തെരഞ്ഞെടുപ്പുഫലം അറിയാൻ ഇനിയും ഏതാനും ദിവസം കാത്തിരിക്കണം. പേക്ഷ, ഒരു കാര്യം ഇപ്പോ ൾതന്നെ ഉറപ്പിച്ചുപറയാം. ജനവിധി എന്തായാലും വരുംനാളുകൾ കടുത്ത പരീക്ഷണങ്ങൾ നിറഞ്ഞ താകും.
ഭരണഘടന എത്ര നല്ലതായാലും നടത്തിപ്പുകാർ ചീത്തയാണെങ്കിൽ അത് തീർച്ചയായും ചീ ത്തയാകുമെന്ന് ബി.ആർ. അംബേദ്കർ ഭരണഘടന നിർമാണസഭയിലെ അവസാന പ്രസംഗത്തിൽ പറഞ്ഞി രുന്നു. ഭരണഘടന എത്ര ചീത്തയായാലും നടത്തിപ്പുകാർ നല്ലതാണെങ്കിൽ അത് നല്ലതായെന്നിര ിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ജനാധിപത്യ രാഷ്ട്രമെന്ന നിലയിലുള്ള ഏഴു പതിറ്റാ ണ്ടു കാലത്തെ ഇന്ത്യയുടെ ചരിത്രം ഭരണഘടനാശിൽപിയുടെ പ്രവചനാത്മകമായ ഈ നിരീക്ഷണങ ്ങൾ ശരിവെക്കുന്നതാണ്. ചിലരുടെ കീഴിൽ നല്ല ഫലങ്ങൾ തന്ന ഭരണഘടനതന്നെ മറ്റു ചിലരുടെ കീഴിൽ തന്നത് ദുഷ്ഫലങ്ങളാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തോട െ കേന്ദ്രഭരണം ഏറ്റപ്പോൾ യഥാർഥത്തിൽ അധികാരം എത്തിയത് സാംസ്കാരിക സംഘടന എന്നവകാശപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിെൻറ കൈകളിലാണ്. അതാകട്ടെ, ഭരണഘടന നിർമ്മാണ സഭ പ്രവർത്തനം തുടങ്ങിയപ്പോൾ മനുസ്മൃതി ഉള്ളതുകൊണ്ട് ഭരണഘടന ആവശ്യമില്ലെന്ന നിലപാടെടുത്ത സംഘടനയാണ്. ഭരണഘടനപ്രകാരം ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് ആണ്. ഇത് ആർ.എസ്.എസിന് സ്വീകാര്യമല്ലാത്ത ഒരു സങ്കൽപമാണ്. അതിെൻറ ലക്ഷ്യം ഒരു ഹിന്ദുരാഷ്ട്രമാണ്.
ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെൻറിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം വേണം. അതില്ലാതിരുന്നതുകൊണ്ട് ഭരണഘടന നിലനിർത്തിക്കൊണ്ട് ഹിന്ദുരാഷ്ട്ര സങ്കൽപം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ആർ.എസ്.എസ്. അതിെൻറ നിയന്ത്രണത്തിലുള്ളതോ അതിനോട് ആഭിമുഖ്യമുള്ളതോ ആയ സംഘങ്ങൾ പശുവിെൻറ പേരിൽ മുസ്ലിംകൾക്കും ദലിതർക്കുമെതിരെ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങൾ ഹിന്ദുരാഷ്ട്ര പൂരത്തിെൻറ സാമ്പ്ൾ വെടിക്കെട്ടുകളായിരുന്നു. പൊലീസ് ആ സംഭവങ്ങളിൽ വേട്ടക്കാർക്കൊപ്പമായിരുന്നു. അവർ ഇരകളെ പ്രതികളാക്കി.
സാമ്പ്ൾ വെടിക്കെട്ടിനത്തിൽപെടുന്ന മറ്റൊന്നാണ് സംഘ്പരിവാർ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലും ഹൈദരാബാദിലെ കേന്ദ്ര സർവകലാശാലയിലും ചെന്നൈയിലെ ഐ.ഐ.ടിയിലും അതിെൻറ വിദ്യാർഥി സംഘടനയെ ഉപയോഗിച്ച് നടത്തിയ അതിക്രമങ്ങൾ. ആ സംഭവങ്ങളിൽ കേന്ദ്ര മാനുഷിക വിഭവ വികസന മന്ത്രാലയം അക്രമികൾക്കനുകൂലമായ നിലപാടെടുത്തു.
ഇത്തരത്തിലുള്ള സംഘടിത പ്രവർത്തനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഭരണഘടന സംവിധാനങ്ങൾക്കോ പ്രതിപക്ഷ കക്ഷികൾക്കോ കഴിഞ്ഞില്ല. സർക്കാറിെൻറ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ചില രാഷ്ട്രീയ എതിരാളികളെ അഴിമതിക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചതൊഴിച്ചാൽ പ്രതിപക്ഷ കക്ഷികൾക്കെതിരെ മോദി കടുത്ത നടപടികളെടുത്തിരുന്നില്ല. അദ്ദേഹം ശത്രുപക്ഷത്ത് നിർത്തിയത് രാഷ്ട്രീയ കക്ഷികളെയല്ല, സർക്കാറിതര സംഘടനകളെയാണ്, പ്രത്യേകിച്ച് ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയിൽ ശക്തമായി ഇടപെട്ടവയെ.
മോദി അധികാരത്തിലേറിയതിനു പിന്നാലെ അദ്ദേഹത്തിെൻറ പ്രധാന സഹായിയും ഇപ്പോൾ ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷായും ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും പ്രതികളായ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ പൊടുന്നനെയുണ്ടായ ഗതിമാറ്റമുൾപ്പെടെയുള്ള ചില സംഭവവികാസങ്ങളിൽ ഹിന്ദുരാഷ്ട്രത്തിലെ നീതിന്യായവ്യവസ്ഥയുടെ സൂചനകളുണ്ട്. ഇപ്പോഴും കോടതിയുടെ മുന്നിൽ കിടക്കുന്ന ഒരു തീവ്രവാദ കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പി പാർട്ടിയിലെടുത്തതും സ്ഥാനാർഥിയാക്കിയതും.
ഭരണഘടന നിലനിർത്തിക്കൊണ്ടുപോകാവുന്നിടത്തോളം സംഘ്പരിവാർ പോയിക്കഴിഞ്ഞു. പുതിയ ലോക്സഭയിൽ ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടനയിൽ മാറ്റം വരുത്തിക്കൊണ്ടോ മറികടന്നുകൊണ്ടോ ഹിന്ദുരാഷ്ട്ര ലക്ഷ്യം സാക്ഷാത്കരിക്കാനാകും മോദിയുടെ ശ്രമം. പലരും കരുതുന്നതുപോലെ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണെങ്കിലും, അധികാരത്തിലിരിക്കുന്ന കക്ഷിയെന്ന നിലയിലും ഏറ്റവുമധികം പണമുള്ള കക്ഷിയെന്ന നിലയിലും ഏതൊരു പ്രതിപക്ഷ കക്ഷിയെയും സഖ്യത്തെയുംകാൾ വേഗത്തിൽ ലോക്സഭയിൽ എണ്ണം തികക്കാൻ മോദിക്കു കഴിയും.
ജർമനിയിൽ 1930കളിൽ നിലനിന്നതിനു സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇപ്പോൾ നമ്മുടെ രാജ്യത്തുള്ളത്. ഒരുകാലത്ത് സംഘ്പരിവാർ മാതൃകയായി കണ്ടിരുന്ന ഹിറ്റ്ലർ അവിടെ ആധിപത്യം സ്ഥാപിക്കാൻ അവലംബിച്ച മാർഗങ്ങളാകും അത് ഇവിടെയും സ്വീകരിക്കുക. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാനാകുമെന്നും ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ ഒഴിവാക്കപ്പെടേണ്ട കക്ഷികളാണെന്നുമൊക്കെ വിശ്വസിക്കുന്ന രാഷ്ട്രീയ നിരക്ഷരർക്ക് അവയെ പ്രതിരോധിക്കാൻ കഴിയില്ല.
പ്രതിപക്ഷകക്ഷികൾ അപകടാവസ്ഥ തിരിച്ചറിഞ്ഞ് മോദിയെ പുറത്താക്കാൻ അവസാന നിമിഷം ഒന്നിച്ചാൽതന്നെയും മുന്നോട്ടുള്ള പോക്ക് സുഗമമാകില്ല. ജനാധിപത്യ ചട്ടക്കൂടിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയല്ലാത്തതുകൊണ്ട് അധികാരം രുചിച്ച സംഘ്പരിവാറിന് അധികാരമില്ലാത്ത അവസ്ഥയിലേക്ക് തിരിച്ചുപോകാൻ പ്രയാസമുണ്ടാകും. അത് ഭരണകൂടത്തിനു വെല്ലുവിളികൾ ഉയർത്തിക്കൊണ്ടിരിക്കും. ഈ സാഹചര്യങ്ങൾ നേരിടാൻ പൗരസമൂഹം ഉണർന്നുപ്രവർത്തിക്കേണ്ടതുണ്ട്.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.