കേരളത്തിെൻറ പുറംതോടിനെ പൊട്ടിച്ച്, അകത്ത് പാകപ്പെട്ടുവരുന്ന പല ജീർണ പ്രവണതകളും പുറത്തേക്ക് അതിവേഗം ചാടിവരുകയാണ്. അതിനെ അറിഞ്ഞ് സ്വീകരിക്കുന്ന മനുഷ്യക്കൂട്ടങ്ങൾ അഭിമാനത്തോടെയാണ് ‘പ്രബുദ്ധ’ കേരളത്തിൽ ജീവിക്കുന്നത്. അവരെ സംബന്ധിച്ച് നാം കൊട്ടിഘോഷിക്കുന്ന നവോത്ഥാനമൂല്യങ്ങൾ, ഭൗതിക ജീവിതപരിതസ്ഥിതികൾ ഇതൊന്നും ഒന്നിെൻറയും മാനദണ്ഡമല്ല. രാഷ്ട്രീയ വിശ്വാസവും ഇടപെടലും തങ്ങളുടെ ബോധത്തിനും താൽപര്യത്തിനും വേണ്ടിയാണ് ഇവർ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നപ്പോഴും തൃശൂരിൽ അശാന്തെൻറ മൃതദേഹത്തെ അനാദരിച്ചതിലും ഒടുവിൽ കെൽവിനെ കണ്ണ് ചൂഴ്ന്ന് പുഴയിൽ വലിെച്ചറിഞ്ഞതിലും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പങ്കാളികളാവുന്നത്. ഇതിനെ സാധൂകരിക്കുന്ന രീതിയിൽ പുരോഗമന പ്രസ്ഥാനത്തിെൻറ ചുവന്നവേഷം ധരിക്കുന്ന പാർട്ടികൾപോലും ജാതിബോധത്തിലും ഇടപെടലിലും സവർണ താൽപര്യങ്ങൾക്ക് ഒപ്പമാണ്. വഴയമ്പാടി ജാതിമതിൽ വരെ അതിെൻറ തെളിവുകൾ നിരന്നുനിൽക്കുന്നു. അത്തരം പ്രത്യക്ഷ ഇടപെടൽ നടക്കുന്നതുകൊണ്ടുകൂടിയാണ് കെവിെൻറ കൊടും ക്രൂരവും മൃഗീയവുമായ കൊലപാതകത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ഇടപെടലിനെ പരിശോധിക്കേണ്ടിവരുന്നത്.
ജാതിബോധത്തിെൻറ ആഴം
കെവിെൻറ കൊലപാതക കാരണം പ്രണയവിവാഹം മാത്രമല്ല. അതിനുമപ്പുറം പ്രണയത്തെക്കാളും മനുഷ്യജീവനെക്കാളും മഹത്തരമായി വാഴ്ത്തപ്പെടുന്ന ജാതിബോധമാണ്. എന്നാൽ, മിശ്രവിവാഹിതരായ മാതാപിതാക്കളിലേക്ക് എങ്ങനെ ഇത്ര ആഴത്തിൽ ജാതിബോധം കയറിപ്പറ്റിയെന്നുകൂടി ചിന്തിക്കേണ്ട സമയമാണിത്. കാരണം, രണ്ട് വ്യത്യസ്ത മതത്തിലൂടെ (ക്രിസ്ത്യൻ, മുസ്ലിം) പ്രണയത്തിെൻറ തീക്ഷ്ണതയിൽ എത്തിച്ചേർന്ന അവരുടെ കൗമാരത്തിൽ ഈ ജാതിബോധം അവരെ സ്പർശിക്കാൻ സാധ്യതയില്ല. ഉണ്ടെങ്കിൽ അവർക്ക് ഒന്നിക്കാൻ കഴിയില്ലല്ലോ? അത്തരമൊരു കുടുംബത്തിൽ എങ്ങനെയാണ് ഈ ജാതിബോധത്തിന് കയറിപ്പറ്റാൻ കഴിഞ്ഞത്? അതിലേക്ക് നയിച്ച ചില കാരണങ്ങൾ കേരളീയ സാമൂഹികചിന്തയിൽ കയറിക്കൂടിയ സവർണ ചിന്തകളും അതുണ്ടാക്കിയ കപട സദാചാരബോധവുമാണ്.
കേരളത്തിെൻറ അനേകം സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ടതായി നാം കണ്ടത് ഉയർന്ന മാനവികതയായിരുന്നു. അതിനെ എക്കാലത്തും പരിവർത്തനപ്പെടുത്തുന്ന രീതിയിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാവുന്നു. ഇത് വ്യക്തിയുടെ ഉള്ളിൽ ഊറിക്കൂടിയ പ്രതിചിന്തകളെ പുറത്തുചാടാൻ അനുവദിക്കാതെ പിടിച്ചുനിർത്തുന്നു. അങ്ങനെ ഉള്ളിൽ ജാതിബോധം തിളച്ചു മറയുമ്പോഴും പുറത്ത് ജാതിരഹിതനായി നടക്കാൻ കേരളത്തിെൻറ പ്രബുദ്ധത കാരണമാവുന്നു. എന്നാൽ, ഈ വലിഞ്ഞുകെട്ടിയ ബോധം അടുത്തകാലത്തായി അയഞ്ഞുതുടങ്ങിയിരിക്കുന്നു. അതിന് കാരണമായ പ്രധാനഘടകം രാഷ്ട്രീയ അധികാരത്തിെൻറ സാമുദായിക പ്രീണനവും ചില പ്രത്യേക വിഭാഗങ്ങളോടുള്ള അവഗണനയുമാണ്. കേരളത്തിൽ ജാതി അടയാളങ്ങൾ പേറി ജീവിക്കുന്ന 90 ശതമാനവും മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽനിന്ന് ബഹുദൂരം അകലെയാണ്. ഇതേ അകൽച്ച അവരുടെ ആവശ്യങ്ങളോടും രാഷ്ട്രീയ പാർട്ടികൾ വെച്ചുപുലർത്തുന്നു. ഇതിെൻറ ഏറ്റവും നല്ല തെളിവാണ് മുത്തങ്ങ മുതൽ അരിപ്പവരെയുള്ള ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളോടുള്ള മനോഭാവം. സത്യത്തിൽ എല്ലാവർക്കും ഒരേപോലെ അനുഭവിക്കേണ്ട പ്രകൃതിവിഭവങ്ങളും സാമൂഹിക അധികാരങ്ങളും സവർണേൻറതായി സൂക്ഷിക്കുന്നതിലും അവർണന് അത് നിഷേധിച്ചതിലും പ്രധാന പ്രതികൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾതന്നെയാണ്. അതിെൻറ ഭാഗമായി കാണണം കെവിെൻറ കൊലപാതകത്തിലെ ഡി.വൈ.എഫ്.ഐക്കാരുടെ പങ്കാളിത്തം.
യുവജന പ്രസ്ഥാനങ്ങളുടെ ആലസ്യം
രാഷ്ട്രീയ, യുവജന പ്രസ്ഥാനങ്ങൾ എക്കാലത്തും കത്തിജ്ജ്വലിച്ചുനിന്നത് സാമൂഹികമായ അനാചാരങ്ങൾക്കും അനീതിക്കുമെതിരെയാണ്. കേരളത്തിെൻറ സാമൂഹികമായ പ്രബുദ്ധതയെ വളർത്തിയെടുക്കുന്നതിൽ ആശയപരമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും യുവജനപ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലിനെ അത്ര പെെട്ടന്ന് ആർക്കും നിഷേധിക്കാനോ മറക്കാനോ കഴിയില്ല. എന്നാൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഈ വിഭാഗങ്ങളിൽ കാണുന്ന നിർജീവതയുടെ ഫലമാണ് ഒരു ജാതി കൊലയിൽ, ദുരഭിമാന കൊലയിൽ പങ്കാളികളാകാൻ വിപ്ലവപ്രസ്ഥാനത്തിെൻറ അണികൾക്ക് അവസരം കൊടുത്തത്.
പുറത്ത് ജാതിരഹിതമായ സാമൂഹമായി കേരളത്തെ വളർത്തിക്കൊണ്ടു വരുന്നതിൽ മുഖ്യപങ്ക് വഹിെച്ചന്ന് പൊതുധാരണ ഉണ്ടാക്കിയെടുക്കാൻ ഇടതു പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അടുത്തകാലത്തായി ശക്തിപ്രാപിക്കുന്ന ദലിത് രാഷ്ട്രീയം ഇടത്, വലത് രാഷ്ട്രീയത്തിെൻറ പൊള്ളയായ ഈ വാദത്തെ തിരുത്തുന്നുണ്ട്. ജാതിയുടെ ഇരകളെ സമ്മിശ്ര ഇടപെടലിൽനിന്ന് മാറ്റിനിർത്തുന്നത് വംശീയമായ കാരണത്താലാണെങ്കിൽ തുറന്ന സമൂഹത്തിലേക്കുള്ള അവരുടെ വരവിനെ തടഞ്ഞുനിർത്തുന്നതിൽ സാമ്പത്തികം വലിയ ഘടകമായി നിലനിൽക്കുന്നുണ്ട്. അവിടെയാണ് കേരളത്തിലെ ജാതിപീഡനം അനുഭവിക്കുന്നവർ മുന്നോട്ടുവെക്കുന്ന ഭൂമിയുടെ രാഷ്ട്രീയം പ്രസക്തമാവുന്നത്. വലതുപക്ഷത്തെക്കാൾ ഭേദം ഇടതുപക്ഷമാണ് എന്ന പൊതുബോധ നിർമിതിയിൽനിന്നുവേണം ഇതിന് ഉത്തരം കാണാൻ. ജാതിക്കെതിരെയുള്ള മുന്നേറ്റം ഒരു അയിത്തജാതിക്കാരനെ ക്ഷേത്രത്തിലെ പൂജാരിയാക്കിക്കൊണ്ട് നടത്തി എന്നു പറയുമ്പോഴും അവരുടെ ഉയിർത്തെഴുനേൽപിെൻറ പ്രധാനവഴിയിൽ പരാശ്രയത്തെ ഇല്ലായ്മചെയ്യൽ പ്രധാനമാണ്. അക്കാര്യത്തിൽ ഇടത്, വലത് മുന്നണികൾക്ക് കാര്യമായ വ്യത്യാസങ്ങളില്ല. ഇത്തരം സാമൂഹിക യാഥാർഥ്യങ്ങളുടെ മുന്നിൽനിന്നാണ് ജാതിയുടെ രാഷ്ട്രീയവും അതിെൻറ അനുകൂല-പ്രതികൂല ചിന്താധാരകളും രൂപപ്പെടുന്നത്.
ഏറ്റവും ഒടുവിൽ കെവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ആരോപണത്തിൽ പ്രധാന വിഷയം പ്രതികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നാണ്. ഇതുമായി ഡി.വൈ.എഫ്.ഐ നേതൃത്വത്തിെൻറ ന്യായീകരണം കെവിെൻറ കുടുംബത്തിെൻറ സി.പി.എം ബന്ധവും വധുവിെൻറ വീട്ടുകാരുടെ കോൺഗ്രസ് ബന്ധവുമാണ്. സത്യത്തിൽ ഇതിനുമപ്പുറത്തേക്ക് എന്താണ് പ്രസ്ഥാനത്തിെൻറ നേതൃത്വത്തിന് പോകാൻ കഴിയാത്തത്? ഇവിടെ പ്രശ്നം പ്രതികളുടെ രാഷ്ട്രീയബോധം കൂടിയല്ലേ? തങ്ങൾ ഇറങ്ങി പുറപ്പെടുന്നത് ഇന്ന കാര്യത്തിനാെണന്ന് അറിഞ്ഞിട്ടും അതിൽനിന്ന് പിന്മാറാനുള്ള രാഷ്ട്രീയബോധം എന്തുകൊണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ഇല്ലാതെപോയി? അവിടെയാണ് വർഗരാഷ്ട്രീയത്തിനും പുറത്താണ് വർണരാഷ്ട്രീയത്തിെൻറ ശക്തിയെന്ന് തിരിച്ചറിയേണ്ടത്. ഞങ്ങൾ പഠിച്ച രാഷ്ട്രീയത്തിൽ മിശ്രവിവാഹത്തെ ഉന്മൂലനം ചെയ്യുന്നതിനു പകരം അതിനെ നിലനിർത്താനുള്ള പാഠങ്ങൾ ഇല്ലെന്ന് അവർ പറഞ്ഞാൽ അതാണ് ശരി.
സാമ്പത്തികമായ അസമത്വങ്ങൾ അവസാനിക്കുമ്പോൾ സാമൂഹികമായ ഇത്തരം (ജാതി) അവസ്ഥകൾ മാറുമെന്ന ബലംപിടിത്തത്തിൽ ഈ സാമൂഹിക വിവേചനത്തിന് വിപ്ലവപോരാട്ട വഴിയിൽ തീരെ സ്ഥാനമില്ലാതായി. അതേസമയം, ഒരു രാഷ്ട്രീയ യുവജന പ്രസ്ഥാനത്തിെൻറ ഭാഗമായി നിൽക്കുമ്പോൾ ഉണ്ടാവേണ്ട മിനിമം ഗുണംപോലും ഇത്തരം യുവാക്കൾക്ക് ഉണ്ടാവാതെ പോവുന്നത് എന്തുകൊണ്ടാണ്? അവിടെയാണ് രാഷ്ട്രീയം ഒഴിച്ച് ബാക്കിയെല്ലാം സാമൂഹികതിന്മക്ക് വളമാവുന്നതാണ് എന്ന വാദത്തിെൻറ യുക്തി പ്രസക്തമാവുന്നത്.
ഒരു ജനാധിപത്യ സമൂഹത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ടത് ഇരകൾക്ക് ഒപ്പമാണ്. ജനാധിപത്യത്തിൽ അത് എളുപ്പത്തിൽ സാധ്യവുമാണ്. മതത്തെയും മതകേന്ദ്രീകൃത ഇടപെടലിനെയും ശക്തിയുക്തം എതിർക്കുകയും എന്നാൽ, മതത്തിലെ ഏറ്റവും ജീർണമായ ഇടപെടലിനെ അംഗീകരിക്കുകയും ചെയ്യുന്നതിൽ വലിയ അപകടം നിലനിൽക്കുന്നുണ്ട്. ജനാധിപത്യസമൂഹത്തിൽ അതിനെ പെെട്ടന്ന് തിരഞ്ഞുപിടിക്കാൻ നമുക്ക് കഴിയില്ല. സാമൂഹിക മാറ്റത്തിെൻറ ചാലകശക്തികളായി പടപൊരുതുന്നവരുടെ ഉള്ളിൽ പൊട്ടിത്തെറിക്കാൻ പാകമായ തിന്മയുടെ ബോംബ് ഒളിപ്പിച്ച് വെച്ചിട്ടുണ്ടെങ്കിൽ അതിനെ ഭയപ്പെടുക തന്നെ വേണം.
ശ്രീനാരായണ ഗുരുവും അയ്യൻകാളിയും സഹോദരൻ അയ്യപ്പനും തുടങ്ങിയ പരശ്ശതം മനുഷ്യസ്നേഹികൾ ഉണ്ടാക്കിയ നവോത്ഥാന ചിന്തകൾക്ക് മുകളിൽ പാകപ്പെടുത്തിയ ഇടത്-പുരോഗമന ബോധം പഴയജാതിയുടെ ഇടനാഴിയിലേക്കാണ് തിരിച്ചുപോവുന്നതെങ്കിൽ ഇനി ഒരു മലയാളിയും ഉത്തരേന്ത്യ നോക്കി സങ്കടപ്പെേടണ്ട. നമ്മളും ഉത്തരേന്ത്യയുടെ ഭാഗമായി മാറുകയാണ്. അതിനെ പ്രതിരോധിക്കാൻ മനുഷ്യരിലെ ഇരട്ടവ്യക്തിത്വങ്ങളെ തിരിച്ചറിഞ്ഞ് മാനവികതയെയും മനുഷ്യത്വത്തെയും പരിപോഷിപ്പിക്കുക മാത്രമാണ് പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.