പതിറ്റാണ്ടുകളായി പ്രക്ഷുബ്ധത മുറ്റിനിൽക്കുമ്പോഴും ജമ്മു^കശ്മീരിൽ മതവൈരം വളരാതെ കാത്തുസൂക്ഷിച്ച ഒരു പാരമ്പര്യത്തിനാണ് കഴിഞ്ഞദിവസം കനത്ത പ്രഹരമേറ്റത്. ഗുജറാത്തിൽനിന്നുള്ള അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണങ്ങളിൽ ഏഴു പേർക്ക് ജീവൻ നഷ്ടപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. മൂന്നുതവണ ഇരുവശങ്ങളിൽനിന്നായി ആക്രമണങ്ങളുണ്ടായിട്ടും വാഹനം നിർത്താതെ മുങ്ങോട്ടുനീങ്ങിയ ഡ്രൈവർ സലീം ഗഫൂറിെൻറ മന$സാന്നിധ്യംെകാണ്ട് മാത്രമാണ് കൂടുതൽ മരണം ഒഴിവായതെത്ര. ആക്രമണത്തിനു പിന്നിൽ തീവ്രവാദസംഘടനയായ ലശ്കറെ ത്വയ്യിബയാവാമെന്നാണ് സംസ്ഥാന പൊലീസ് മേധാവി വെളിപ്പെടുത്തിയതെങ്കിലും ഒന്നിൽ കൂടുതൽ സംഘങ്ങളുടെ സംയുക്തനീക്കമായിരിക്കാം ഇതിനു പിന്നിലെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ, ലശ്കറെ ത്വയ്യിബയെക്കുറിച്ചുള്ള സംശയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൂർണമായും സ്വീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. കാരണം, ചാവേറാക്രമണമാണ് അവരുടെ ശൈലി. ഇപ്പോൾ സംഭവിച്ചതുപോലുള്ള ആക്രമണത്തിൽ അവരുടെ മുദ്ര കാണാൻ പ്രയാസമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഏത് ദുഷ്ട കരങ്ങളാണ് സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് ഒരുപക്ഷേ കണ്ടുപിടിക്കാൻ സാധിച്ചെന്നു വരില്ല. സൈനിക^ഉദ്യോഗസ്ഥ മേധാവികൾ പറയുന്നത് വിഴുങ്ങുകയേ നിർവാഹമുള്ളൂ. ഒരാഴ്ച മുമ്പുതന്നെ തീവ്രവാദികളിൽനിന്ന് ആക്രമണ സാധ്യത മുന്നറിയിപ്പായി ലഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾപോലും സമ്മതിക്കുന്നത്. അപ്പോൾ ഗുരുതരമായ സുരക്ഷ പാളിച്ച ഉണ്ടായിട്ടുണ്ടെന്ന പ്രതിപക്ഷത്തിെൻറ ആരോപണം തള്ളിക്കളയാനാവില്ല. സുരക്ഷ പരിശോധന പൂർത്തിയാക്കാതെയാണ് വാഹനം, രാത്രിയിൽ അമർനാഥിലേക്ക് നീങ്ങിയതെന്ന റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്തുകൊണ്ട് അങ്ങനെ സംഭവിെച്ചന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.
താഴ്വരയിലെ മുഴുവൻ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാൻ മുന്നോട്ടുവന്നത് കശ്മീരിയത്തിെൻറ അന്തസ്സത്ത പാരസ്പര്യത്തിേൻറതാണെന്ന് ഒരിക്കൽകൂടി ഓർമപ്പെടുത്തുന്നു. നാഷനൽ കോൺഫറൻസ് നേതാവ് ഡോ. ഫാറൂഖ് അബ്ദുല്ല തങ്ങളുടെ ‘അതിഥികളായ’ തീർഥാടകർക്കു നേരെയുണ്ടായ ആക്രമണത്തെ ‘തങ്ങളുടെ മതത്തിനും കശ്മീരികളുടെ സ്വത്വത്തിനും ഏറ്റ’ കനത്ത പ്രഹരമായാണ് കാണുന്നത്. അമർനാഥ് തീർഥാടനം അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടത് തങ്ങളുടെ ബാധ്യതയായാണ് കശ്മീരികൾ ജാതിമതഭേദമന്യെ കാണുന്നത്. തീർഥാടകർ കടന്നുപോകുന്ന ദുഷ്കരമായ വഴികൾക്ക് സമീപത്ത് കഴിയുന്നവരെയാണ് തിങ്കളാഴ്ച രാത്രിയിലെ സംഭവം കൂടുതൽ നടുക്കിയത്. കാരണം, അവർ കാത്തുസൂക്ഷിച്ച മതമൈത്രിയുടെയും പാരസ്പര്യത്തിെൻറയും കടയ്ക്കാണ് ഏതോ ദുഷ്ടശക്തികൾ കത്തിവെച്ചിരിക്കുന്നത്. ഭീരുത്വം നിറഞ്ഞ ഈ കൈരാതത്തിനെതിരെ രാഷ്ട്രാന്തരീയ ഏജൻസി അന്വേഷിക്കണമെന്ന് ചില സംഘടനകൾ ആവശ്യപ്പെട്ടത് താഴ്വരയിലെ സാമൂഹികാന്തരീക്ഷം കൂടുതൽ വഷളാക്കാൻ ഏതെങ്കിലും അണിയറ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടോ എന്ന സംശയത്തിലാവണം. സമീപകാലത്ത് താഴ്വര കൂടുതൽ സംഘർഷ ഭരിതമായിട്ടും മതസംഘട്ടനങ്ങളായി രൂപാന്തരപ്പെടാതിരുന്നത് അന്നാട്ടിലെ ജനം പ്രദർശിപ്പിക്കുന്ന ജാഗ്രത മൂലമാണ്. ഇത് ചിലരുടെയെങ്കിലും മന$സമാധാനം കെടുത്തുന്നുണ്ടാവണം.
പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയതുപോലെ, ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ കനത്ത സുരക്ഷ പാളിച്ചയാണ് കുറെ തീർഥാടകരുടെ ജീവൻ കവർന്നെടുത്തത്. ‘ഹൈന്ദവ ഹൃദയ സമ്രാട്ടായി സ്വയം അവരോധിതനായ നരേന്ദ്ര മോദി ഭരണത്തലപ്പത്തിരിക്കുമ്പോൾ അദ്ദേഹത്തിെൻറ ജന്മദേശമായ ഗുജറാത്തിൽനിന്ന് എത്തിയ തീർഥാടകർ നേരിടേണ്ടിവന്ന ദുരന്തത്തിനു കൂടുതൽ മാനങ്ങളുണ്ട്. വ്യക്തമായ രഹസ്യമുന്നറിയിപ്പുകളുണ്ടായിട്ടും സുരക്ഷ സംവിധാനത്തിലുണ്ടായ ഗുരുതര പാളിച്ചകളെക്കുറിച്ച് അന്വേഷിക്കണമെന്ന 18 പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തോട് ജമ്മു^കശ്മീരിെൻറ ചുമതലയുള്ള ബി.ജെ.പി ജന. സെക്രട്ടറി രാം മാധവിെൻറ പ്രതികരണം തീർത്തും രാഷ്ട്രീയ േപ്രരിതമാണെന്ന് കാണാതിരുന്നുകൂടാ. ഭീകരവാദികൾ നൈരാശ്യത്തിലാണെന്നും ഓപറേഷനുകൾ കാര്യക്ഷമമാണെന്നും മുൻ ആർ.എസ്.എസ് വക്താവ് ആവർത്തിക്കുമ്പോൾ, രാജ്യത്തിെൻറയും രാജ്യവാസികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കേണ്ട സന്ദർഭം വരുമ്പോൾപോലും കണ്ണടച്ച് ഇരുട്ടാക്കുന്ന വൃത്തികെട്ട ശൈലിയാണ് ഇവർ അവലംബിക്കുന്നതെന്ന് പറയാതെ വയ്യ. അഞ്ഞൂറിെൻറയും ആയിരത്തിെൻറയും നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി പറഞ്ഞത് ഭീകരവാദികളുടെ വേര് അറുത്തുമാറ്റുകയാണ് സർക്കാറിെൻറ മുഖ്യലക്ഷ്യമെന്നാണ്. എന്നാൽ, 2017 താഴ്വരയുടെ സമീപ ചരിത്രത്തിലെ ഏറ്റവും അത്യാഹിതങ്ങൾ നിറഞ്ഞ വർഷമായി മാറുകയാണ്. ഇതിനകം സൈനികരും സിവിലിയന്മാരും ഉൾപ്പെടെ നാനൂറിലേറെ പേർ കൊല്ലപ്പെട്ടു. 2009നു ശേഷം ഇത്രയുമേറെ മനുഷ്യജീവനുകൾ ബലി കൊടുക്കേണ്ടിവരുന്നത് ഇതാദ്യമാണ്. ഹിസ്ബുൽ മുജാഹിദീൻ തലവൻ ബുർഹാൻ വാനിയുടെ വധത്തിനുശേഷം അവതാളത്തിലായ ക്രമസമാധാനനില വീണ്ടെടുക്കാൻ ഫലപ്രദമായ പോംവഴികളൊന്നും കേന്ദ്ര^സംസ്ഥാന ഗവൺമെൻറുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. അതിനിടയിൽ തീർഥാടകർക്കുപോലും രക്ഷയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ വഴുതിവീഴുകയാണെങ്കിൽ അതിനു പൂർണ ഉത്തരവാദികൾ ആരെന്ന നിഗമനത്തിലെത്താൻ വലിയ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.