ഒരു ദൂരദർശൻ കാമറമാനും രണ്ടു സുരക്ഷ സൈനികരും കൊല്ലപ്പെട്ട ദന്തേവാഡയിലെ മാവോവാദി ആക്രമണത്തിനു ശേഷം ഛത്തിസ്ഗഢിൽ ഉയരുന്ന ചോദ്യമിതാണ്: ഇൗ മാസം 12നും 20നും നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സമാധാനാന്തരീക്ഷത്തിലായിരിക്കുമോ? ഒക്ടോബർ 30ന് ചൊവ്വാഴ്ച ഇൗ സംഭവം നടന്നതിെൻറ തൊട്ടുതലേന്നാൾ ഛത്തിസ്ഗഢിലെ മാവോവാദി സ്വാധീനമേഖലയായ ബിജാപൂരിൽ നടന്ന മാവോവാദി ആക്രമണത്തിൽ നാലു സി.ആർ.പി.എഫ് ഭടന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ബസ്തർ പര്യടന പരിപാടി റദ്ദാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി സംസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ പരിപാടിയും മാറ്റിവെച്ചു. പിന്നെയും 48 മണിക്കൂർ തികയും മുേമ്പ മറ്റൊരു ശക്തമായ ആക്രമണം നടന്നത് സംസ്ഥാന സർക്കാറിനെ ഞെട്ടിച്ചു.
ആകെയുള്ള 90 നിയമസഭ സീറ്റുകളിൽ നക്സൽ സ്വാധീനമേഖലയിലെ 18 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 12നാണ്. ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടി, മുഖ്യ പ്രതിപക്ഷ കക്ഷി കോൺഗ്രസ്, സി.പി.െഎ, സി .പി.എം, ഗോണ്ട്വാന റിപ്പബ്ലിക്കൻ പാർട്ടി, ബി.എസ്.പിയും മുൻമുഖ്യമന്ത്രി അജിത് േജാഗിയുടെ ഛത്തിസ്ഗഢ് ജനത കോൺഗ്രസ് എന്നിവർ ചേർന്ന പുതിയ സഖ്യവുമാണ് മത്സരത്തിനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 49ഉം കോൺഗ്രസിന് 39ഉം സീറ്റുകളാണ് കിട്ടിയത്. ബി.എസ്.പിയും സ്വതന്ത്രനും ഒാരോ സീറ്റ് വീതവും നേടി. എന്നാൽ, ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വോട്ടു വ്യത്യാസം 0.75 ശതമാനമാണ്. സുരക്ഷാസംവിധാനങ്ങൾ നിലവിലെ രീതിയിൽ തുടർന്നാൽ നീതിപൂർവകമായ ഒരു തെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസിന് ആശങ്കയുണ്ട്. മാവോവാദികൾ നമ്മുടെ സൈനികരെ പിന്നെയും പിന്നെയും പിന്തുടർന്ന് കൊല്ലുേമ്പാഴും മാവോയിസം അവസാനിക്കുകയാണെന്ന് മുഖ്യമന്ത്രി പറയുന്നതിലെ പരിഹാസ്യത കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ഭാഗൽ തുറന്നു പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നല്ലനിലയിൽ നടക്കുമെന്നു തോന്നുന്നില്ലെന്ന് അദ്ദേഹം കൈമലർത്തുന്നു.
ബസ്തറിലെ ചിത്രം മറ്റൊന്നാണ്. അവിടെ മാവോവാദികൾ കഴിഞ്ഞ കുറേ വർഷങ്ങളായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണ്. കഴിഞ്ഞ വർഷം ബഹിഷ്കരണ ഭീഷണിയുണ്ടായപ്പോൾ ബസ്തർ മേഖലയിലെ 12 നിയമസഭ മണ്ഡലങ്ങളിൽ വോട്ടു ചെയ്തിറങ്ങുന്നവരുടെ വിരലുകളിൽ മഷിപുരേട്ടണ്ട എന്നൊരു നിർദേശമുയർന്നു. നക്സലുകളുടെ പകവീട്ടലിൽ നിന്നു വോട്ടർമാർക്കു രക്ഷപ്പെടാനുള്ള ഉപായമായിരുന്നു ഇത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഇൗ നിർദേശം കേന്ദ്രത്തിന് അയച്ചെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചില്ല. ഇപ്പോഴത്തെ ആക്രമണങ്ങളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ല എന്നും പ്രദേശത്തേക്ക് റോഡു വെട്ടി വികസനമെത്തുന്നതിലെ പേടിമൂലം അതിനു തടയിടാനുള്ളതാണ് ആക്രമണങ്ങളെന്നും നക്സൽ വേട്ടയുടെ ചുമതല വഹിക്കുന്ന ഡി.ജി.പി ഡി.എം അശ്വതി പറയുന്നു. സംസ്ഥാനത്ത് സുരക്ഷക്കു വേണ്ട സേനയെ നിയോ ഗിക്കുമെന്നും ജനത്തിന് നിർഭയമായി വോട്ടുചെയ്യാനുള്ള അവസരമൊരുക്കുമെന്നും അശ്വതി ഉറപ്പുനൽകുന്നു.
എന്നാൽ, നേർവിപരീതമാണ് മുഖ്യമന്ത്രി രമൺ സിങ്ങിെൻറ പ്രതികരണം. ‘‘തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണിത് നടത്തുന്നത്. എന്നാൽ, സംസ്ഥാനത്തെ ജനങ്ങൾ ബാലറ്റിലൂടെ അതിന് ശക്തമായി മറുപടി നൽകും’’ -അദ്ദേഹം വ്യക്തമാക്കി. ബസ്തർ മേഖലയിലെ കോണ്ടയിൽ നിന്നു കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച കവാസി ലഖ്മ ഇത്തവണയും മത്സരത്തിനുണ്ട്.
ആക്രമണങ്ങൾ അദ്ദേഹത്തെയും അസ്വസ്ഥനാക്കുന്നു. ‘‘ഇത്തരം സംഭവങ്ങളുടെ ഭീകരത വളരെ പെെട്ടന്ന് വ്യാപിക്കും. ഒരു ഭാഗത്ത് പൊലീസും മറുഭാഗത്ത് നക്സലുകളും പട്ടികവർഗ വിഭാഗക്കാരായ തദ്ദേശീയരെ കൊല്ലുന്നു. ഇൗയൊരു സാഹചര്യത്തിൽ ആളുകൾ നിർഭയരായി േപാളിങ് സ്റ്റേഷനിലെത്തി വോട്ടുചെയ്യുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ബസ്തറിന് ഇത് ഏറെ ദുർഘട നാളുകളാണ് -ലഖ്മ പറയുന്നു.
ഛത്തിസ്ഗഢിെല മാവോവാദി സാന്നിധ്യം ക്ഷയിച്ചുവരുകയാണെന്ന് സർക്കാർ വലിയവായിൽ പറയുേമ്പാഴും ഇത്തരം ആക്രമണങ്ങൾ സർക്കാർ വാദങ്ങളെ അസാധുവാക്കുന്നു. മാവോവാദികളുടെ മേലുള്ള സമ്മർദം വർധിപ്പിക്കാൻ സുരക്ഷാസേനക്ക് കഴിഞ്ഞിട്ടുണ്ടെന്നത് നേരാണ്. അവരുടെ ശക്തികേന്ദ്രങ്ങളിൽ പലതും സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. എന്നാൽ, മാവോവാദി അതിക്രമങ്ങളിൽ കാര്യമായ കുറവുണ്ടെന്ന് ഇനിയും പറയാറായിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി സർക്കാർ എല്ലായിടത്തും ചെന്നു പറയുന്നത് മാവോവാദി അക്രമങ്ങൾ കുറക്കാനായിട്ടുണ്ട് എന്നാണ്. പക്ഷേ, അത്തരം അക്രമങ്ങളുടെ മുഖ്യ പ്രഭവകേന്ദ്രമായ ഛത്തിസ്ഗഢിൽ മാവോവാദി കൊലകളുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയിൽ ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത് 2017ലാണ്. ആഭ്യന്തര മന്ത്രാലയത്തിെൻറ തന്നെ കണക്കനുസരിച്ച് 2015ൽ 101ഉം 2016ൽ 107ഉം പേർ കൊല്ലപ്പെട്ടപ്പോൾ 2017ൽ അത് 130 ആയി ഉയർന്നു. 2016ൽ 38 സൈനികർ കൊല്ലപ്പെട്ടപ്പോൾ 2017ൽ എണ്ണം 60 ആയി.
ഇൗ വർഷവും മാവോവാദികൾ കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. നഷ്ടം കൂടുതൽ പറ്റുന്നത് സുരക്ഷാസൈനികർക്കും. ബസ്തറിൽ മാത്രം 80,000 സൈനികരാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഇൗ വമ്പിച്ച സേനാവിന്യാസത്തിനുശേഷവും മാവോവാദികളെ നിയന്ത്രണാധീനരാക്കാൻ കഴിഞ്ഞിട്ടില്ല.
(ബി.ബി.സിയുടെ ഛത്തിസ്ഗഢ് കറസ്പോണ്ടൻറാണ് ലേഖകൻ)
കാടും ഒളിയുദ്ധവും അറിയാത്തത് സേനക്ക് തടസ്സം
ഷീന കെ.
വനത്തിലും ഒളിയുദ്ധത്തിലും വേണ്ടത്ര പരിചയമില്ലാത്ത സുരക്ഷ സൈനികർ ഛത്തിസ്ഗഢിലെ മാവോവാദി മേഖലയിൽ സർക്കാറിന് തലവേദനയാവുകയാണ്. സ്വതന്ത്രവും നീതിപൂർവകവുമായ െതരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു പുറമെ വൻതോതിലുള്ള സൈനികവിന്യാസവും ബസ്തറിൽ പൂർത്തിയാക്കി. ഭീകരമായ മാവോവാദി അതിക്രമങ്ങൾക്ക് ലോകത്തുതന്നെ കുപ്രസിദ്ധിയാർജിച്ച ബസ്തറിൽ കനത്ത സൈനികബന്തവസ്സ് തുടങ്ങിക്കഴിഞ്ഞു.
എന്നാൽ, ഇൗ സൈനികരിൽ ബഹുഭൂരിഭാഗവും വനത്തിനകത്തെ ഏറ്റുമുട്ടലിലോ ഒളിപ്പോരിലോ നല്ല പരിശീലനം നേടിയവരല്ല. ഇത് സേനാവിന്യാസത്തിൽ ഏർപ്പെട്ട അധികൃതർക്ക് ഗുരുതരമായ വെല്ലുവിളിയുയർത്തുന്നുണ്ട്. കാടും ഒളിയുദ്ധവുമൊക്കെ ശീലമാക്കി മാറ്റിയവരാണ് തീവ്രവാദികൾ. എന്നാൽ, ജനവാസമേഖലയിൽ വിന്യസിക്കപ്പെട്ട സൈന്യം മാവോവാദി തന്ത്രങ്ങളെക്കുറിച്ച് എത്തും പിടിയുമില്ലാത്തവരാണെന്നു പറയാം. നക്സൽ പ്രദേശത്ത് വിന്യസിക്കും മുമ്പ് ഞങ്ങൾ ആദ്യം സൈനികർക്ക് അടിസ്ഥാന പരിശീലനവും വിവരങ്ങളും നൽകുന്നു -ഡി.ജി.പി ഡി.എം. അശ്വതി പറയുന്നു. 75 ശതമാനം ജവാന്മാരും പരിശീലനം നേടിയവരാണ്. ആയിരം പേരുടെ 550 കമ്പനി സൈനികരെ സംഘർഷബാധിത പ്രദേശങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. വൈകാതെ നൂറു കമ്പനികൂടി വരും. മാവോവാദി മേഖലകളിലെ വിധിയും വിലക്കും സംബന്ധിച്ച കൈപ്പുസ്തകം എല്ലാവർക്കും നൽകുന്നുണ്ടെന്ന് അശ്വതി പറഞ്ഞു. കാൽനടയായി സഞ്ചരിക്കാനാണ് ജവാന്മാർക്ക് നൽകിയ നിർദേശം. വാഹനങ്ങളിൽ സഞ്ചരിക്കുേമ്പാൾ ലാൻഡ് മൈൻ അടക്കമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വൻതോതിലുള്ള നാശത്തിന് വിധേയമാേകണ്ടിവരുമെന്നു കണ്ടാണ് ഇൗ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.