മലയാളികളുടെ എക്കാലത്തെയും ഗൃഹാതുരതയാണ് ഓണം. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു നൂലിടപോലും അന്തരമില്ലാത്ത സമത്വസുന്ദരമായ ഒരു നല്ലകാലം ഓര്‍മപ്പെടുത്തുകയാണ് ഒാരോ ഓണവും. കാര്‍ഷികസംബന്ധിയായ ഉത്സവം എന്ന നിലയില്‍ ഓണത്തിന് കേരളത്തിെൻറ സാംസ്കാരിക ഭൂപടത്തില്‍ പ്രഥമസ്ഥാനമാണുള്ളത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി വിഭവങ്ങള്‍ ഉപയോഗിക്കുന്ന സമയവും ഓണക്കാലം തന്നെയായിരിക്കും. മലയാളിക്ക് തനതായ ഒരു കാര്‍ഷികസംസ്കാരം ഉണ്ടായിരുന്നു. കാലാവസ്ഥയെ ആശ്രയിച്ചാണ് നമ്മുടെ പൂർവികര്‍ കൃഷിയിറക്കിയിരുന്നത്. രാവിലെ വളരെ നേരത്തെ ഉറക്കമുണര്‍ന്ന് അത്യാവശ്യം വീട്ടുകാര്യങ്ങള്‍ തീര്‍ത്തശേഷം കുടുംബസമേതം കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതായിരുന്നു അന്നത്തെ രീതി. കേവലം ഒരു ഉപജീവനമാര്‍ഗം എന്നതിലുപരി ജീവിതത്തിെൻറ കേന്ദ്രമായിട്ടാണ് അവര്‍ കാര്‍ഷിക പ്രവൃത്തികളെ കണ്ടത്.
ഓരോ വീട്ടുതൊടിയും ഭക്ഷ്യവൈവിധ്യത്താല് അടുക്കളകളെ സമ്പന്നമാക്കി. പയറും വെണ്ടയും വഴുതനയും മുരിങ്ങയും മത്തനും കുമ്പളവും വെള്ളരിയുമൊക്കെ നമ്മുടെ തൊടികളില്‍ വിളഞ്ഞു. കറി വെക്കാന്‍ നേരത്ത് തൊടിയിലിറങ്ങി പച്ചക്കായയോ പപ്പായയോ പാവക്കയോ കോവക്കയോ ചേമ്പിന് താളോ ഒക്കെ പറിച്ചെടുത്ത് ‘ഫാം ഫ്രെഷ്’ ആയിത്തന്നെ വീട്ടമ്മമാര്‍ ഉപയോഗിച്ചിരുന്നു. ശുദ്ധമായ കറിവേപ്പിലയും സുലഭമായിരുന്നു. എന്നാല്‍, കാലാവസ്ഥയില്‍ വന്ന വ്യതിയാനങ്ങളും ജീവിതനിലവാരത്തില്‍ സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളും മലയാളികളെ കൃഷിയിടങ്ങളില്‍നിന്ന് അകറ്റി.ഭക്ഷ്യസാധനങ്ങള്‍ എല്ലാം സ്വയം ഉൽപാദിപ്പിക്കുന്ന പഴയ ശീലം വീണ്ടെടുക്കണമെന്നതാണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം. ജനങ്ങളുടെ ആരോഗ്യമാണ് പരമപ്രധാനമെന്ന കാഴ്ചപ്പാടാണ് ഇതിനു പുറകില്‍.
സംസ്ഥാന സര്‍ക്കാറിെൻറ ജൈവ കാര്‍ഷിക നയം അതാണ് ഉദ്ദേശിക്കുന്നത്. പച്ചക്കറി കൃഷിയുടെ പ്രോത്സാഹനം ഈ നയത്തിെൻറ മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ്. വീട്ടുവളപ്പുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, തരിശുനിലങ്ങള്‍ എന്നിവിടങ്ങളിലെ പച്ചക്കറി കൃഷി, അടുക്കളത്തോട്ടങ്ങള്‍, മട്ടുപ്പാവ് കൃഷി എന്നിവ നടപ്പാക്കി പച്ചക്കറി ഉൽപാദനരംഗത്ത് പൊതുജന പങ്കാളിത്തത്തോടെ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പച്ചക്കറി കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളെ കണ്ടെത്തി അവിടെ പ്രത്യേകം കാര്‍ഷിക മേഖലകളായി തരംതിരിച്ച് വായ്പ സൗകര്യം, മേല്‍ത്തരം വിത്ത്, മറ്റ് ഉൽപാദനോപാധികള്, യന്ത്രവത്കരണം എന്നിവ ലഭ്യമാക്കി നല്ല കാര്‍ഷിക മുറകള്‍ അവലംബിച്ച് കര്‍ഷക കൂട്ടായ്മയിലൂടെ സുരക്ഷിത പച്ചക്കറികളും പഴവര്‍ഗങ്ങളും പരമാവധി ഉൽപാദിപ്പിക്കുക, കര്ഷകന് മികച്ച വരുമാനം ഉറപ്പുവരുത്തുക എന്നിവയാണ് ഈ രംഗത്തെ ഇടപെടലുകളില്‍ പ്രധാനം.
ഈ ഓണക്കാലത്ത് സംസ്ഥാന കൃഷിവകുപ്പിെൻറ നേതൃത്വത്തില്‍ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ എന്ന പേരില്‍ ബൃഹത്തായ ഒരു ജനകീയപദ്ധതിക്ക് നാം തുടക്കം കുറിക്കുകയാണ്. വിഷമില്ലാത്ത ശുദ്ധമായ പച്ചക്കറി സ്വന്തം വീട്ടുവളപ്പില്‍ വിളയിച്ചെടുത്ത് ഓണസദ്യ ഗംഭീരമാക്കാനുള്ള ഉദ്യമമാണിത്. സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളില്‍ ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയമായ രീതിയിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഹരിതകേരളം മിഷനുമായി ബന്ധപ്പെടുത്തിക്കൊണ്ട് കുടുംബശ്രീകള്‍, വീട്ടമ്മമാര്‍, വിദ്യാർഥികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പച്ചക്കറി ക്ലസ്റ്ററുകള്‍, പൊതുസ്ഥാപനങ്ങള്‍, യുവജനങ്ങള്‍, സന്നദ്ധസംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകൾ, ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകള്‍ തുടങ്ങി എല്ലാവിഭാഗം ആളുകളുടെയും സഹകരണത്തോടെ മാത്രമേ ഇത് വിജയിപ്പിക്കാന്‍ കഴിയൂ. ഈ മഹത്തായ പദ്ധതി ഇന്നുമുതല്‍ പൂര്‍ണതോതില്‍ ആരംഭിക്കുകയാണ്. 63 ലക്ഷം വിത്തുപാക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരു ലക്ഷത്തില്‍പരം ഗ്രോ ബാഗുകള്‍ എന്നിവ ഇന്നുമുതല്‍ ലഭ്യമാക്കും. പുരയിട പച്ചക്കറി കൃഷി, വിപണനം, വരുമാന വർധന എന്നിവക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഉൽപാദനം വർധിപ്പിക്കുകവഴി പുറമേനിന്നുള്ള വിഷമയമായ പച്ചക്കറികളുടെ വരവ് നിയന്ത്രിക്കുകയും തടയുകയും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് പ്രോത്സാഹനമായി പാരിതോഷികം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന വീട്ടമ്മമാര്‍ക്കും ഗ്രൂപ്പിനും ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ജില്ലാതലത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 15,000 രൂപയും പാരിതോഷികമായി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തില്‍ 50,000 രൂപ, 25,000 രൂപ വീതം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് നല്‍കും. ജില്ലാതലത്തില്‍ ഇത് 10,000 രൂപ, 5,000 രൂപ വീതമാണ്.
പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന പദ്ധതി, കേവലം ഓണക്കാലത്തേക്കുമാത്രമുള്ള പദ്ധതിയാകാതെ ഒരു സ്ഥിരം സംവിധാനമാക്കുന്നതിനാണ് കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്. വിഷമില്ലാത്ത പച്ചക്കറികളും പഴവർഗങ്ങളും ശീലമാക്കുന്നതോടെ മാരകമായ രോഗങ്ങള്‍ ഇവിടെനിന്ന് വഴിമാറുകതന്നെ ചെയ്യും. നല്ല ഭക്ഷണം വഴി നല്ല ആരോഗ്യവും നല്ല സമൂഹവും ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല പച്ചക്കറി കൂട്ടി ഊണ് കൊടുക്കുക എന്നതിനൊപ്പം ഭാവി തലമുറകളിലേക്കും ഈ മഹത്തായ സന്ദേശം കൈമാറേണ്ടതുണ്ട്. നമ്മുടെ നല്ല മണ്ണും ശുദ്ധമായ വായുവും പവിത്രമായ വെള്ളവും വാസയോഗ്യമായ കാലാവസ്ഥയും ഒട്ടും മലിനമാകാതെ, നാം എങ്ങനെ സ്വീകരിച്ചുവോ അതിലും മികച്ച നിലയില്‍ അടുത്ത തലമുറക്ക് കൈമാറുന്നതിന് നമുക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഇത് നമ്മുടെ കാര്‍ഷിക സംസ്കാരം തിരിച്ചു പിടിക്കാനുള്ള ശ്രമം കൂടിയാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.