ആണവവിരുദ്ധ പ്രസ്ഥാന നായകൻ എസ്.പി. ഉദയ്കുമാർ പ്രസ് കൗൺസിലിന് സമർപ്പിച്ച ഒരു പരാതി, മാധ്യമപ്രവർത്തനം എത്തിപ്പെട്ട അവസ്ഥയെക്കുറിച്ച് വീണ്ടുവിചാരത്തിനുള്ള ക്ഷണംകൂടിയാണ്. മറ്റിടങ്ങളിലെന്നപോലെ ഇന്ത്യയിലും മാധ്യമലോകം പ്രതിസന്ധി നേരിടുന്നുണ്ട്. സമഗ്രാധിപത്യ രാജ്യങ്ങളെന്നോ ജനാധിപത്യ രാജ്യങ്ങളെന്നോ ഭേദമില്ലാതെ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അധികൃതരിൽനിന്നുള്ള പീഡനങ്ങളും നിയന്ത്രണങ്ങളും അനുഭവിക്കുന്നു. ‘റിപ്പോർേട്ടഴ്സ് വിതൗട്ട് ബോർഡേഴ്സ്’ ഇെക്കാല്ലം പുറത്തുവിട്ട മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ മൂന്നു സ്ഥാനം താഴോട്ടുപോയി. യു.എസിലും ബ്രിട്ടനിലും മാധ്യമസ്വാതന്ത്ര്യത്തിന് ഇടിവുണ്ടായെന്നും കണ്ടെത്തി. ഇന്ത്യയിലടക്കം പലേടത്തും തീവ്രദേശീയ ഭ്രാന്തും അമിതാധികാരപ്രമത്തമായ ഭരണകൂടവുമാണ് പ്രതിസ്ഥാനത്ത്. ‘എൻ.ഡി.ടി.വി’ക്കെതിരായ കേസുകൾക്കു പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകർ കരുതുന്നു- കേന്ദ്രസർക്കാറിനെ വിമർശിക്കുന്ന ചാനലിനെയാണല്ലോ അധികൃതർ ലക്ഷ്യമിട്ടത്. ഇത്തരം ബാഹ്യസമ്മർദങ്ങൾക്കു പുറമെ, ആന്തരികമായ ജീർണതയും മാധ്യമങ്ങളെ ബാധിക്കുന്നു എന്നതാണ് പുതിയ പ്രശ്നം. കിടമത്സരവും സമൂഹ മാധ്യമങ്ങളുടെ കടന്നുകയറ്റവും ‘സത്യാനന്തര’ (പോസ്റ്റ്-ട്രൂത്ത്) രീതികളും മാധ്യമങ്ങളുടെ ആർജവത്തെ കാർന്നു നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ബാഹ്യസമ്മർദങ്ങളും അടിച്ചൊതുക്കലും മുമ്പും ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളിൽ ഭൂരിപക്ഷവും നിയന്ത്രണങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്തതാണ്. എന്നാൽ, അപ്പോൾപോലും ധാർമികതയുടേതായ ചില പരിധികൾ പാലിക്കാൻ അവ ശ്രദ്ധിച്ചിരുന്നു. സർക്കാറിനെ സംബന്ധിച്ച വാർത്തകൾക്കുണ്ടായിരുന്ന വിശ്വാസ്യതക്കമ്മി മറ്റു വാർത്തകൾക്കുണ്ടായിരുന്നില്ല. സമൂഹത്തിൽ കള്ളം പരത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. അധികാരസ്ഥാനങ്ങളിൽനിന്നുള്ള ഭീഷണികൾ കൊണ്ടുള്ളതിനേക്കാൾ കൂടുതൽ ധർമച്യുതി കേമ്പാളത്തെ കണ്ടുള്ള കള്ളക്കളികൾകൊണ്ടുണ്ടാകുന്നു. ഇൗ പശ്ചാത്തലത്തിലാണ് എസ്.പി. ഉദയ്കുമാർ ‘റിപ്പബ്ലിക് ടി.വി’ക്കെതിരെ നൽകിയ പരാതി പ്രസക്തമാകുന്നത്.
‘റിപ്പബ്ലിക് ടി.വി’ ചാനലിലെ അർണബ് ഗോസ്വാമിയും സഹപ്രവർത്തകരും തന്നെയും കുടുംബത്തെയും വീട്ടിൽവന്ന് ഉപദ്രവിക്കുന്നു എന്നാണ് ഉദയ്കുമാറിെൻറ ആവലാതി. കൂടങ്കുളം ആണവവിരുദ്ധ പ്രസ്ഥാനം വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് വരുത്താൻവേണ്ടി ചതിപ്രയോഗം നടത്തി, പ്രായമായ അച്ഛനമ്മമാരെ ഉപദ്രവിച്ചു എന്നെല്ലാം അദ്ദേഹത്തിന് പരാതിയുണ്ട്. ചാനൽവഴി വ്യാജാരോപണങ്ങൾ പരത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അതിന് വൻ പ്രചാരം നൽകുകയും ചെയ്യുന്നുണ്ടത്രെ. അർണബ് ഗോസ്വാമി വിമർശിക്കപ്പെടുന്നത് ഇതാദ്യമല്ല. അത്യന്തം ജനാധിപത്യവിരുദ്ധമായ ശൈലിയാണ് അദ്ദേഹം പണ്ടുമുതലേ സംവാദങ്ങളിൽ അനുവർത്തിച്ചുവന്നിട്ടുള്ളത്. ഇതാകെട്ട പകർച്ചവ്യാധിപോലെ മറ്റു ചാനലുകളിലും പടരുന്നു. ഹരം കൊള്ളിക്കുന്ന വിനോദമെന്ന നിലക്കും തീവ്രദേശീയതയുടെ ഉന്മാദത്തെ തൃപ്തിപ്പെടുത്തുന്നതിനാലുമാണ് ഇൗ മാധ്യമ വൈറസ് പരക്കുന്നത്. പൊലീസും പ്രോസിക്യൂഷനും വിധികർത്താവുമെന്ന അവതാരകവേഷം ചാനൽ ചർച്ചകൾക്ക് മാതൃകയായതും വിശ്വാസ്യതക്ക് ഇടിവുണ്ടാക്കി. ശൈലിക്കപ്പുറം, കടുത്ത പക്ഷപാതിത്തം മറ്റൊരു രോഗമായി മാധ്യമലോകത്തെ കീഴടക്കിവരുന്നുണ്ട്. ഗുജറാത്തിലെ വംശഹത്യക്കിടയാക്കിയ തരത്തിലുള്ള വ്യാജപ്രചാരണങ്ങളെ ദേശീയതലത്തിലെത്തിച്ചു എന്നതും ഇൗ പുതിയ മാധ്യമമോഡൽ വരുത്തിവെച്ച വിനയാണ്. സമൂഹമാധ്യമങ്ങളിലൂടെ കുത്തിയൊലിച്ചുവരുന്ന വ്യാജങ്ങളും വർഗീയ പോസ്റ്റുകളും സംശയം കൂടാതെ ഏറ്റെടുത്ത് അവക്ക് വിശ്വാസ്യത നൽകാൻ മുന്നിൽ നിൽക്കുന്നുണ്ട് ഇൗ തരത്തിലുള്ള അധമ ജേണലിസം. ജെ.എൻ.യുവിലെ വിദ്യാർഥിസമര കാലത്ത് വ്യാജ വിഡിയോ പ്രചരിപ്പിച്ചത് അർണബ് ഗോസ്വാമി അന്ന് സേവനം ചെയ്തിരുന്ന ‘ടൈംസ് നൗ’ അടക്കമുള്ള മൂന്ന് ‘ദേശീയ’ ചാനലുകളായിരുന്നു. ഇൗയിടെ അരുന്ധതി റോയിക്കെതിരെ ‘റിപ്പബ്ലിക് ടിവി’യിലിരുന്ന് അർണബ് വിചാരണ നടത്തിയതും ഒരു വ്യാജ ഫേസ്ബുക് പോസ്റ്റ് സത്യമെന്ന നിലക്ക് അവതരിപ്പിച്ചുകൊണ്ടായിരുന്നു.
ഒരു ചാനലോ ഒരു അവതാരകനോ അല്ല പ്രശ്നം. മാധ്യമലോകത്തെ മൊത്തം ഗ്രസിച്ചുകൊണ്ടിരിക്കുന്ന നിലവാരത്തകർച്ചയും വ്യാജ ബാധയുമാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത്. വിശ്വാസ്യതയുടെ പ്രതിസന്ധിയിലേക്കാണ് ‘അർണബ് മോഡൽ’ മാധ്യമങ്ങളെ കൊണ്ടുപോകുന്നത്; രാജ്യെത്ത നയിക്കുന്നത് ദേശീയ ഉന്മാദത്തിെൻറ അരാഷ്ട്രീയത്തിലേക്കും. ഇത് തടയാൻ പ്രസ് കൗൺസിലിന് എന്തു ചെയ്യാനാവും? ഇൗ അധമ മാതൃകക്കെതിരെ പ്രതിരോധം തീർക്കാൻ മാധ്യമങ്ങൾക്ക് എന്തുചെയ്യാനാവും? വിശ്വാസ്യത കളഞ്ഞുകുളിച്ച് എത്രകാലം മാധ്യമങ്ങൾക്ക് അതിജീവനം സാധ്യമാകും? പുതിയ മാധ്യമ വൈറസുകളെ ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് ഏതായാലും ആത്മഹത്യാപരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.