റിയാദ്: റിയാദിന് സമീപം മുസാഹ്മിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിെൻറ മൃതദേഹം ഖബറടക്കി. കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്ദുൽ റഷീദിെൻറ മകൻ ഷുഹൈബ് (33) ആണ് അപകടത്തിൽ മരിച്ചത്. മുസാഹ്മിയയിലെ പൊതുശ്മശാനത്തിലായിരുന്നു ഖബറടക്ക ചടങ്ങുകൾ നടന്നത്.
ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഷുഹൈബ് സഞ്ചരിച്ചിരുന്ന ഡബിൾ ഡോർ പിക്കപ്പ് വാഹനം അപകടത്തിൽപ്പെട്ടത്. മുസാഹ്മിയയിലെ അൽ ബക്കറക് പ്രദേശത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഷുഹൈബ് തന്നെയാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളി ഉൾപ്പെടെയുള്ള മൂന്ന് യാത്രക്കാർ അത്ഭുതകരമായി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ഖബറടക്കിയത്. കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിൻറ് കൺവീനർ നാസർ പൊന്നാനി എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്ക ചടങ്ങുകളും അനുബന്ധ നടപടിക്രമങ്ങളും ഏകോപിപ്പിച്ചത്. മരണമടഞ്ഞ ഷുഹൈബിന് ഭാര്യയും നാല് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.