മീനങ്ങാടി: അയൽവാസിയായ യുവാവ് െപട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. മീനങ്ങാടി മുരണി കളത്തിങ്കൽ ഷംസുദ്ദീെൻറ ഭാര്യ ഉമൈബത്ത് (45) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. ഉമൈബത്തിെൻറ മകൻ തരാനുള്ള പണം തന്നില്ലെന്നാരോപിച്ച് കഴിഞ്ഞ മാസം 29നാണ് തീകൊളുത്തിയത്.ഗുരുതര പൊള്ളലേറ്റ ഉമൈബത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ നീരോട്ടുകുടി ശ്രീകാന്തിനെ (35) മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ആഷിഖ്, ആഷിദ് എന്നിവർ മക്കളാണ്. മരണാനന്തരം കോവിഡ് സ്ഥിരീകരിച്ചതോടെ തുടർനടപടികൾക്ക് ശേഷം മീനങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.