക്തവും സുതാര്യവുമാണ്.
രാഷ്ട്രപതിയുടെ അധികാരങ്ങൾ കേവലം സാേങ്കതികവും ഒരിക്കലും സ്വതന്ത്രമായി ഉപയോഗിക്കാൻ ഭരണഘടന അനുവദിക്കാത്തതുമാണെന്നിരിക്കെ, പോയകാലത്ത് ഒരു രാഷ്ട്രപതിക്കും കേന്ദ്ര^സംസ്ഥാന സർക്കാറുകളുടെ ഇംഗിതത്തെ മറികടക്കാൻ സാധ്യമായിട്ടില്ല. അതേസമയം, സ്വന്തം മനസ്സാക്ഷിയുടെയും ബോധ്യത്തിെൻറയും അടിസ്ഥാനത്തിൽ സർക്കാറുകളുടെ തീരുമാനങ്ങളെ ചോദ്യംചെയ്യാനും മറുവശങ്ങൾ ചൂണ്ടിക്കാട്ടാനും ആർജവം കാട്ടിയ വ്യക്തിത്വങ്ങളും രാഷ്ട്രപതിമാരുടെ ചരിത്രത്തിൽ സ്ഥലംപിടിച്ചിട്ടുണ്ട്. പ്രഥമ ദലിത് രാഷ്ട്രപതി കെ.ആർ. നാരായണൻ ഉദാഹരണമാണ്. വാജ്പേയി സർക്കാറിെൻറ കാലഘട്ടത്തിൽ ഗുജറാത്ത് കലാപം അടിച്ചമർത്താൻ സർക്കാറിനോട് നിർദേശിച്ച നാരായണൻ വിവാദപരമായ ഒന്നിലധികം ബില്ലുകൾ ഒപ്പിടാതെ തിരിച്ചയച്ച സംഭവങ്ങളുമുണ്ടായി. റബർ സ്റ്റാമ്പ് അല്ലെന്ന് തെളിയിക്കാനും വേണമെങ്കിൽ രാഷ്ട്രപതിക്ക് കഴിയും എന്നതിന് ഉദാഹരണമാണിത്. ആർ.എസ്.എസിെൻറ പിടിയിൽ തീർത്തും ഒതുങ്ങിയെന്ന് കരുതാവുന്ന സ്ഥിതിയിലേക്ക് ഇന്ത്യ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് മതനിരപേക്ഷ ജനാധിപത്യത്തിെൻറ നിസ്വാർഥ വക്താക്കളായ പലരും മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുേമ്പാൾ ആ ആശങ്കയെ ഒന്നുകൂടി സ്ഥിരീകരിക്കുന്നതാണ് രാംനാഥ് കോവിന്ദിെൻറ രാഷ്ട്രപതിപദവി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോക്കളെ വധിക്കുന്നവർക്ക് മരണശിക്ഷയോ ജീവപര്യന്തം തടവോ വിധിക്കണമെന്നും കേന്ദ്ര ഭരണകക്ഷിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ ആവശ്യപ്പെടുേമ്പാൾ അതൊക്കെ ബില്ലുകളായി അവതരിപ്പിക്കപ്പെടാനും പാസാക്കപ്പെടാനും ഒപ്പിടാൻ രാഷ്ട്രപതി ഭവനിലേക്ക് അയക്കപ്പെടാനും സാധ്യതയേറെയാണ്. ഭരണഘടന പദവികളിലേറെയും സംഘ്പരിവാർ പ്രവർത്തകർക്കോ സഹയാത്രികർക്കോ പതിച്ചുനൽകുന്ന പ്രക്രിയയും തകൃതിയായി പുരോഗമിക്കുേമ്പാൾ പലതിലും രാഷ്ട്രപതി ഭവെൻറ അംഗീകാരം അനിവാര്യമാണെന്നും അക്കാര്യത്തിൽ ഒരെതിർശബ്ദവും ഉയർന്നുകൂടെന്നും മോദി^അമിത് ഷാ ടീമിന് നിർബന്ധമുണ്ട്. ആ നിലക്ക് ഏറ്റവും ഉചിതമായ വ്യക്തിയെത്തന്നെയാണ് അവർ കണ്ടെത്തിയതും കുടിയിരുത്തിയതും എന്ന് സമ്മതിക്കേണ്ടിവരും.
എന്നാൽ, മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടനയുടെ ഒന്നാമത്തെ കാവൽക്കാരനാണ് രാഷ്്ട്രപതി എന്ന സത്യം ആരായാലും മറക്കരുത്. വൈവിധ്യങ്ങളും വൈജാത്യങ്ങളും മുഴുവൻ അടിച്ചുടച്ച് തൽസ്ഥാനത്ത് ഏകശിലാ മുഖമായ ഒരു സംസ്കാരത്തെ അടിച്ചേൽപിക്കാനുള്ള യത്നങ്ങൾ ത്വരിതഗതിയിൽ നടക്കെ അതിന് തടയിട്ട് എല്ലാ ജന വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും സംസ്കാരങ്ങൾക്കും വിശ്വാസാചാരങ്ങൾക്കും സമതുലിതമായ നിലനിൽപ് ഉറപ്പുവരുത്താൻ ബാധ്യസ്ഥനാണ് ഭരണഘടന തൊട്ട് പ്രതിജ്ഞ ചെയ്യുന്ന രാഷ്ട്രപതി. കഴിഞ്ഞകാലത്ത് എങ്ങനെ പ്രവർത്തിച്ചു, ആരോടൊപ്പം നിന്നു എന്നത് പരിഗണിക്കാതെ ബഹുസ്വര, ബഹുമത, ബഹുസംസ്കാര രാജ്യമായ ഇന്ത്യയുടെ സവിശേഷ സ്വഭാവം നിലനിർത്താനും പരിരക്ഷിക്കാനും നിഷ്പക്ഷതയും നീതിബോധവും കാഴ്ചവെക്കാനും രാംനാഥ് കോവിന്ദിനു സാധിക്കെട്ട എന്ന ആഗ്രഹവും പ്രാർഥനയുമാണ് 125 കോടി ഇന്ത്യക്കാരുെട മനസ്സുകളിൽ. സൗമ്യനും ലളിതജീവിതത്തിെൻറ മാതൃകയും താഴ്ത്തപ്പെട്ടവരുടെ തോഴനുമായി പേരെടുത്ത കോവിന്ദിൽനിന്ന് അത്തരമൊരു പ്രതീക്ഷ അസ്ഥാനത്താവാതിരിക്കെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.