ജെ.എസ്.എസ്-സി.എം.പി സംയുക്ത കേരകര്‍ഷക കണ്‍വെന്‍ഷന്‍ ഒന്നിന്

ആലപ്പുഴ: ജെ.എസ.്എസിന്‍െറയും സി.എം.പിയുടെയും കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിക്കുന്ന കേരകര്‍ഷക കണ്‍വെന്‍ഷനും സെമിനാറും നവംബര്‍ ഒന്നിന് ആലപ്പുഴയില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ടൗണ്‍ ഹാളില്‍ ചേരുന്ന കണ്‍വെന്‍ഷന്‍ ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ ഉദ്ഘാടനം ചെയ്യും. സി.എം.പി സംസ്ഥാന ആക്ടിങ് സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിക്കും. ഉച്ചക്കുശേഷം കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുന്‍മന്ത്രി സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. ജനതാദള്‍ നേതാവ് കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു, മുന്‍ എം.പി പി.സി. തോമസ്, കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് ഡയറക്ടര്‍ കെ.വി. രാജു, പ്രഫ. ബീനാകുമാരി എന്നിവര്‍ സംസാരിക്കും. സംസ്ഥാനത്തെ നാളികേര കൃഷി നിലനിര്‍ത്തുന്നതിന് കേടായ തെങ്ങുകള്‍ വെട്ടിമാറ്റി കൂടുതല്‍ രോഗപ്രതിരോധ ശേഷിയുള്ള തൈകള്‍ വെക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാറിനെകൊണ്ട് നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.എം.പി സംസ്ഥാന ആക്ടിങ് സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്‍, ജെ.എസ.്എസ് സംസ്ഥാന പ്രസിഡന്‍റ് പ്രദീപ്, രാമപുരം ശിവാനന്ദന്‍, ടി.ജി. സുരേഷ്, സുജന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.